Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തൃക്കടവൂര്‍ ശ്രീ മഹാദേവര്‍ ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2015, 08:18 pm IST
in Travel

തൃക്കടവൂര്‍ ദേശത്തിന്റെ കാരണവര്‍ തന്നെയാണ് കടവൂര്‍ മൂപ്പിലാനായ സാക്ഷാല്‍ തൃക്കടവൂരപ്പന്‍.. മൃത്യുഞ്ജയഹോമവും ജലധാരയും പ്രധാന വഴിപാടുകളില്‍ പ്രസിദ്ധമാണ്. ശനിയാഴ്ച ദിവസം പ്രത്യേകപൂജകളും ക്ഷേത്രങ്ങളില്‍ നടക്കാറുണ്ട്.  കുംഭത്തിലെ തിരുവാതിരയാണ് ഭഗവാന്റെ ആറാട്ടുത്സവം എട്ടുകരക്കാര്‍ നെടുംകുതിര കെട്ടിയെടുക്കുന്നതാണ് പ്രധാന കെട്ടുകാഴ്ച.

നായ ഭൃഗുമഹര്‍ഷിക്ക് കര്‍ദ്ദമപുത്രിയായ ഖ്യാതിയില്‍ ധാതാവ്, വിധാതാവ് എന്നീ രണ്ടു പുത്രരും വിഷ്ണുജാതയായ ശ്രീദേവിയും ഉണ്ടായി. വിധാതാവിന് മേരുപുത്രിയായ നിയതിയില്‍ മൃകണ്ഡു ജനിച്ചു. മൃകണ്ഡു മഹാദേവഭക്തനായിരുന്നു. വിവാഹാനന്തരം കാലമേറെ കഴിഞ്ഞിട്ടും അദ്ദേഹത്തിന് സന്താനമുണ്ടായില്ല. നിരാശനായ അദ്ദേഹം മഹാദേവനെ പ്രസാദിപ്പിക്കുവാനായി അതികഠിനമായ തപസനുഷ്ഠിച്ചു.

തദ്ഫലമായി ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. നൂറുവയസ് വരെ ജീവിച്ചിരിക്കുന്ന മന്ദബുദ്ധിയായ മകനെ വേണോ പതിനാറു വയസുവരെ മാത്രം ജീവിച്ചിരിക്കുന്ന സല്‍പുത്രനായ മകനെ വേണോയെന്ന് മഹര്‍ഷിയോടാവശ്യപ്പെട്ടു. അല്‍പായുസായ വിവേകിയായ മകനെയാണ് മൃകണ്ഡു വരിച്ചത്. മഹര്‍ഷിയുടെ ഭാര്യ അതിനുശേഷം ഗര്‍ഭവതിയാവുകയും തേജോനിധിയായ ഒരു ബാലനെ യഥാകാലം പ്രസവിക്കുകയും ആ കുഞ്ഞിന് മാര്‍ക്കണ്‌ഡേയന്‍ എന്നു നാമകരണവും ചെയ്തു. മാര്‍ക്കണ്‌ഡേയന്‍ വളര്‍ന്നു കൗമാരപ്രായമായപ്പോഴേക്കും മാതാപിതാക്കളുടെ സന്താപം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു.

മാതാപിതാക്കളുടെ സന്താപത്താല്‍ മനംനൊന്ത മാര്‍ക്കണ്‌ഡേയന്‍ അവരുടെ സന്താപകാരണം മനസിലാക്കി. ദീര്‍ഘായുസിനായി ആ കുട്ടി മൃത്യുജ്ഞയനെത്തന്നെ ആശ്രയിച്ചു. പന്ത്രണ്ടു വയസു മുതല്‍ മാര്‍ക്കണ്‌ഡേയന്‍ അത്യുഗ്ര തപസനുഷ്ഠിച്ചു തുടങ്ങി. നാലു വര്‍ഷം കഴിഞ്ഞ് പതിനാറാം വയസില്‍ മാര്‍ക്കണ്‌ഡേയന്റെ ആയുസിന് ഹാനി സംഭവിക്കണ്ട ദിവസം ശിവഭൂതങ്ങളെ ഭയന്ന് പിന്തിരിഞ്ഞോടിയ യമകിങ്കരന്മാരോടൊത്ത് യമധര്‍മ്മന്‍ എത്തിയതെന്നറിഞ്ഞ് മാര്‍ക്കണ്‌ഡേയന്‍ മഹാദേവനെ പ്രാര്‍ത്ഥിച്ചുകൊണ്ട് ശിവലിംഗ ശിലയില്‍ ഗാഢാലിംഗനം ചെയ്തു പ്രാര്‍ത്ഥിച്ചു. ഈ സമയത്ത് യമന്‍ കാലപാശം മാര്‍ക്കണ്‌ഡേയന്റെ കഴുത്തിനെ ലക്ഷ്യമാക്കി എറിഞ്ഞു. ഇത് പതിച്ചത് മാര്‍ക്കണ്‌ഡേയന്റെ കഴുത്തിലും ശിവലിംഗത്തിലുമാണ്. ഉടന്‍തന്നെ ഉഗ്രകോപത്തോടെ മഹാദേവന്‍ പ്രത്യക്ഷപ്പെട്ടു. തന്നെയും ഭക്തനെയും അവഹേളിച്ചതിനാല്‍ ഭക്തവത്സലനായ മഹാദേവന്‍ പ്രതികാരാഗ്നിയോടെ യമനെ നിഗ്രഹിച്ചു.

പരമഭക്തനായ മാര്‍ക്കണ്‌ഡേയനെ ഭഗവാന്‍ ആശ്ലേഷിച്ചു. നിത്യയൗവനം നല്‍കി അനുഗ്രഹിച്ച് അപ്രത്യക്ഷനായി. ദേവന്മാരുടെ പ്രാര്‍ത്ഥനയാല്‍ പ്രസാദിച്ച് മഹാദേവന്‍ പിന്നീട് കാലന് ജീവന്‍ നല്‍കി.മാര്‍ക്കണ്‌ഡേയന്‍ വളരെക്കാലം ആ ശിവലിംഗത്തില്‍ പൂജകളര്‍പ്പിച്ചുകൊണ്ട് അവിടെത്തന്നെ കഴിഞ്ഞു. പിന്നീട് ഉത്തരദിക്കിലേക്ക് തപസിനുപോയി. മാര്‍ക്കണ്‌ഡേയന്‍ പൂജിച്ചിരുന്ന ശിവലിംഗശില കാലപ്രവാഹത്തില്‍ മണ്ണടിഞ്ഞു.

സഹസ്രാബ്ദങ്ങള്‍ക്ക് ശേഷം ആ പുണ്യഭൂമി മഹാവനമായി. അവിടെ ഒരു ദിവ്യബ്രാഹ്മണന്‍ ആശ്രമം കെട്ടി തപസുചെയ്തുവന്നു. ഒരു ദിവസം ആശ്രമത്തിനരികെ വിശ്രമിച്ചിരിക്കെ ഒരു ശിലയില്‍ സര്‍പ്പം ഇരിക്കുന്നതു കണ്ടു. ഉടന്‍തന്നെ ആ ശിലയുടെ മഹത്വം ജ്ഞാനദൃഷ്ടിയില്‍ കണ്ടറിഞ്ഞ മഹര്‍ഷി അതിനെ യഥോചിതം പ്രതിഷ്ഠിച്ചു ആരാധിച്ചു തുടങ്ങി. വര്‍ഷങ്ങള്‍ക്കുശേഷം മഹര്‍ഷിവര്യന്‍ മഹാസമാധിയടഞ്ഞു. ആശ്രമം അനാഥമായി. കാലക്രമേണ ആശ്രമസമീപത്തെ നദിയിലെ വെള്ളം വറ്റി അവിടം ചതുപ്പായി. തീരപ്രദേശത്തുണ്ടായിരുന്ന വന്മരങ്ങള്‍ കടപുഴകി മറിഞ്ഞു. ആ പ്രദേശം വന്യമൃഗങ്ങളുടെ സങ്കേതമായി.

കുറെ വര്‍ഷങ്ങള്‍ക്കുശേഷം ആ പ്രദേശത്തെ ഉത്തമനായ ഒരു ഗൃഹസ്ഥന്‍ കൊച്ചുമകളുടെ കയ്യില്‍ ദിനവും തന്റെ ബന്ധുവീട്ടിലേക്ക് കൊടുത്തയയ്‌ക്കുന്ന പശുവിന്റെ പാല്‍ കാട്ടിലെ നടപ്പാതയിലെ വേരിന്‍മേല്‍ പതിക്കുവാനിടയായി. ഇത് ആവര്‍ത്തിക്കുകയാല്‍ കുപിതനായ ഗൃഹസ്ഥന്‍ കോടാലിയുമായി വന്ന് ആ വേരിനെ ലക്ഷ്യമാക്കി ആഞ്ഞുവെട്ടി. വെട്ടേറ്റ വേര് അറ്റുപോവുകയും തല്‍സ്ഥാനത്തുനിന്നും രക്തം ഒഴുകുന്നത് കണ്ട് അദ്ദേഹം ബോധരഹിതനായി. സംഭവമറിഞ്ഞ് ബന്ധുക്കളും നാട്ടുപ്രമാണികളും നാടുവാഴിയും സംഭവസ്ഥലത്തെത്തി.

പരിചര്യകളാല്‍ അദ്ദേഹത്തെ ബോധവാനാക്കി. വിശദവിവരം ആരാഞ്ഞു. പിന്നീട് എല്ലാവരും കൂടിയാലോചിച്ച് നിപുണനായ ദൈവജ്ഞനെ വരുത്തി വിധിപ്രകാരം പ്രശ്‌നം നടത്തി. ജ്യോത്സ്യന്റെ നിര്‍ദ്ദേശാനുസരണം കരുണാമൂര്‍ത്തിയും ഭക്തവത്സലനുമായ ശ്രീ മഹാദേവന്റെ സാന്നിദ്ധ്യം മനസിലാക്കി വേരുമുറിച്ച സ്ഥലത്ത് ശ്രീകോവില്‍ പണിത് യഥാവിധി പ്രതിഷ്ഠിച്ചു. പ്രസ്തുത ശിലാലിംഗത്തിന്റെ ഉപരിതലം വെട്ടേറ്റ് ചിദ്രമായിരുന്നുവെങ്കിലും സ്വയംഭൂവാകയാല്‍ ആ ശില തന്നെ മതിയെന്നുള്ള അഭിജ്ഞമതപ്രകാരം മാര്‍ക്കണ്‌ഡേയന്‍ ആരാധിച്ചിരുന്ന ശിവലിംഗം തന്നെ സുപ്രതിഷ്ഠിതമായി.

കടവുളിന്റെ ഊര് ലോപിച്ച് കടവൂരാകുകയും മാര്‍ക്കണ്‌ഡേയന്‍ കോവില്‍ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രം കാലങ്ങള്‍ക്കുശേഷം തൃക്കടവൂര്‍ ശ്രീമഹാദേവര്‍ക്ഷേത്രം എന്നറിയപ്പെടാനും തുടങ്ങി.ഭക്തവത്സലനായ മാര്‍ക്കണ്‌ഡേയനെ അകാലമൃത്യുവില്‍ നിന്ന് രക്ഷിച്ച് ചിരജ്ഞീവിയാക്കിയ ഭഗവാന്‍ തൃക്കടവൂര്‍ ശ്രീമഹാദേവനെ ആശ്രയിക്കുന്ന ലക്ഷകണക്കിന് ഭക്തജനങ്ങള്‍ക്ക് ക്ഷേമഐശ്വര്യങ്ങളും ആയൂരാരോഗ്യസൗഖ്യവും സന്താനസൗഭാഗ്യവും തീരാദുഖങ്ങളില്‍ നിന്ന് മുക്തി നല്‍കി കാത്തുരക്ഷിച്ചും അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാതെ കരുണാമൃതകടാക്ഷം ചൊരിഞ്ഞ് ഭക്തജനരക്ഷകനായി സ്വയംഭൂവായ ചൈതന്യത്താല്‍ തൃക്കടവൂരില്‍ വാണരുളുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.