കല്യാണിനം സരസചിത്രഗതിംസവേഗം
സര്‍വേങ്ഗിതജ്ഞമനഘം ധ്രുവലക്ഷണാഢ്യം
ചേതസ്തുരങ്ഗമധിരുഹ്യചരസ്മരാരേ
നേതഃ സമസ്തജഗതാംവൃഷഭാധിരൂഢ
അല്ലയോസ്മരാരേ(കാമനാശനാ), സമസ്തജഗത്തിനും നേതാവുംവൃഷഭാധിരൂഢനുമായഅവിടുന്ന്മംഗളസ്വരൂപമായുംരസാവഹമായവിചിത്ര നടത്തത്തോടുകൂടിയതായുംവേഗമേറിയതായുംസര്‍വരുടെയുംഇംഗിതങ്ങളെഅറിയുന്നതായും അനഘമായും(ദോഷഹീനമായും) ഉത്തമലക്ഷണങ്ങള്‍ചേര്‍ന്നതായുമിരിക്കുന്ന മനസ്സാകുന്ന കുതിരപ്പുറമേറിസഞ്ചരിച്ചാലും.
ഭക്തിര്‍മഹേശപദപുഷ്‌കരമാവസന്തീ
കാദംബിനീവ കുരുതേ പരിതോഷവര്‍ഷം
സമ്പൂരിതോ ഭവതിയസ്യ മനസ്ത്തടാക
സ്തജ്ജന്‍മസസ്യമഖിലംസഫലം ച നാന്യത്
ശിവപാദമാകുന്ന താമരയില്‍എന്നുംവസിക്കുന്ന ഭക്തിമേഘസമൂഹമെന്നപോലെസന്തോഷവര്‍ഷംചൊരിയുന്നു. ആ വര്‍ഷത്താല്‍യാതൊരുവന്റെ മനസ്സാകുന്ന തടാകം നല്ലതു പോലെ നിറയുന്നുവോഅവന്റെ ജന്‍മമാകുന്ന സസ്യം ഫലമുള്ളതായിമാറുന്നു. അങ്ങനെയല്ലാതുള്ള ജന്‍മ സസ്യം ഫലത്തെ തരികയില്ല.
ബുദ്ധിഃസ്ഥിരാ ഭവിതുമീശ്വരപാദപദ്മ
സക്താ വധൂര്‍വിരഹിണീവസദാസ്മരന്തീ
സദ്ഭാവനാസ്മരണദര്‍ശനകീര്‍ത്തനാദി
സമ്മോഹിതേവശിവമന്ത്രജപേന വിന്തേ
ഈശ്വരന്റെ(ശിവന്റെ) പാദപദ്മത്തില്‍ആസക്തയായിരിക്കുന്ന ബുദ്ധി അതില്‍ സ്ഥിരമായിരിക്കുവാന്‍ വിരഹിണിയായ വധു ഭര്‍ത്താവിനെ എന്ന പോലെഎപ്പോഴുംശിവമന്ത്രജപത്താല്‍സ്മരിച്ചുകൊിരിക്കുന്നു. ശിവഭാവന, സ്മരണം, ദര്‍ശനം, കീര്‍ത്തനം എന്നിവയാല്‍മയങ്ങിയിട്ടെന്ന പോലെ ബുദ്ധിക്ക് അവിടുത്തെ പാദപദ്മങ്ങളില്‍സ്ഥിരതലഭിക്കുകയുംചെയ്യുന്നു.
സദുപചാരവിധിഷ്വനുബോധിതാം
സവിനയാംസഹൃദംസദുപാശ്രിതാം
മമ സമുദ്ധര ബുദ്ധിമിമാം പ്രഭോ
വരഗുണേന നവോഢവധൂമിവ
ഹേ പ്രഭോ, നല്ല ഉപചാരവിധികളേക്കുറിച്ച് ഉപദേശം നല്‍കപ്പെട്ടതും, വിനയത്തോടുകൂടിയതും നല്ല ഹൃദയത്തോടുകൂടിയതും, നിന്തിരുവടിയെ ആശ്രയിച്ചിരിക്കുന്നതുമായഎന്റെ ഈ ബുദ്ധിയെ നവോഢയായ വധുവിനെ വരന്‍ എന്ന പോലെ ശ്രേഷ്ഠഗുണങ്ങളാല്‍ ഉദ്ധരിച്ചാലും.
… തുടരും
















