Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജിഎഫ്‌സി അധ്യാപകര്‍ക്ക് ശമ്പളസ്‌കെയില്‍ അനുവദിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2015, 07:48 pm IST
in Kollam

കൊല്ലം: ആറുമണിക്കൂറില്‍ താഴെ മാത്രം ജോലിഭാരമുള്ള വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ജനറല്‍ ഫൗണ്ടേഷന്‍ കോഴ്‌സ്(ജിഎഫ്‌സി) അദ്ധ്യാപകര്‍ക്ക് നിബന്ധനകളോടെയോ അല്ലാതെയോ ശമ്പളസ്‌കെയില്‍ അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ഉത്തരവിട്ടു. കുണ്ടറ കുമ്പളം സെന്റ് മൈക്കിള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ  ജിഎഫ്‌സി അദ്ധ്യാപകനായ പയസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

ജോലിഭാരം കുറവാണെന്ന കാരണത്താല്‍ ജിഎഫ്‌സി അദ്ധ്യാപകര്‍ക്ക് കുറഞ്ഞ ശമ്പളം നല്‍കുന്നു എന്നാണ് പരാതി.  നിയമന സമയത്ത് ഇവരുടെ യോഗ്യത ബിരുദാനന്തര ബിരുദമായിരുന്നു.  2004ല്‍ സ്‌പെഷ്യല്‍ റൂള്‍ നിലവില്‍ വരികയും അധ്യാപക നിയമനത്തിനുള്ള യോഗ്യതയില്‍ മാറ്റം വരുത്തുകയും ചെയ്തു. പീരീഡ് അനുസരിച്ച് അധ്യാപകരെ ജൂനിയര്‍, സീനിയര്‍ എന്ന് തരം തിരിച്ചു.

നിയമന സമയത്ത് നിശ്ചിത യോഗ്യത ഉണ്ടായിരുന്ന തന്നോട് സ്‌പെഷ്യല്‍റൂള്‍ അനുസരിച്ച് യോഗ്യത കൈവരിക്കാന്‍ ആവശ്യപ്പെടുകയോ സമയപരിധി നല്‍കുകയോ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു. അതിനാല്‍ തനിക്ക് ശമ്പളസ്‌കെയില്‍ അനുവദിക്കപ്പെട്ടില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. പരാതിക്കാരനൊപ്പം നിരവധി അദ്ധ്യാപകര്‍ ഇതേ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പരാതിക്കാരന് നിയമനാംഗീകാരമുള്ളതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചിരുന്നു.

അദ്ധ്യാപനത്തിന് പിരീഡ് അനുവദിക്കാത്തതാണ് പരാതിക്കാരന് ശമ്പളം കുറയാനുള്ള കാരണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ നിരീക്ഷിച്ചു. ജിഎഫ്‌സിക്ക് മാത്രം പീരിഡ് അനുവദിക്കാത്തത് അസമത്വം സൃഷ്ടിക്കും.  സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വ്യത്യസ്തമായ രീതിയില്‍ വേതനം നല്‍കുന്നത് മനുഷ്യാവകാശ ലംഘനമാണെ് ഉത്തരവില്‍ പറയുന്നു.

2004ന് മുമ്പ് അന്നത്തെ യോഗ്യതയായ ബിരുദാനന്തര ബിരുദം നേടി നിയമനം ലഭിച്ച മറ്റ് വിഷയങ്ങളിലെ നോണ്‍ വൊക്കേഷണല്‍ അധ്യാപകര്‍ക്ക് ബിഎഡ,് സെറ്റ് യോഗ്യതകള്‍ നേടാതെ സീനിയര്‍ ടീച്ചറുടെ ശമ്പളസ്‌കെയില്‍ നല്‍കിയപ്പോള്‍ പരാതിക്കാരന് ജൂനിയര്‍ ടീച്ചറുടെ ശമ്പളസ്‌കെയിലെങ്കിലും നല്‍കേണ്ടതായിരുന്നെന്ന് ഉത്തരവില്‍ പറയുന്നു.  ഉത്തരവ് ചീഫ് സെക്രട്ടറിക്കും വിദ്യാഭ്യാസ സെക്രട്ടറിക്കും അയച്ചു കൊടുത്തു. രണ്ട് മാസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചതായി കമ്മീഷന്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)
India

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.