ഡാളസ്: ഹിന്ദുക്കളുടെ ആത്മീയവും ധാര്‍മ്മികവും സാംസ്കാരകവുമായ ഉന്നമനത്തിനായി കേരളത്തില്‍ ഹിന്ദു ധാര്‍മ്മിക വിദ്യാപീഠം സ്ഥാപിക്കണമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ഹിന്ദുധര്‍മ്മ പ്രചാരണത്തിനായി മിഷനറിമാരെ സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിയണം. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലും പുറത്തും പ്രവര്‍ത്തിക്കുന്ന ഹിന്ദു സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ അവരുടേതായ പങ്ക് വഹിക്കാനാകും. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേതുള്‍പ്പെടെയുള്ള ക്ഷ്ത്രങ്ങളിലെ സ്വത്ത് ഹൈന്ദവരുടെ സര്‍വതോമുഖമായ ഉന്നമനത്തിനായിട്ടാണ് വിനിയോഗിക്കേണ്ടത്. ലോക ഹിന്ദുസര്‍വകലാശാല ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അതുവഴി ഒരുക്കാന്‍ കഴിയും.
കേരളത്തില്‍ ഹിന്ദുക്കള്‍ നേരിടുന്ന സകല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഹിന്ദുക്കള്‍തന്നെ മുന്നിട്ടിറങ്ങുകയാണ് വേണ്ടത്. ഹിന്ദുത്വത്തെക്കുറിച്ചും സാമൂഹ്യയാഥാര്ത്ഥ്യങ്ങളെക്കുറിച്ചും അറിവുള്ളവരുടെ നിര സൃഷ്ടിക്കുകയാണ് പോംവഴി. ധര്‍മ്മപ്രചാരകന്മാരായി അവര്‍ സമൂഹത്തിലിറങ്ങിയാല്‍ ഹിന്ദുക്കള്‍ക്കാകെ ആത്മവിശ്വാസവും പ്രതീക്ഷയും കൂടും, കുമ്മനം പറഞ്ഞു
കണ്വഷനില് വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയതു. പി. ശ്രീകുമാര്‍, രാഹുല്‍ ഈശ്വര്‍, മണ്ണടി ഹരി, അരവിന്ദ്പിള്ള എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചുകെഎച്ച്എന്എ ഭാരവാഹികളായ ഗണേഷ് നായര്‍, ടി. എന്‍. നായര്‍, രാജുപിള്ള, ശശിധരന് നായര്‍ സന്നിഹിതരായിരുന്നു. രാജു നാരായണസ്വാമി (വിദ്യാഭ്യാസം) ശ്രീധരീയം എ.പി.പി. നമ്പൂതിരി (ആയുര്‍വേദം) ഡോ. ജയനാരായണന്‍ (ജ്യോതിഷം) എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: