Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

തിമിലയിലെ നാദവിസ്മയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2015, 04:20 pm IST
in Varadyam

മൂവാറ്റുപുഴയാറിന്റെ തീരത്തുനിന്നും കൊട്ടിപ്പുറപ്പെട്ട രാമമംഗലത്തെ വാദ്യപാരമ്പര്യം പ്രശസ്തമാണ്്.  ക്ഷേത്രകലകളെ ഇന്നുകാണുന്ന വിധത്തില്‍ പരിഷ്‌ക്കരിച്ചെടുക്കുന്നതിന് അവിടുത്തെ ആചാര്യന്മാര്‍ അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ട്. സ്വാതിതിരുനാളിന്റെ കാലത്തെ പ്രതാപിയായിരുന്ന ഷഡ്ക്കാല ഗോവിന്ദമാരാര്‍ അടക്കമുള്ള പ്രതിഭാശാലികള്‍ വളര്‍ന്നുവന്ന ആ മണ്ണില്‍ എന്നും മഹാന്മാരുണ്ടായിട്ടുണ്ട്.

രാമമംഗലത്തെ പഞ്ചഗോവിന്ദന്മാര്‍ എന്ന അഞ്ച് വാദ്യവല്ലഭന്മാര്‍ ചേര്‍ന്നുനിന്ന പഞ്ചാരിയായിരുന്നു ഒരുകാലത്ത് മധ്യകേരളത്തിലെ  പ്രധാന ക്ഷേത്രങ്ങളിലെ മതില്‍ക്കകങ്ങളില്‍ മുഴങ്ങിയിരുന്നത്. പിന്നീടാസ്ഥാനത്തുനിന്നും പഞ്ചവാദ്യത്തിന്റെ താളവട്ടങ്ങളിലേക്ക് പലരും നടമാറി. രാമമാരാര്‍, അപ്പുമാരാര്‍, തൃക്കാമ്പുറം, കരവട്ടേടത്ത് നാരായണന്‍ തുടങ്ങി എണ്ണം പറഞ്ഞ പ്രശസ്തര്‍ അവിടെ വളര്‍ന്നുവന്നു. അങ്ങിനെ പഞ്ചാരിയ്‌ക്കും, പാണ്ടിക്കും ,തായമ്പകക്കും പുറമെ പഞ്ചവാദ്യത്തിനും മികച്ചവരും ഗുരുക്കന്‍ന്മാരും ഉയര്‍ന്നുവന്നു.

ഉത്സവത്തിന്റെ ഭാഗമായ പരിഷവാദ്യം എന്ന വാദ്യവിശേഷം രാമമംഗലത്തിന്റെ തനതുകലതന്നെയാണ്. പഞ്ചവാദ്യത്തില്‍ തിമിലയില്‍ പ്രയോഗിക്കുന്ന എണ്ണങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന ഒന്നാണ് പരിഷവാദ്യം. പാരിഷദവാദ്യം എന്നാണ് ഇതിന്റെ പൂര്‍വ്വനാമം. ഉത്സവത്തിന്റെ ഭാഗമായ ഇടയ്‌ക്ക പ്രദക്ഷിണമാണ് പിന്നീട് വികാസം പ്രാപിച്ച് പഞ്ചവാദ്യമായിത്തീര്‍ന്നത്.

രാമമംഗലത്തിന്റെ ഒപ്പം സമീപ ഗ്രാമങ്ങളില്‍ നിന്നും ഒട്ടേറെ കലാകാരന്മാര്‍ വളര്‍ന്നുവന്നു. അക്കൂട്ടത്തില്‍പ്പെടുന്ന മറ്റൂര്‍ വേണു ഇക്കാലത്തെ തിമിലനിരയിലെ നിറഞ്ഞതാരമാണ്. അച്ഛന്‍ രാമമംഗലം കുഞ്ഞുക്കുട്ടമാരാരാണ് തിമിലയിലെ ഗുരു. ചോറ്റാനിക്കര നാരായണ മാരാര്‍ക്കൊപ്പം പഞ്ചവാദ്യത്തില്‍ തൃശൂര്‍ പൂരമടക്കമുള്ള ഒട്ടേറെവേദികളില്‍ ലയിച്ചുനിന്നതിന്റെ ഗുണവശത്തിലാണ് കലാനൈപുണ്യംനേടി മറ്റൂര്‍ വേണു അറിയപ്പെടാന്‍ തുടങ്ങിയത്. അന്നമനട,കുഴൂര്‍, രാമമംഗലം, ചോറ്റാനിക്കര എന്നീ പ്രദേശങ്ങളിലെ ഗുരുക്കന്മാര്‍ക്കൊപ്പം വേദികളില്‍ നിന്ന പാരമ്പര്യം വേണുവിനുണ്ട്.

പഞ്ചവാദ്യത്തില്‍ നിരവധി പ്രഗല്‍ഭര്‍ ഇന്നുണ്ട്. എന്നാല്‍ നയിക്കുവാന്‍ പ്രാപ്തരായവര്‍ തുലോംകുറവുതന്നെയാണ്. മറ്റൂര്‍ വേണുവിന് നായകസ്ഥാനം വേണ്ടത്ര സിദ്ധിച്ചിട്ടുണ്ട്. അതിന്നാല്‍ത്തന്നെ ധാരാളം ശിഷ്യന്മാര്‍ അദ്ദേഹത്തിനുണ്ട്. മികച്ച പഞ്ചവാദ്യം നടക്കുന്നിടങ്ങളില്‍ മറ്റൂര്‍ വേണു അനിവാര്യഘടകം തന്നെയാണ്. സ്‌കൂള്‍ യുവജനോത്സവത്തില്‍ കുട്ടികളെ പഞ്ചവാദ്യത്തിന് പാകപ്പെടുത്തിയെടുക്കുവാന്‍ പ്രത്യേക വശ്യതയുണ്ട് മറ്റൂരിന്.

മക്കളും ഈ രംഗത്ത് മികവുതെളിയിച്ചുവരുന്നുണ്ട് എന്നതും അഭിമാനിക്കാന്‍ വകയുണ്ട്.

കലോപാസകന്‍ എന്ന അംഗീകാരത്താലും വശ്യമാര്‍ന്ന പെരുമാറ്റത്താലും മറ്റൂര്‍ വേണുവിനെ കനക കങ്കണം അണിയിച്ച് ആദരിക്കുവാന്‍ കലാസ്വാദകരും, ശിഷ്യരും തീരുമാനിച്ചു. കാലടിക്കടുത്ത് മറ്റൂര്‍ നീലംകുളങ്ങര ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്ന ‘സോപാനം’ കങ്കണ പ്രദാന മഹോത്സവത്തില്‍ വച്ച് കാവാലം നാരായണപണിക്കരാണ് മറ്റൂര്‍ വേണുവിനെ ആദരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.