Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി ചിന്മയാനന്ദന്റെ ജീവിത വഴിയില്‍ ബാല്യകാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:11 am IST
in Samskriti

ശാന്തമായ കായല്‍പ്പരപ്പുകള്‍, ഉലഞ്ഞാടുന്ന തെങ്ങിന്‍ തലപ്പുകള്‍, ഇടതൂര്‍ന്ന വനങ്ങള്‍, പച്ച കമ്പളം വിരിച്ചതുപോലെയുള്ള നെല്‍വയലുകള്‍ ഇതെല്ലാം ഒത്തുചേര്‍ന്നതാണ് കേരളം. 1916 മേയ് 8-ാം തീയതി കേരളത്തിലെ എറണാകുളം എന്ന പട്ടണത്തിലെ പ്രശസ്തമായ ഒരു കുടുംബത്തില്‍ ഒരാണ്‍കുഞ്ഞു പിറന്നു. എന്തിനാണ് ഈ ജനനത്തീയതി കുറിച്ചത്? കാലാതീതനായി വര്‍ത്തിക്കുന്ന ഗുരുദേവന് വാസ്തവത്തില്‍ ഇങ്ങിനെയൊരു തീയതിയുടെ ആവശ്യമുണ്ടോ? ഇല്ലാ എന്നറിയാഞ്ഞിട്ടല്ല… നാട്ടുനടപ്പ് അതാണല്ലോ എന്ന് കരുതി, അത്രമാത്രം.

ആ കുഞ്ഞിന്റെ അമ്മ പാര്‍വതി അമ്മയായിരുന്നു. അച്ഛന്‍ കുട്ടന്‍മേനോനും. ധാരാളം ഭൂസ്വത്തുള്ള പ്രസിദ്ധമായൊരു തറവാട്. കൃഷിയായിരുന്നു അവരുടെ മുഖ്യ വരുമാനമാര്‍ഗ്ഗം.

അച്ഛനമ്മമാര്‍ക്ക് ആദ്യം പിറന്ന കുഞ്ഞ്. അതിന്റെ സന്തോഷം ആ കുടുംബത്തിലാകെ തിരയടിച്ചു. കുട്ടി ജനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞതേയുള്ളൂ. അവന്റെ ജാതകം ഗണിക്കാന്‍ കുടുംബജേ്യാത്സ്യന്‍ എത്തിക്കഴിഞ്ഞു.

ആ നവജാതശിശു ലോകപ്രശസ്തനാകുമെന്ന് ആദ്യനോട്ടത്തില്‍തന്നെ ജ്യോത്സ്യന്‍ പ്രവചിച്ചു. എന്തോ ഭാഗ്യം! ആ സമയത്തുതന്നെ മഹായോഗിയായ ചട്ടമ്പിസ്വാമികളും അവിടെയെത്തി. ഒട്ടും വിചാരിക്കാതെയുള്ള ഒരു സന്ദര്‍ശനം. അത്ഭുതകരമായ പല യോഗസിദ്ധികളുമുള്ള ഒരു മഹാത്മാവായിരുന്നു സ്വാമികള്‍. അദ്ദേഹവും ശ്രീനാരായണഗുരുവും തമ്മിലുണ്ടായിരുന്ന സൗഹൃദം എറെ പ്രസിദ്ധമായിരുന്നു. സ്വാമികളെപോലെ തന്നെ ആത്മസാക്ഷാത്കാരം സിദ്ധിച്ച ഒരു പുണ്യപുരുഷനായിരുന്നു ശ്രീനാരായണഗുരു.

ആചാരപ്രകാരം കുട്ടിയുടെ പേരിടല്‍ നടന്നു. ചട്ടമ്പി സ്വാമികളാണ് പേരു നിര്‍ദ്ദേശിച്ചത്. ബാലകൃഷ്ണന്‍… കുട്ടികൃഷ്ണന്‍ എന്നുതന്നെ. അതിനുശേഷം ക്രമത്തില്‍ കുട്ടിയുടെ കാതുകുത്തലും മറ്റും നടന്നു. അഞ്ചുമാസം കഴിഞ്ഞപ്പോള്‍ വിധിപ്രകാരം അവന്റെ ചോറൂണും നടന്നു. ബാലകൃഷ്ണന്‍ ആദ്യമായി സ്വന്തം വീടിന്റെ പടികടന്നതും അന്നായിരുന്നു. അച്ഛനും അമ്മയും മറ്റു വേണ്ടപ്പെട്ടവരുമൊത്ത് അമ്പലത്തിലേക്കൊരു യാത്ര. അവിടെവച്ചാണ് ആദ്യമായി ബാലകൃഷ്ണന്‍ അന്നത്തിന്റെ രുചിയറിഞ്ഞത്.

ധാരാളം അംഗങ്ങളുള്ള വലിയൊരു കൂട്ടുകുടുംബം. സമൃദ്ധമായ സ്‌നേഹവാത്സല്യങ്ങളേറ്റാണ് ബാലകൃഷ്ണന്‍ വളര്‍ന്നത്. അവനെ ലാളിക്കാന്‍ ഒന്നല്ല അമ്മമാര്‍ പലരായിരുന്നു. അവന് ഏകദേശം രണ്ടുവയസ്സുള്ളപ്പോള്‍ ചട്ടമ്പിസ്വാമികള്‍ വീണ്ടും ഒരു സന്ദര്‍ശനത്തിനായി അവിടെ വന്നെത്തി. ഈ തവണ കൂടുതല്‍ ശ്രദ്ധയോടെ സ്വാമികള്‍ ബാലകൃഷ്ണന്റെ കാര്യങ്ങളനേ്വഷിക്കുകയും സ്വാമിജി മാറില്‍കിടത്തി ഏറെനേരം അവനെ കൊഞ്ചിച്ചു. അതിനിടയില്‍ സ്വാമികള്‍ കുഞ്ഞിനോടായി എന്തൊക്കെയോ പറയുന്നത് കേള്‍ക്കാമായിരുന്നു.

കുട്ടിയും എല്ലാം എനിക്കു മനസ്സിലാകുന്നുണ്ട് എന്ന മട്ടില്‍ ഭംഗിയില്‍ ചിരിച്ചുകൊണ്ട് സ്വാമിജിയുടെ നെഞ്ചോട് ചേര്‍ന്നു കിടന്നു. ഇതെന്തൊരത്ഭുതം എല്ലാവരും അമ്പരന്നു നില്‍ക്കേ സ്വാമികള്‍ പറഞ്ഞു. പരിഭ്രമിക്കേണ്ട, ഞങ്ങള്‍ വേണ്ടതെല്ലാം അവന് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്.

അന്നുതന്നെ സ്വാമികള്‍ ബാലകൃഷ്ണന്റെ വിദ്യാരംഭവും നടത്തി. വിധിപ്രകാരമുള്ള എഴുത്തിനിരുത്തല്‍.

തേച്ചുമിനുക്കിയ ഓട്ടുകിണ്ണത്തില്‍ അരി നിറച്ച് കുഞ്ഞിന്റെ കൈപിടിച്ച് അദ്ദേഹം എഴുതിച്ചു. തെളിഞ്ഞുകത്തുന്ന നിലവിളക്ക് ആ അക്ഷരപൂജക്ക് സാക്ഷിയായി. ബാലന്‍ ഉത്സാഹവും പ്രസരിപ്പും ഒപ്പം വേണ്ടത്ര കുട്ടിക്കുറുമ്പുമായി കൂട്ടുകാരോടൊത്ത് കളിച്ചുതിമിര്‍ത്തു. ആണ്ടറുതികളിലും ആഘോഷങ്ങളിലും ഉത്സവങ്ങളിലും ആവേശപൂര്‍വ്വം പങ്കെടുത്തു. ഓണവും വിഷുവും ആ തറവാട്ടില്‍ വലിയ ആഘോഷത്തോടെ എല്ലാവര്‍ഷവും കൊണ്ടാടുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.