Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അഴിമതി ചെറുക്കണം; പക്ഷേ, വരരുതേ ഈ നമ്പൂരിഗ്ഗതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2015, 06:35 pm IST
in Varadyam

 

 

 

 

 

 

 

 

 

 

 

ഒരു സര്‍ക്കാര്‍ ഓഫീസ് അഴിമതി വിമുക്തമാക്കാന്‍ ശ്രമിച്ച മനുഷ്യന്‍ സഹപ്രവര്‍ത്തകരുടെ പീഡനത്തിനൊടുവില്‍ തളര്‍ന്ന് നരക ജീവിതം നയിക്കുന്നു. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായിരുന്ന ആ വലിയ മനുഷ്യന്‍ ഇന്ന് ശബ്ദിക്കാനോ എഴുന്നേറ്റിരിക്കാനോ പോലും കഴിയാതെ ഏഴ് മാസമായി തളര്‍ന്ന് കിടക്കുന്നു. ആലപ്പുഴ പാലസ് വാര്‍ഡില്‍ നീലിമന മാധവന്‍ നമ്പൂതിരി എന്ന ഡോ. എന്‍. എം. നമ്പൂതിരിക്കാണ് ഈ അവസ്ഥ. പ്രമുഖ ചരിത്ര പണ്ഡിതനും നിരവധി ചരിത്ര പുസ്‌കതങ്ങളുടെ രചയിതാവുമായ പ്രൊഫ. നമ്പൂതിരി ഡീന്‍ ഓഫ് അക്കാദമിക്ക് അഫയേഴ്‌സ് പദവി വഹിക്കുന്നതിനിടയിലാണ് കടുത്ത മാനസിക പീഡനത്തിന് ഇരയായത്. സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിലെ (സിഎച്ച്എസ്) ഡീന്‍ ആയിരുന്നു അദ്ദേഹം. ചരിത്ര പണ്ഡിതന്‍ പ്രൊഫ. എം. ജി. എസ്. നാരായണന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് നമ്പൂതിരിയെ ഇവിടെ ഡീനായി സര്‍ക്കാര്‍ നിയമിച്ചത്.

കുത്തഴിഞ്ഞ് കിടന്ന ഹില്‍പ്പാലസിലെ ഓഫീസില്‍ കര്‍ക്കശ്ശക്കാരനായ നമ്പൂതിരി അച്ചടക്കത്തിന്റെ വാളോങ്ങിയതാണ് പ്രശ്‌നത്തിന് തുടക്കം. മുന്‍പ് ഇവിടെ ഡീനായിരുന്ന ഡോ. എം. ജി. ശശിഭൂഷണെ തങ്ങളുടെ വരുതിക്ക് കിട്ടാതിരുന്നപ്പോള്‍ മറ്റ് ഉദ്യോഗസ്ഥര്‍ അപവാദ പ്രചാരണങ്ങള്‍ നടത്തി നാട് കടത്തിയ അതേ കസേരയിലേയ്‌ക്കാണ് നമ്പൂതിരി നിയമിതനായത്. ഓഫീസില്‍ സാമ്പത്തിക അച്ചടക്കവും കൃത്യതയും നടപ്പിലാക്കാന്‍ തുടങ്ങിയതോടെ നമ്പൂതിരിക്കെതിരേയും ജീവനക്കാര്‍ തിരിഞ്ഞു.

പതിവുപോലെ ഭീഷണികളും അപമാനപ്പെടുത്തലുകളും അദ്ദേഹത്തിന് നേരെയും ഉണ്ടായി. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ തന്റെ പരിഷ്‌കരണങ്ങളുമായി മുന്നോട്ട് നീങ്ങിയ നമ്പൂതിരി പാതിവഴിയില്‍ തളര്‍ന്ന് വീഴുകയായിരുന്നു. സത്യസന്ധനായ ഉദ്യോഗസ്ഥന് പിന്തുണ നല്‍കാന്‍ സര്‍ക്കാരോ വകുപ്പ് മന്ത്രിയോ തയ്യാറായില്ല. കടുത്തമാനസിക സമ്മര്‍ദ്ദം ഹൃദ്രോഗിയായിരുന്ന നമ്പൂതിരിയെ ‘നിശബ്ദനാക്കി’. സംസാരശേഷി നഷ്ടപ്പെട്ട അദ്ദേഹത്തിന് അവിടെ നടക്കുന്ന അഴിമതികള്‍ പുറം ലോകത്തോട് വിളിച്ച് പറയാന്‍ കഴിയാത്തതിന്റെ മാനസ്സിക വിഷമത്തിലാണ്.

എതിര്‍പ്പുകളെ അവഗണിച്ച് സ്ഥാപനത്തെ അഴിമതി വിമുക്തമാക്കി മാതൃകാ ഓഫീസാക്കാനുള്ള കഠിനപ്രയത്‌നവുമായി നമ്പൂതിരി മുന്നോട്ടുപോയി. അതോടെ ഭീഷണിയുടെ സ്വരത്തിന് കനംവെച്ചു. ജീവനക്കാരുടെ ഭീഷണിക്കുമപ്പുറം അതിന്റെ മാനങ്ങള്‍ പ്രകടമായി. സാംസ്‌കാരിക മന്ത്രിയുടെ സെക്രട്ടറിയും, രജിസ്ട്രാറും നമ്പൂതിരിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി. എന്നിട്ടും പിടിച്ചുനിന്ന ആ ചരിത്രസ്‌നേഹിയ്‌ക്ക് കാലുകള്‍ ഇടറി.

പലപ്പോഴും കടുത്ത മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആകെ ക്ഷീണിതനായി. നമ്പൂതിരി ഒരു ദിവസം ഭാര്യയോട് തന്റെ വിഷമങ്ങള്‍ പങ്കുവെച്ചു. ഓഫീസ് കാര്യങ്ങള്‍ ഒരിക്കല്‍ പോലും വീട്ടില്‍ പങ്കുവയ്‌ക്കാത്ത ഭര്‍ത്താവിന്റെ വിഷമം ഭാര്യ സാവിത്രി അന്തര്‍ജ്ജനത്തെ ഏറെ ദുഃഖിതയാക്കി. അന്ന് വൈകിട്ട് അസ്വസ്ഥത പ്രകടിപ്പിച്ച നമ്പൂതിരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതുവശത്ത് പക്ഷാഘാതമുണ്ടായി സംസാരശേഷി നഷ്ടപ്പെട്ടു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നമ്പൂതിരിയെ പ്രവേശിപ്പിച്ചത്. അവിടെ കൃത്യമായ പരിചരണം നമ്പൂതിരിക്ക് ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലാകാം കൃത്യചികിത്സ ലഭിക്കാത്തതെന്നും വീട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

ഒന്നരലക്ഷം രൂപയുടെ ഓണറേറിയം ആണ് നമ്പൂതിരിക്ക് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജോലി അവസാനിക്കുന്നതുവരെ നമ്പൂതിരിക്ക് നല്‍കിയത് മാസം വെറും പതിനയ്യായിരം രൂപയായിരുന്നു. അഡ്വാന്‍സ് തുകയായിട്ടാണ് നല്‍കിയത്. തനിക്ക് നിശ്ചയിച്ച ശമ്പളം കിട്ടണമെന്ന് നമ്പൂതിരി പലപ്പോഴായി ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ കേട്ടഭാവം നടിച്ചില്ല. സെന്ററിന്റെ ഫോണ്‍ബില്ലും ഡ്രൈവറുടെ ശമ്പളവും നമ്പൂതിരിയുടെ ശമ്പളത്തില്‍ നിന്നും പിടിക്കുമെന്ന് അറിയിപ്പ് വന്നു. നമ്പൂതിരിയുടെ തളര്‍ച്ചയോടെ പിന്നീട് അവിടെ നടന്നത് കൂടുതല്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ആക്ഷേപമുയര്‍ന്നിരുന്നു. തീസിസിനായി സര്‍ക്കാര്‍ അനുവദിച്ച ആറുലക്ഷം രൂപയില്‍ ചെലവ് കഴിഞ്ഞ് ബാക്കി തുകയായ നാല് ലക്ഷത്തിഎഴതീസിസ് തയ്യാറാക്കുന്നതിനായി നമ്പൂതിരിയോടൊപ്പം ഉണ്ടായിരുന്ന സഹായി ചില പേപ്പറുകളില്‍ വിരലടയാളം പതിപ്പിച്ചതായുംുപത്തയ്യായിരം രൂപ ആര് മാറിയെടുത്തെന്നും ഇന്ന് ദുരൂഹമായി തുടരുന്നു.

കുട്ടനാട് ഹെറിറ്റേജ് സര്‍വ്വേക്കാണ് ഈ തുക അനുവദിച്ചിരുന്നത്. ഇത് സംബന്ധിച്ച് ആര്‍ക്കിയോളജി വകുപ്പ് തുടക്കത്തില്‍ ചില അന്വേഷണങ്ങള്‍ നടത്തിയിരുന്നു. കൂടാതെ ഇത് സംബന്ധിച്ച ഫയലുകളും കമ്പ്യൂട്ടറിന്റെ ഹാഡ് ഡിസ്‌കും നഷ്ടമായി. നമ്പൂതിരിക്ക് എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ സമ്മാനമായി നല്‍കിയ പേന, ജര്‍മ്മനിയില്‍ പോയപ്പോള്‍ എടുത്ത ഫോട്ടോകള്‍ തുടങ്ങിയവ കാണാതായതും നമ്പൂതിരിയെ ഏറെ വേദനിപ്പിച്ചു. അടുത്തകാലത്ത് എം. ജി. എസ്. നാരായണന്റെ ഇടപെടലിനെ തുടര്‍ന്ന് ശമ്പള കുടിശ്ശിക ലഭിച്ചു. ഈ തുക കൊണ്ടാണ് നമ്പൂതിരിയുടെ ചികിത്സകള്‍ നടത്തിയത്. ഇരട്ടപ്പെണ്‍മക്കളില്‍ ഒരാളായ വിജയശ്രീയുടെ ആലപ്പുഴയിലെ വീട്ടിലാണ് താമസം. വിജയശ്രീയുടെ ഭര്‍ത്താവ് ആലപ്പുഴ എആര്‍ ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ ശങ്കരന്‍ നമ്പൂതിരിയാണ്. ശബരിമല മുന്‍ മേല്‍ശാന്തി വിഷ്ണു നമ്പൂതിരിയുടെ ഭാര്യ ജയശ്രീയാണ് മറ്റൊരു മകള്‍.

ആരാണ് ഈനമ്പൂതിരി ?

തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പട്ടാമ്പി സംസ്‌കൃത കോളേജ് എന്നിവിടങ്ങളിലെ അദ്ധ്യാപനത്തിന് ശേഷം 1998ല്‍ വിരമിച്ചു. പ്രമുഖ മലയാളം പ്രൊഫസറും ചരിത്ര പണ്ഡിതനുമായിരുന്നു. സ്ഥലനാമ ഗവേഷണത്തില്‍ ഡോക്ടറേറ്റ്. നാല് വിവര്‍ത്തനങ്ങളും ചരിത്ര പുസ്തകങ്ങളുമടക്കം പത്തൊന്‍പതോളം ഗ്രന്ഥങ്ങളുടെ രചയിതാവ്. കെ.ആര്‍. നാരായണന്‍ രാഷ്‌ട്രപതിയായിരുന്നപ്പോള്‍ ജര്‍മ്മനിയില്‍ നടന്ന ഗുണ്ടര്‍ട്ടിന്റെ നൂറാം ജന്മവാര്‍ഷികത്തിലെ പ്രത്യേക ക്ഷണിതാവ്. സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങള്‍ എന്ന ചരിത്ര ഗവേഷണ പുസ്തകത്തിന് കോഴിക്കോട് സാമൂതിരിയുടെ ഗവേഷണ വിഭൂഷണ്‍ പദവി, കോവിലകത്തിന്റെ പ്രത്യേക ഉപഹാരമായി അലമാരയും ലഭിച്ചു. കക്കാട് കവിയും കവിതയും എന്ന കൃതിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്. സാമൂതിരിയുടെ ചരിത്രത്തിലെ കാണാപ്പുറങ്ങള്‍, കേരള സംസ്‌കാരം അകവും പുറവും, വെള്ളയുടെ പാട്ട് (ചരിത്രങ്ങള്‍), വാണിയങ്കുളം വിജ്ഞാനീയം (ദേശചരിത്രം), അര്‍ത്ഥാന്തരങ്ങള്‍ (പ്രബന്ധങ്ങള്‍), ഷെര്‍ലക് ഹോംസ് കഥകള്‍, ലോക നാടോടിക്കഥകള്‍, മക്ബത്ത് (വിവര്‍ത്തനങ്ങള്‍) എന്നിവയാണ് പ്രധാന പുസ്തകങ്ങളില്‍ ചിലത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.