Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്റെ വിഷു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2015, 09:24 pm IST
in Samskriti

എന്റെ വീട് വെങ്ങോല എന്ന കുഗ്രാമത്തിലാണ്. പരിഷ്‌കാരം തൊട്ടുതീണ്ടാത്ത തികഞ്ഞ ഗ്രാമീണ സംസ്‌കാരമുള്ള ഒരു നാടായിരുന്നു അന്ന് വെങ്ങോല. എന്റെ കൂട്ടുകാര്‍ കസിന്‍സ് ആയിരുന്നു. വലിയമ്മയുടെയും ചെറിയമ്മയുടെയും മക്കള്‍. ഓണം എന്നാല്‍ ഞങ്ങള്‍ക്ക് ഓണക്കോടിയായിരുന്നില്ല, പൂപറിക്കലും പൂക്കളം തയ്യാറാക്കലും പൂവിടലും ആയിരുന്നു.

ഓണസദ്യപോലും രണ്ടാംസ്ഥാനത്തായിരുന്നു. അതുപോലെ വിഷു എന്നാല്‍ ഞങ്ങള്‍ക്ക് വിഷുക്കൈനീട്ടമായിരുന്നില്ല, വിഷുക്കണിയായിരുന്നു. വിഷുവിന്റെ തലേദിവസം ഞങ്ങള്‍ക്ക് വലിയ ഉത്‌സാഹത്തിമിര്‍പ്പായിരിക്കും. പടക്കം ശേഖരിക്കാനല്ല. അന്ന് പടക്കം അത് മാലപ്പടക്കവും ഓലപ്പടക്കവും മാത്രമേ കുട്ടികള്‍ക്ക് അനുവദനീയമായിരുന്നുള്ളൂ.

വിഷുക്കണി എന്നാല്‍ കൊന്നപ്പൂ ആണ് ജനങ്ങള്‍ക്ക്. പക്ഷെ എന്റെ വീട്ടില്‍ കൊന്നയുണ്ടെങ്കിലും സുഗതകുമാരിയുടെ കവിതയിലെപ്പോലെ അവള്‍ കള്ളിക്കൊന്നയായിരുന്നു- നേരത്തെ പൂക്കുന്നതിലല്ല, വിഷു കഴിയാന്‍ കാത്തുനില്‍ക്കും പൂക്കുന്നതിന് എന്നതിനാല്‍. വലിയമ്മയുടെ വീട്ടിലും ചെറിയമ്മയുടെ വീട്ടിലും കൊന്നമരങ്ങള്‍ ഇല്ല. ഇന്ന് കൊന്നപ്പൂക്കള്‍ മാര്‍ക്കറ്റില്‍നിന്നു വാങ്ങാം. പക്ഷെ അന്ന് കൊന്നപ്പൂക്കള്‍ വില ലഭിക്കുന്ന ഉല്‍പ്പന്നമായിരുന്നില്ല. ഞങ്ങള്‍ കസിന്‍സ് കൊന്നപ്പൂവിന് ആശ്രയിച്ചിരുന്നത് വട്ടയ്‌ക്കാട്ടെ രാമന്‍കുട്ടിയുടെ വീട്ടിലെ കൊന്നയെയായിരുന്നു.

ഞങ്ങള്‍ പോയി രാമന്‍കുട്ടിയോട് അനുവാദം വാങ്ങിയശേഷം കൊന്നപ്പൂ പറിയ്‌ക്കും. കയറാന്‍ പറ്റിയ മരമല്ല കൊന്ന. അതുകൊണ്ട് വലിയ തോട്ടിയുണ്ടാക്കി മരച്ചില്ലകള്‍ ചായ്ച്ച് പൂപൊട്ടിക്കണം. കൊന്നപ്പൂക്കുല മാത്രമേ കണിവയ്‌ക്കുകയുള്ളൂ. അതിനാല്‍ പൂക്കള്‍ തല്ലി താഴെ ഇടാനും സാധ്യമല്ല. ഞങ്ങള്‍ ഒന്നിച്ച് ഒരാള്‍ കൊന്നക്കൊമ്പ് ചായ്ച്ച് കൊണ്ടുവരുമ്പോള്‍ മറ്റുള്ളവര്‍ കുലകള്‍ പൊട്ടിച്ചെടുക്കും.

ആവശ്യത്തിന് പൂക്കള്‍ കിട്ടിയാലുള്ള ‘ത്രില്‍’ പറഞ്ഞറിയിക്കാന്‍ സാധ്യമല്ല. വെങ്ങോലയില്‍ കണിക്ക് ചക്കയും പൈനാപ്പിളും മറ്റും വച്ചിരുന്നില്ല. ഒരു ഉരുളിയില്‍ ഉണക്കലരി ഇട്ടശേഷം അതില്‍ കണിവെള്ളരിക്ക വയ്‌ക്കും. അന്ന് ഞങ്ങളുടെ ഒരുപ്പൂവയലില്‍ വെള്ളരി, മത്തന്‍, കുമ്പളം, പാവല്‍, പടവലങ്ങ മുതലായവ നടും. വെള്ളരിക്കാ മൂക്കുമ്പോള്‍ പറിച്ച്, വാഴനാരുകൊണ്ട് കുരുക്കുണ്ടാക്കിക്കെട്ടി തട്ടിന്‍പുറത്ത് സ്ഥാപിച്ചിരിക്കുന്ന നീണ്ട മുളങ്കൊമ്പില്‍ കെട്ടിത്തൂക്കുകയായിരുന്നു പതിവ്.

വിഷുവിന് ഇതില്‍ ഏറ്റവും സുന്ദരനായ-അതായത് സ്വര്‍ണനിറമുള്ള വെള്ളരിക്ക എടുക്കും. അത് ഉരുളിയില്‍വയ്‌ക്കും. കസവുള്ള നേരിയത് ഞൊറിഞ്ഞ് വിശറിരൂപത്തിലാക്കിയശേഷം വിരിഞ്ഞ രൂപത്തില്‍ കിണ്ടിയില്‍വയ്‌ക്കും. അതിനെ കൊന്നപ്പൂകൊണ്ട് അലങ്കരിക്കും. അതിന് മുമ്പില്‍ ഒരു നാളികേരം രണ്ടായി പൊട്ടിച്ച്, ഓരോന്നിലും അരിനിറച്ച ചെറിയ കിഴികള്‍ ഉണ്ടാക്കിവയ്‌ക്കും. തുടര്‍ന്ന് അതില്‍ വെളിച്ചെണ്ണ ഒഴിക്കും.

വെളുപ്പാന്‍കാലത്ത് കോഴികൂവുന്നതുകേട്ടാല്‍ അമ്മ കണികൊളുത്തും- അതായത് നാളികേരമുറിയിലുള്ള കിഴി. ആ ഉരുളി പൂജാമുറിയിലായിരിക്കും വയ്‌ക്കുക. പൂജാമുറിയിലെ വിളക്കുകളും കൊളുത്തിയിരിക്കും. അതിനുശേഷം അമ്മ വന്ന് എന്റെ കണ്ണുപൊത്തി കൂട്ടിക്കൊണ്ടുപോയി, കണിയുടെ മുന്‍പില്‍ എത്തുമ്പോള്‍ കണ്ണ് തുറക്കും. അപ്പോള്‍ കത്തിനില്‍ക്കുന്ന കണിവിളക്കും പൂജാമുറിയിലെ വിളക്കും ചന്ദനത്തിരിയുടെ സുഗന്ധവും എല്ലാംകൂടി ഒരു പ്രത്യേക അനുഭൂതി തന്നിരുന്നു.

അതിനുശേഷമാണ് വിഷുക്കൈനീട്ടം. ഞങ്ങള്‍ വിഷുക്കൈനീട്ടത്തിന് പ്രാധാന്യം നല്‍കിയിരുന്നില്ല. കാരണം കുട്ടികള്‍ക്ക് പൈസ ചെലവാക്കാന്‍ മിഠായിക്കടകളും മറ്റും ഇല്ലായിരുന്നു. അന്ന് തിരുവിതാംകൂറില്‍ ചക്രമായിരുന്നു നാണയം. വിഷുക്കൈനീട്ടം ഒരു പണം- അതായത് നാലുചക്രം. പക്ഷെ അതിനുശേഷമുള്ള സദ്യക്ക് കാത്തിരിക്കും. അന്ന് ദൂരെയുള്ള പാടങ്ങള്‍ പാട്ടത്തിന് നല്‍കിയിരുന്ന കുടിയാന്മാര്‍ കാഴ്ചക്കുലകളുമായി വരും.

അവര്‍ക്ക് സദ്യ കൊടുക്കാനും പിന്നെ പാടത്ത് സ്ഥിരം പണിയെടുക്കുന്നവര്‍ക്കും. എന്റെ വീട്ടിലെ സദ്യയുണ്ട് വലിയമ്മയുടെ വീട്ടില്‍ പോയി അവിടെനിന്നും പായസം കഴിക്കും. വൈകുന്നേരമാണ് പടക്കംപൊട്ടിക്കുക. അമ്മ എനിക്കും ചേച്ചിയുടെ മകന്‍ രവിക്കും അനുവദിച്ചിരിക്കുന്നത് കമ്പിത്തിരിയും ഓലപ്പടക്കവും മാലപ്പടക്കവുമാണ്. പടക്കങ്ങള്‍ പൊട്ടിച്ച് കമ്പിത്തിരി കൊളുത്തി മനസ്സില്‍ നിറയെ ആഹഌദവുമായി ഞങ്ങളും പൂത്തിരികളാകുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

India

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.