Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമപാദങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2015, 08:20 pm IST
in Samskriti

ഗംഗാനദിക്കരയില്‍ സീതാരാമലക്ഷ്മണന്മാരെ ഗംഗാനദി കടത്തിവിട്ട ശേഷം അയോദ്ധ്യയിലേക്ക് തിരിച്ച സുമന്ത്രര്‍ അയോദ്ധ്യാനഗരിയില്‍ തിരിച്ചെത്തി. അയോദ്ധ്യയിലെ നില വളരെ ശോചനീയവും ഗുരുതരവുമായിരുന്നു. സുമന്ത്രര്‍ രാമാദികള്‍ ഇല്ലാത്ത രഥവുമായി മടങ്ങിയെത്തിയപ്പോള്‍ അയോദ്ധ്യാവാസികള്‍ ചോദ്യങ്ങളുമായി സുമന്ത്രരെ സമീപിച്ചു. അതിനെല്ലാം തന്നാലാവുംവിധം സുമന്ത്രര്‍ മറുപടി പറഞ്ഞുകൊണ്ടിരുന്നു. എന്തിനാണ് രാമന്‍ വനത്തിന്നുപോയതെന്ന് പലര്‍ക്കും ശരിയായി അറിയില്ലായിരുന്നു. ജനങ്ങള്‍ ആകസ്മികമായി വന്നുപെട്ട ദുരിതത്തെ ഒഴിവാക്കാനോ പഴിചാരാനോ കഴിയാതെ വിഷമത്തിലായി.

സുമന്ത്രര്‍ കൊട്ടാരത്തില്‍ ചെന്ന് രാജാവിനെ രാമസന്ദേശം ഉണര്‍ത്തിച്ചു. ഇതുകേട്ട് കൗസല്യ തന്നേയും കാട്ടിലേക്കെത്തിക്കാന്‍ സുമന്ത്രരോടാവശ്യപ്പെട്ടു. ഇല്ലെങ്കില്‍ താന്‍ ഉടന്‍തന്നെ യമപുരിക്ക് യാത്രയാകുമെന്നും പറഞ്ഞു. ദശരഥനോട് കൗസല്യ പരാതികള്‍ പലതും പറഞ്ഞു. ദശരഥന്‍ തൊഴുത് മാപ്പിരന്നു. പണ്ട് വേട്ടക്കുപോയപ്പോള്‍ അബദ്ധവശാല്‍ ഒരു മുനികുമാരനെ വധിക്കാന്‍ ഇടയായതും അതുമൂലം തനിക്കേര്‍പ്പെട്ട ശാപവും രാമന്‍ പോയതിനുശേഷം 6-ാം ദിവസം അര്‍ദ്ധരാത്രിയില്‍ ദശരഥന്‍ കൗസല്യയെ ധരിപ്പിച്ചു. അവനവന്റെ കര്‍മ്മഫലമാണ് ഓരോരുത്തരും അനുഭവിക്കുന്നതെന്ന് പറഞ്ഞ് ഹാ രാമ ഹാ സൗമിത്രേ ഹാ കൗസല്യേ ഹാ സുമിത്രേ എന്നിങ്ങനെ വിലപിച്ചുകൊണ്ട് കൗസല്യയുടേയും സുമിത്രയുടേയും സന്നിധിയില്‍ ദശരഥന്‍ മരണമടഞ്ഞു. രാജ്ഞിമാര്‍ മുറവിളിയായി.

ഒന്നിനുപുറകെ മറ്റൊന്ന് എന്ന വിധത്തില്‍ അയോദ്ധ്യയെ ദൗര്‍ഭാഗ്യം ബാധിക്കുകയായിരുന്നു. രാമന്റെ വന യാത്രയെ തുടര്‍ന്ന് ഇപ്പോഴിതാ ദശരഥന്റെ ദേഹവിയോഗവും. കുടിലുതൊട്ട് കൊട്ടാരം വരെയുള്ള സര്‍വജനങ്ങളും ശോകസന്തപ്തര്‍. ഏതു ദുരവസ്ഥയേയും നേരിടാന്‍ കഴിയുന്ന രീതിയിലാണ്. സൂര്യവംശ-ചന്ദ്രവംശ രാജാക്കന്മാരുടെ ഉപദേഷ്ടാക്കളായിരുന്നു ഋഷിമാര്‍. രാജ-രാജ്യ വ്യവസ്ഥകള്‍ രൂപവത്കരിച്ചിരിക്കുന്നത് അന്തിമ സംസ്‌കാരത്തിന്ന് ഒരുക്കങ്ങള്‍ ആരംഭിക്കും മുമ്പുതന്നെ ഉപദേഷ്ടാക്കള്‍ വസിഷ്ഠമഹര്‍ഷിയുടെ നേതൃത്വത്തില്‍യോഗം ചേര്‍ന്നു. യോഗത്തില്‍ രാജവ്യവസ്ഥ കൈകാര്യം ചെയ്യുന്ന മന്ത്രി പറഞ്ഞു.

