Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ലോഗോയിലൂടെ ലോകമറിഞ്ഞ് ഷിബിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2015, 04:42 pm IST
in Varadyam

കഴിവുകള്‍ കാലാതീതമായ മാറ്റങ്ങള്‍ക്ക് പാഥേയമൊരുക്കി പദാന്യാസം ചെയ്യുമ്പോള്‍ ഒപ്പം തന്നെ സഞ്ചരിക്കുന്നവരാണ് ചരിത്രത്തിന്റെ ഭാഗമായി മാറുകയെന്നുളളത് ഇവിടെ അന്വര്‍ത്ഥമാകുന്നു. ഐക്യരാഷ്‌ട്ര സംഘടനയുടെ ഈ വര്‍ഷത്തെ പരിസ്ഥിതി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുളള ലോഗോ രൂപകല്‍പ്പന ചെയ്ത് കെ. കെ. ഷിബിന്‍ അന്താരാഷ്‌ട്ര പുരസ്‌ക്കാരം നേടി ഭാരതത്തിന് അഭിമാനമായി. കണ്ണൂര്‍ തലശേരി ചിറക്കര ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ അദ്ധ്യാപകനായ പാനൂര്‍ കൂരാറ സ്വദേശിയായ ഷിബിന്‍ ലോഗോയിലൂടെ ലോകത്തിന്റെ നെറുയില്‍ എത്തിയിരിക്കുകയാണ്.

ഏഴുബില്യണ്‍ സ്വപ്‌നങ്ങള്‍, ഒരേ ഒരു ഭൂമി, കരുതലോടെ ഉപഭോഗം ഇതായിരുന്നു യുഎന്നിന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി സന്ദേശം. 70 രാജ്യങ്ങളില്‍ നിന്നായി മുന്നൂറിലേറെ സൃഷ്ടികള്‍. എല്ലാം പ്രൊഫഷണലുകള്‍ രൂപകല്‍പ്പന ചെയ്തത്. അതില്‍ മികച്ചത് തന്റെ സൃഷ്ടിയാണെന്നറിഞ്ഞപ്പോള്‍ ഇഷ്ടദേവനായ ഗുരുവായൂര്‍ കണ്ണനെ മനസ്സില്‍ ധ്യാനിച്ച് ഒരു ചെറുപുഞ്ചിരിയോടെ സന്തോഷ വാര്‍ത്തയെ സ്വീകരിച്ചു. ജൂണ്‍ 1 ന്  പരിസ്ഥിതി ദിനത്തില്‍ ഇറ്റലിയിലെ മിലാനിലേക്ക് ഷിബിനിനെ ഐക്യരാഷ്‌ട്ര സംഘടന ക്ഷണിച്ചിരിക്കുകയാണ്. അവിടെ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോ 2015 ലും ഇദ്ദേഹം പങ്കെടുക്കും.

ഏത് കാര്യം ചെയ്യുമ്പോഴും അവസാനവട്ട സമയം ഏറെ നിര്‍ണ്ണായകമാണെന്ന് ഷിബിന്‍ പറയുന്നു. ഏപ്രില്‍ 19 നായിരുന്നു സൃഷ്ടികള്‍ അയക്കേണ്ട അവസാന തീയ്യതി. ആ ദിനത്തില്‍ തന്റെ മനസില്‍ വന്ന സര്‍ഗാത്മക സൗന്ദര്യത്തെ രൂപപ്പെടുത്തിയെടുത്ത് അവസാന മണിക്കൂറിലാണ് ലോഗോ ഇദ്ദേഹം അയച്ചു കൊടുത്തത്. പുരസ്‌ക്കാരത്തിന് സാധ്യത ഉണ്ടായിരുന്നതായി പറയുമ്പോള്‍ത്തന്നെ ലോഗോയിലെ അര്‍ത്ഥ സമ്പുഷ്ടത അത്ര മഹിതമായിരുന്നുവെന്ന് മനസിലാക്കാം.

നീല,പച്ച,ഓറഞ്ച്,മഞ്ഞ എന്നീ വര്‍ണ്ണങ്ങള്‍ ജലം, വായു, സൂര്യന്‍, പരിസ്ഥിതി എന്നിവയെ സൂചിപ്പിക്കുന്നു. ഇതിലെ വിഭവങ്ങള്‍ മനുഷ്യന്‍ കരുതലോടെ ഉപയോഗിക്കുക.പാഗ്മാന്‍ എന്ന വൈറസ് രൂപവും, മനുഷ്യനും , 7ബില്യണ്‍ സ്വപ്‌നവുമെല്ലാം ഭൂമിയുടെ മാതൃകയില്‍ രൂപപ്പെടുത്തിയ ലോഗോയില്‍ കാണാം. ചെറുപ്പം മുതലെ ചിത്രരചനയില്‍ നൈപുണ്യം നേടിയ ഷിബിന് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ കുടുംബാംഗങ്ങള്‍ മുന്നിലാണ്. ഇന്ത്യന്‍ റുപ്പേ രൂപകല്‍പ്പനയില്‍ അഞ്ച് സ്ഥാനക്കാരില്‍ ഷിബിനുമുണ്ടായിരുന്നു.

നേരിയ വ്യത്യാസത്തില്‍ സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ നിരാശ തോന്നിയെങ്കിലും രാജ്യമറിയുന്ന പ്രതിഭയായി ഉയരാന്‍ കഴിഞ്ഞുവെന്ന സന്തോഷത്തെ ഉള്‍ക്കൊളളാന്‍ ഷിബിനെ പ്രേരിപ്പിച്ചത് കുടുംബം തന്നെ. റിട്ട. ഫാര്‍മസിസ്റ്റ് കൂനങ്കണ്ടിയില്‍ കരുണന്‍- പ്രസന്നകുമാരി ദമ്പതികളുടെ മകനാണ്. പെരളശേരി ഗവ. ഹയര്‍സെക്കണ്ടറി അദ്ധ്യാപിക മായയാണ് ഭാര്യ. ഏകമകന്‍ ശലഭ് എന്നിവരടങ്ങുന്നതാണ് കുടുംബം.

അംഗീകാരങ്ങള്‍ കരഗതമാവുമ്പോഴും എളിമ നിറഞ്ഞ ചെറുപുഞ്ചിരിയാണ് ഷിബിനെ വ്യത്യസ്തനാക്കുന്നതും. നിരവധി രചനകള്‍ ഷിബിന്‍ ചെയ്തിട്ടുണ്ട്. കൃഷിവകുപ്പ് എറണാകുളത്ത് സംഘടിപ്പിച്ച ഗ്ലോബല്‍ മീറ്റ്, അദ്ധ്യാപകര്‍ക്കുളള ഗുരുമുദ്ര, വിക്ടേര്‍സ് ചാനല്‍, തലശേരിയിലെ അമ്മയും കുഞ്ഞും ആശുപത്രി തുടങ്ങിയവയുടെ ലോഗോ ഷിബിനിന്റെ സര്‍ഗ്ഗ വാസനയില്‍ വിരിഞ്ഞവയാണ്. ലോഗോയിലൂടെ ലോകമറിഞ്ഞവന്‍ എന്ന ഖ്യാതിയും ഷിബിന് സ്വന്തമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.