Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇനി കൊല്ലം നഗരത്തില്‍ കുരുക്കഴിക്കല്‍ യജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2015, 08:00 pm IST
in Kollam

കൊല്ലം: ഗതാഗതപരിഷ്‌കാരങ്ങളില്‍ കുടുങ്ങി പൊതുജീവിതം താറുമാറായ നഗരത്തില്‍ ഇനി കുരുക്കഴിക്കല്‍ പണി. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കോടികള്‍ ചെലവിട്ട് അടിപ്പാതയും മേല്‍പ്പാലവും ഇരുമ്പുപാലത്തിന് സമാന്തരപാലവുമടക്കം നിരവധി പരിഷ്‌കരണ നടപടികള്‍ക്കാണ് കൊല്ലം പട്ടണം ഇതിനകം ഇരയായത്.

നഗരത്തിന്റെ വ്യാപാരമേഖലയെ പൂര്‍ണമായും ഒറ്റപ്പെടുത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ ആരോപണങ്ങള്‍ക്കിടയില്‍ ഏതെങ്കിലും വിധേന പൂര്‍ത്തിയാക്കി തുറന്നുകൊടുത്തപ്പോഴാണ് കുരുക്ക് കൂടുതല്‍ മുറുകിയെന്ന് പൊതുജനം തിരിച്ചറിയുന്നത്. ഗതാഗതക്കുരുക്ക് മാത്രമല്ല അപകടഭീതിയും സൃഷ്ടിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ചിന്നക്കടയിലെ ഗതാഗതക്കുരുക്ക് ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ ഹണി ഉറപ്പ് നല്‍കിയിട്ടുള്ളത്.

ട്രാഫിക് ഉപദേശകസമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് വിശദമായി ചര്‍ച്ചചെയ്യുകയും ഗതാഗതം സുഗമമാക്കാന്‍ പലവിധ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിട്ടുണ്ടെന്ന് മേയര്‍ പറയുന്നു. അതേസമയം കുരുക്ക് അഴിക്കാന്‍ വേണ്ടി നിര്‍മ്മിച്ച അടിപ്പാതയും മേല്‍പ്പാലവുമൊന്നും അക്കാര്യത്തിന് പ്രയോജനപ്പെട്ടില്ലെന്ന തുറന്ന സമ്മതമാണ് മേയറുടെ പുതിയ നിലപാടെന്ന് വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ ട്രാഫിക് കുരുക്ക് എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് പഠിക്കാനുള്ള പുതിയ പദ്ധതി തയ്യാറാക്കുകയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍.

തിരുവനന്തപുരത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ റയില്‍വേ മേല്‍പ്പാലം-ലക്ഷ്മിനട വഴിയും ആലപ്പുഴയില്‍ നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ നാലുവരിപ്പാതയിലൂടെയും തിരിച്ചുവിടണം എന്നൊക്കെയാണ് നിലവില്‍ ഉയര്‍ന്നിട്ടുള്ള നിര്‍ദ്ദേശങ്ങള്‍. നിലവിലുള്ള ചിന്നക്കട റൗണ്ട് എടുത്തുമാറ്റിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നാണ് നാറ്റ്പാക് പറയുന്നത്. നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച്, പ്രശ്‌നത്തിന് ഒരു മാസത്തിനുള്ളില്‍ ശാശ്വത പരിഹാരം കാണാന്‍ കഴിയുമെന്ന് മേയര്‍ പറഞ്ഞു.

ചിന്നക്കട മണിമേടയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. തനിമ നിലനിര്‍ത്തി തന്നെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നടപ്പാത കയ്യേറുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. കടപ്പാക്കട ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി അവിടെ അളന്ന് തിരിച്ച് കല്ലിടാന്‍ നടപടിയായിട്ടുണ്ട്.

ചെമ്മാംമുക്ക് നടപ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നാളെ ആരംഭിക്കാനിരിക്കുകയാണ്. നാലുവരിപ്പാതയില്‍ കൈവരികള്‍ മാറ്റിസ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്നും അറിയുന്നു. അതേസമയം അഷ്ടമുടിക്കായലിന്റെ ഒരു ഭാഗം നികത്തി നിര്‍മ്മിച്ചെടുത്ത ആശ്രാമം ലിങ്ക് റോഡും വേണ്ടവിധത്തില്‍ ഉപയോഗിക്കപ്പെടുന്നില്ലെന്ന ആരോപണവും ശക്തമാണ്.

കെഎസ്ആര്‍ടിസ് ബസ് സ്റ്റാന്റ് ജംഗ്ഷന്‍ മുതല്‍ അനുഭവപ്പെടുന്ന തിരക്ക് ഏറെ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. കൊട്ടിയത്തേക്കുള്ള ബസുകള്‍ ഇവിടെ നിന്ന് തിരിഞ്ഞ് ആണ്ടാമുക്കം വഴി പോകാനുള്ള നീക്കം വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. ഇരുമ്പുപാലം കടന്നുകിട്ടാനെടുക്കുന്ന സമയനഷ്ടം സ്വകാര്യബസുകളുടെ മത്സരഓട്ടത്തിലേക്കും അതുവഴി അപകടങ്ങളിലേക്കും നയിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വാഹനഗതാഗതത്തില്‍ പരിഷ്‌കാരങ്ങള്‍ ഏറെ ഏര്‍പ്പെടുത്തിയപ്പോള്‍ പൂര്‍ണമായും അവഗണിക്കപ്പെട്ടത് കാല്‍ നടയാത്രക്കാരാണ്. ചിന്നക്കടയില്‍ ഉണ്ടായിരുന്ന എല്ലാ ബസ് ഷെല്‍ട്ടറുകളും ഇല്ലാതായി. കുമാര്‍ തീയറ്ററിനു മുന്നിലും റസ്റ്റ്ഹൗസ് ജംഗ്ഷനിലും ഉണ്ടായിരുന്ന ഷെല്‍ട്ടറുകള്‍ തകര്‍ന്നു.

ടെലിഗ്രാഫ് ഓഫീസിന് മുന്നിലുള്ള ബസ്‌ഷെല്‍ട്ടര്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. പദയാത്രാസൗഹൃദനഗരമെന്ന പ്രഖ്യാപിക്കപ്പെട്ട കൊല്ലത്ത് കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പോലും സാധ്ക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: താമര വിരിയട്ടെ

Varadyam

കവിത: കാഴ്ച മങ്ങുന്നു

Varadyam

നര്‍മ്മം: തസ്‌കരണദൂത്

Kerala

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Kerala

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

പുതിയ വാര്‍ത്തകള്‍

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.