ന്യൂദല്‍ഹി: ഐസിസിന് ഭാരതത്തിലെ മുസ്ലിങ്ങളെ ആകര്‍ഷിക്കാന്‍ സാധിക്കാത്തതിന് കാരണം ദേശീയ മുഖ്യധാരയുമായി രാജ്യത്തെ മുസ്ലിങ്ങള്‍ പൂര്‍ണ്ണമായും ഇഴുകിച്ചേര്ന്നതു കൊണ്ടാണെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് പറഞ്ഞു. ലോകത്തില്‍ മുസ്ലിങ്ങളുള്ള രണ്ടാമത്തെ വലിയ രാഷ്ട്രം ഭാരതമാണ്. ഭാരതത്തിലെ മുസ്ലിങ്ങള്‍ ദേശസ്നേഹികളാണെന്നും അവര്‍ മതമൗലിക ആശയങ്ങളുടെസ്വാധീനത്തിലല്ലെന്നും ജയ്പൂരില്‍ ഭീകരവാദ വിരുദ്ധ അന്തര്‍ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ (ഐസിസ്) സ്വാധീനം രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ നാമമാത്രമാണ്. വിരലിലെണ്ണാവുന്ന യുവാക്കള്‍ മാത്രമാണ് ഐസിസില്‍ ചേര്‍ന്നിട്ടുള്ളത്. അവരില്‍തന്നെ പലരും കുടുംബങ്ങളില്‍ നിന്നുള്ള പ്രേരണയുടെ ഭാഗമായി മടങ്ങി വന്നുകഴിഞ്ഞു. ഐസിസിന്റെ വരവ് ലോകമെങ്ങും ഭീകരവാദത്തിന് പുതിയ മുഖമാണ് നല്‍കിയിരിക്കുന്നത്. വിവിധ മതങ്ങള്‍ ഒരുമയോടെ ജീവിക്കുന്ന സമൂഹം ഐസിസ് വിഭാവനം ചെയ്യുന്നില്ല. സ്വതന്ത്രവും മതേതരവുമായ ജനാധിപത്യ സംവിധാനത്തിന് ഉള്‍ക്കൊള്ളാനാവാത്തതാണ് ഐസിസ് പോലുള്ള സംഘടനകള്‍. ആശയങ്ങളിലും മതവിശ്വാസങ്ങളിലുമുള്ള ഭിന്നതയുടെ സൗന്ദര്യമാണ് മനുഷ്യത്വത്തിന്റെ ഏറ്റവും മികച്ച വശമെന്നത് ഇത്തരം ഭീകരസംഘനടകള്‍ ഒരിക്കലും മനസ്സിലാക്കില്ലെന്നും കേന്ദ്രആഭ്യന്തരമന്ത്രി പറഞ്ഞു.
ഭീകരവാദികള്‍ ഉള്‍പ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്നതിന്കേന്ദ്രം അടുത്തിടെ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഭാരതത്തിലെ ഒട്ടുമിക്ക ഭീകര പ്രവര്‍ത്തനങ്ങളുടെയും ഉറവിടം അതിര്‍ത്തിക്കപ്പുറത്ത് നിന്നാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. കനത്ത വില നല്‍കേണ്ടി വന്നിട്ടും നല്ല ഭീകരവാദികളും മോശം ഭീകരവാദികളും ഇല്ലെന്ന വസ്തുത പാക്കിസ്ഥാനും അതിന്റെകൂട്ടാളികളും മനസ്സിലാക്കുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നും രാജ്നാഥ്സിങ് അഭിപ്രായപ്പെട്ടു. ഭീകരവാദത്തെ നിഴല്‍യുദ്ധത്തിന്റെ ഉപകരണമാക്കിമാറ്റുന്ന തങ്ങളുടെ തന്ത്രത്തെക്കുറിച്ച് പാക്കിസ്ഥാന് ഗൗരവമായി പുനരാലോചന നടത്തണം. അത് ആ രാജ്യത്തിന്റെകൂടി ദേശീയതാത്പര്യത്തിന് ഗുണകരമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: