Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി ചിന്മയാനന്ദന്റെ ജീവിത വഴിയില്‍ ബാല്യകാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:11 am IST
in Samskriti

ശാന്തമായ കായല്‍പ്പരപ്പുകള്‍, ഉലഞ്ഞാടുന്ന തെങ്ങിന്‍ തലപ്പുകള്‍, ഇടതൂര്‍ന്ന വനങ്ങള്‍, പച്ച കമ്പളം വിരിച്ചതുപോലെയുള്ള നെല്‍വയലുകള്‍ ഇതെല്ലാം ഒത്തുചേര്‍ന്നതാണ് കേരളം. 1916 മേയ് 8-ാം തീയതി കേരളത്തിലെ എറണാകുളം എന്ന പട്ടണത്തിലെ പ്രശസ്തമായ ഒരു കുടുംബത്തില്‍ ഒരാണ്‍കുഞ്ഞു പിറന്നു. എന്തിനാണ് ഈ ജനനത്തീയതി കുറിച്ചത്? കാലാതീതനായി വര്‍ത്തിക്കുന്ന ഗുരുദേവന് വാസ്തവത്തില്‍ ഇങ്ങിനെയൊരു തീയതിയുടെ ആവശ്യമുണ്ടോ? ഇല്ലാ എന്നറിയാഞ്ഞിട്ടല്ല… നാട്ടുനടപ്പ് അതാണല്ലോ എന്ന് കരുതി, അത്രമാത്രം.

ആ കുഞ്ഞിന്റെ അമ്മ പാര്‍വതി അമ്മയായിരുന്നു. അച്ഛന്‍ കുട്ടന്‍മേനോനും. ധാരാളം ഭൂസ്വത്തുള്ള പ്രസിദ്ധമായൊരു തറവാട്. കൃഷിയായിരുന്നു അവരുടെ മുഖ്യ വരുമാനമാര്‍ഗ്ഗം.

അച്ഛനമ്മമാര്‍ക്ക് ആദ്യം പിറന്ന കുഞ്ഞ്. അതിന്റെ സന്തോഷം ആ കുടുംബത്തിലാകെ തിരയടിച്ചു. കുട്ടി ജനിച്ച് മണിക്കൂറുകള്‍ കഴിഞ്ഞതേയുള്ളൂ. അവന്റെ ജാതകം ഗണിക്കാന്‍ കുടുംബജേ്യാത്സ്യന്‍ എത്തിക്കഴിഞ്ഞു.

ആ നവജാതശിശു ലോകപ്രശസ്തനാകുമെന്ന് ആദ്യനോട്ടത്തില്‍തന്നെ ജ്യോത്സ്യന്‍ പ്രവചിച്ചു. എന്തോ ഭാഗ്യം! ആ സമയത്തുതന്നെ മഹായോഗിയായ ചട്ടമ്പിസ്വാമികളും അവിടെയെത്തി. ഒട്ടും വിചാരിക്കാതെയുള്ള ഒരു സന്ദര്‍ശനം. അത്ഭുതകരമായ പല യോഗസിദ്ധികളുമുള്ള ഒരു മഹാത്മാവായിരുന്നു സ്വാമികള്‍. അദ്ദേഹവും ശ്രീനാരായണഗുരുവും തമ്മിലുണ്ടായിരുന്ന സൗഹൃദം എറെ പ്രസിദ്ധമായിരുന്നു. സ്വാമികളെപോലെ തന്നെ ആത്മസാക്ഷാത്കാരം സിദ്ധിച്ച ഒരു പുണ്യപുരുഷനായിരുന്നു ശ്രീനാരായണഗുരു.

ആചാരപ്രകാരം കുട്ടിയുടെ പേരിടല്‍ നടന്നു. ചട്ടമ്പി സ്വാമികളാണ് പേരു നിര്‍ദ്ദേശിച്ചത്. ബാലകൃഷ്ണന്‍… കുട്ടികൃഷ്ണന്‍ എന്നുതന്നെ. അതിനുശേഷം ക്രമത്തില്‍ കുട്ടിയുടെ കാതുകുത്തലും മറ്റും നടന്നു. അഞ്ചുമാസം കഴിഞ്ഞപ്പോള്‍ വിധിപ്രകാരം അവന്റെ ചോറൂണും നടന്നു. ബാലകൃഷ്ണന്‍ ആദ്യമായി സ്വന്തം വീടിന്റെ പടികടന്നതും അന്നായിരുന്നു. അച്ഛനും അമ്മയും മറ്റു വേണ്ടപ്പെട്ടവരുമൊത്ത് അമ്പലത്തിലേക്കൊരു യാത്ര. അവിടെവച്ചാണ് ആദ്യമായി ബാലകൃഷ്ണന്‍ അന്നത്തിന്റെ രുചിയറിഞ്ഞത്.

ധാരാളം അംഗങ്ങളുള്ള വലിയൊരു കൂട്ടുകുടുംബം. സമൃദ്ധമായ സ്‌നേഹവാത്സല്യങ്ങളേറ്റാണ് ബാലകൃഷ്ണന്‍ വളര്‍ന്നത്. അവനെ ലാളിക്കാന്‍ ഒന്നല്ല അമ്മമാര്‍ പലരായിരുന്നു. അവന് ഏകദേശം രണ്ടുവയസ്സുള്ളപ്പോള്‍ ചട്ടമ്പിസ്വാമികള്‍ വീണ്ടും ഒരു സന്ദര്‍ശനത്തിനായി അവിടെ വന്നെത്തി. ഈ തവണ കൂടുതല്‍ ശ്രദ്ധയോടെ സ്വാമികള്‍ ബാലകൃഷ്ണന്റെ കാര്യങ്ങളനേ്വഷിക്കുകയും സ്വാമിജി മാറില്‍കിടത്തി ഏറെനേരം അവനെ കൊഞ്ചിച്ചു. അതിനിടയില്‍ സ്വാമികള്‍ കുഞ്ഞിനോടായി എന്തൊക്കെയോ പറയുന്നത് കേള്‍ക്കാമായിരുന്നു.

കുട്ടിയും എല്ലാം എനിക്കു മനസ്സിലാകുന്നുണ്ട് എന്ന മട്ടില്‍ ഭംഗിയില്‍ ചിരിച്ചുകൊണ്ട് സ്വാമിജിയുടെ നെഞ്ചോട് ചേര്‍ന്നു കിടന്നു. ഇതെന്തൊരത്ഭുതം എല്ലാവരും അമ്പരന്നു നില്‍ക്കേ സ്വാമികള്‍ പറഞ്ഞു. പരിഭ്രമിക്കേണ്ട, ഞങ്ങള്‍ വേണ്ടതെല്ലാം അവന് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്.

അന്നുതന്നെ സ്വാമികള്‍ ബാലകൃഷ്ണന്റെ വിദ്യാരംഭവും നടത്തി. വിധിപ്രകാരമുള്ള എഴുത്തിനിരുത്തല്‍.

തേച്ചുമിനുക്കിയ ഓട്ടുകിണ്ണത്തില്‍ അരി നിറച്ച് കുഞ്ഞിന്റെ കൈപിടിച്ച് അദ്ദേഹം എഴുതിച്ചു. തെളിഞ്ഞുകത്തുന്ന നിലവിളക്ക് ആ അക്ഷരപൂജക്ക് സാക്ഷിയായി. ബാലന്‍ ഉത്സാഹവും പ്രസരിപ്പും ഒപ്പം വേണ്ടത്ര കുട്ടിക്കുറുമ്പുമായി കൂട്ടുകാരോടൊത്ത് കളിച്ചുതിമിര്‍ത്തു. ആണ്ടറുതികളിലും ആഘോഷങ്ങളിലും ഉത്സവങ്ങളിലും ആവേശപൂര്‍വ്വം പങ്കെടുത്തു. ഓണവും വിഷുവും ആ തറവാട്ടില്‍ വലിയ ആഘോഷത്തോടെ എല്ലാവര്‍ഷവും കൊണ്ടാടുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.