ഇക്ഷ്വാകൂണമിഹാദൈ്യവ രാജാകശ്ചിദ്വിതിയതാം

അരാജകം ഹി നോ രാഷ്‌ട്രം ന വിനാശ മവാപ്നുയാത്.

ഇക്ഷ്വാകുവംശത്തിലെ ആരെയെങ്കിലും ഇന്നുതന്നെ രാജാവായി വാഴിക്കണം. രാജാവില്ലാതെ നമ്മുടെ രാഷ്‌ട്രം നാശമടയരുത്. മാര്‍ക്കണ്ഡേയന്‍, മൗദ്ഗല്യന്‍ മുതലായ മുനിമാരും അമാത്യന്മാരില്‍ പലരും വസിഷ്ഠനോട് ഇതുതന്നെ അപേക്ഷിച്ചു.

രാജാവില്ലെങ്കില്‍ രാജ്യം നിലനില്‍ക്കില്ലെന്നും ശാന്തിയും സുഖവും കുടുംബ ബന്ധങ്ങളും തകരുമെന്നും കള്ളന്മാരും കൊള്ളക്കാരും വിഹരിക്കാന്‍ തുടങ്ങുമെന്നും സ്ത്രീകളുടെ മാനം സുരക്ഷിതമായിരിക്കയില്ലെന്നും പരസ്പര ബന്ധങ്ങള്‍ ശിഥിലമാകുമെന്നും കയ്യൂക്കുള്ളവന്‍ കാര്യക്കാരനാകുമെന്നും മറ്റും പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞു.

രാജാ സത്യംഞ്ച ധര്‍മ്മശ്ച രാജാ കുലവതാം കുലം

രാജാ മാതാ പിതാശ്ചൈവ രാജാ ഹിതകരോ നൃണാം

സത്യധര്‍മ്മങ്ങള്‍ നിലനിര്‍ത്തുന്നതും കുലധര്‍മ്മം പ്രവര്‍ത്തനക്ഷമമാക്കുന്നതും ജനങ്ങളുടെ മാതാവും പിതാവും പ്രജാഹിതകര്‍ത്താവും എല്ലാം രാജാവാണ്. ഇങ്ങനെ വാക്യങ്ങള്‍ ഭിന്നമെങ്കിലും ആശയവും അഭിപ്രായവും ഒരുപോലെയാണ് എല്ലാവരും പ്രകടിപ്പിച്ചത്. ഇതെല്ലാം കേട്ട് വസിഷ്ഠ മഹര്‍ഷി ഭരതശത്രുഘ്‌നന്മാരെ കൊണ്ടുവരുന്നതിന് വിശ്വസ്ഥരും ശീഘ്രഗാമികളുമായ ദൂതന്മാരെ കോസലത്തിലേക്ക് പറഞ്ഞുവിട്ടു. ശ്രീരാമന്റെ വനയാത്രയെപ്പറ്റിയോ ദശരഥന്റെ മരണത്തെപ്പറ്റിയോ യാതൊരു സൂചനയും നല്‍കരുതെന്ന് പ്രത്യേകം നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

കാര്യഗൗരവമറിയാവുന്ന ദൂതന്മാര്‍ അതിവേഗമാര്‍ന്ന കുതിരകളില്‍ കയറി രാത്രിയോടെ കേകയരാജധാനിയിലെത്തി. സചിവന്മാര്‍ രാജശരീരം തൈലത്തോണിയില്‍ കിടത്തി. രാത്രിമുഴുവന്‍ രാജ്ഞിമാരുടേയും പുരവാസികളുടേയും വിലാപംകൊണ്ട് മുഖരിതമായി.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

പുതിയ വാര്‍ത്തകള്‍

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.