Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പണിക്കരു സാര്‍ പറയാതെ പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2015, 10:54 pm IST
in Vicharam

പണിക്കരുസാര്‍ കൊടിയ കമ്യൂണിസ്റ്റുകാരനാണ്. ജോലിയിലിരുന്ന കാലമത്രയും ഇടതുട്രേഡ് യൂണിയന്‍ തീവ്രപ്രവര്‍ത്തകനായിരുന്നു. മുമ്പ് മുതലാളിത്തമെന്നുകെട്ടാല്‍ കാര്‍ക്കിച്ചു തുപ്പിയിരുന്ന സാര്‍, യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടോ എന്തോ ഇപ്പോള്‍ അല്‍പ്പം അയഞ്ഞിട്ടുണ്ട്-മുതലാളിത്തമാവാം. പക്ഷേ ചങ്ങാത്ത മുതലാളിത്തമാണത്രെ അപകടം! പാവയ്‌ക്കയും കൈപ്പയ്‌ക്കയും പോലുള്ള വ്യത്യാസമേ രണ്ടിനും തമ്മിലുള്ളൂ എന്നു നമുക്കറിയാം. ഇത്തരം വാക്കുകള്‍കൊണ്ടു കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കുന്നതിലാണ് കമ്മ്യൂണിസ്റ്റുകാരുടെ വിജയം. ലോകം പത്തുമീറ്റര്‍ മുമ്പോട്ടുപോകുമ്പോള്‍ സഖാക്കള്‍ നിന്നിടത്തുനിന്ന് പത്തു മില്ലിമീറ്ററെങ്കിലും മാറിനില്‍ക്കേണ്ടേ? പറഞ്ഞിരുന്നതൊക്കെ മാറ്റിപ്പറയേണ്ടിവരുന്നതിന്റെ ജാള്യതക്കുള്ള മറുമരുന്നാണ് ഇതുപോലുള്ള അത്ഭുതപദാവലികള്‍…!

ഭാരതത്തില്‍ കമ്യൂണിസ്റ്റുകള്‍ക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം അവര്‍ക്ക് കാര്യമായെങ്ങും അധികാരത്തിലിരിക്കേണ്ടിവന്നിട്ടില്ലെന്നതാണ്. ഇരുന്നിടത്തെല്ലാം ആണും പെണ്ണുംകെട്ട ഭരണം നടത്തി കുളമാക്കിയിട്ടുണ്ടുതാനും. എന്തുകൊണ്ടെന്നാല്‍ സഖാക്കള്‍ക്കു കാര്യക്ഷമമായിട്ടുള്ളതു നാക്കു മാത്രം.

പണിക്കര്‍ സാറിനെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. ദല്‍ഹി തെരഞ്ഞെടുപ്പിന്റെയന്ന് അദ്ദേഹം വിളിച്ചിരുന്നു. ”അവിടെയുള്ള എന്റെ സുഹൃത്തുക്കളോട് ബിജെപിക്ക് വോട്ടു ചെയ്യാന്‍ പറഞ്ഞു! പോറ്റി ഞെട്ടിയോ?”

”ഞെട്ടിയില്ല സാറെ; മാറ്റം മാത്രമല്ലേ മാറ്റമില്ലാത്തതായിട്ടുള്ളൂ. സാറിന്റെ മാറ്റം ഞാന്‍ കാലാകാലങ്ങളില്‍ കണ്ടുകൊണ്ടിരിക്കുകയല്ലേ? മുതലാളിത്തത്തിന്റെ മുഖത്തു തുപ്പിയിരുന്ന സാറിനിപ്പോള്‍ ചങ്ങാത്ത മുതലാളിത്തത്തോടല്ലെ വിരോധമുള്ളൂ! ഇതും ഈയുള്ളവന്‍ പ്രതീക്ഷിച്ചിരുന്നതാണ്.”

”മുതലാളിത്തത്തിന്റെ കാര്യമല്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ക്രിസ്ത്യാനികള്‍ കേന്ദ്രത്തിനെതിരെ പ്രകടനം നടത്തിയതു വായിച്ചില്ലേ! എത്രയോ ആരാധനാലയങ്ങള്‍ കൊള്ളയടിക്കപ്പെടുന്നു! ഇവര്‍ക്കുമാത്രമെന്താ? കൈപ്പത്തിയും ചൂലും അരിവാള്‍ചുറ്റികയും പോലെ, കുരിശുരാഷ്‌ട്രീയം കളിക്കുകയല്ലെ? മതം ഉപയോഗിക്കുന്ന ഇവര്‍ക്കെതിരെ കമ്യൂണിസം കൊണ്ടല്ല മറുപടി പറയേണ്ടത്. സത്യം പറയട്ടെ, അച്ചന്മാരാടൊരു ബഹുമാനമുണ്ടായിരുന്നത് തീര്‍ന്നു…”

”അപ്പോള്‍ പണിക്കര്‍സാറും ബിജെപി ആയോ?”

”അവര്‍ക്ക് മതംമാറ്റാം, നമുക്കുമേല! ഇതെവിടത്തെ നിയമം? ഇക്കണക്കിനു പോയാല്‍ അവരെന്നെ ബിജെപിയാക്കും…”

പണിക്കരുസാര്‍ എന്നെപ്പോലെ വെറുമൊരു സാധാരണക്കാരനല്ല. കവിയാണ്. ചില ആനുകാലികങ്ങളിലൊക്കെ എഴുതുന്നുണ്ട്. കോച്ചിങ്ങും കൗണ്‍സിലിങ്ങും കൈകാര്യം ചെയ്യുന്നുണ്ട്. നക്കിത്തിന്നുന്ന സഹിഷ്ണുതക്കാരനായിരുന്ന അദ്ദേഹമെന്തേ ഞെക്കിക്കൊല്ലാന്‍ മാത്രം അസഹിഷ്ണുത പ്രകടിപ്പിക്കുന്നു? അതെ അദ്ദേഹം ഇത്രയേ ആവശ്യപ്പെടുന്നുള്ളൂ. സഹിഷ്ണുത വണ്‍വേ ട്രാഫിക്കല്ല. അങ്ങോട്ടുകൊടുക്കുന്നത് ഇങ്ങോട്ടും കിട്ടണം, വാചകത്തില്‍ മാത്രമല്ല, പ്രവൃത്തിയിലും. അത് തങ്ങളുടെ ന്യായമായ അവകാശമാണെന്ന് ഹിന്ദുക്കള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.

ചുറ്റുപാടും നടക്കുന്നത് നമ്മളിലേക്കെത്തിക്കുന്നത് മാധ്യമങ്ങളാണ്. പുതിയ തലമുറയ്‌ക്ക് ‘കൊക്കെയ്‌നും’ ‘ചുംബനവും’ പോലുള്ള വൈകാരിക വിഷയങ്ങളിലൊഴികെ, അനുഭവിച്ചറിവ് തുലോം കുറഞ്ഞു. വായിച്ചറിവും കേട്ടറിവുമാണ്. മുമ്പ് മാധ്യമങ്ങളെഴുതുന്ന വരികള്‍ അപ്പാടെ വായിച്ചു വിശ്വസിക്കുമായിരുന്നു. അന്ന് അറിവു പകരുന്നതിലുള്ള രഹസ്യ അജണ്ട നടപ്പാക്കാന്‍ എളുപ്പമായിരുന്നു. കുറേശ്ശെ തിരിച്ചറിഞ്ഞു തുടങ്ങിയതോടെ ജനം വരികള്‍ക്കിടയില്‍ വായിക്കാന്‍ തുടങ്ങി. വരികള്‍ക്കിടയിലാണ് സത്യം. ഒരിക്കല്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരമുഖത്തുവച്ച് ഈ പണിക്കര്‍ സാര്‍ തന്നെ എന്നോടു പറഞ്ഞിട്ടുണ്ട്-ഞാന്‍ തലക്കെട്ടുകളും എഡിറ്റോറിയലുകളും വായിക്കാറില്ല. അവ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നവയാണ്.

ഉള്‍പ്പേജുകളിലെ ചെറിയ ചെറിയ തലക്കെട്ടുകളിലും വാര്‍ത്തകളിലുമാണ് രഹസ്യഅജണ്ടക്കാരായ പത്രക്കാരുടെ കൈകളില്‍നിന്നു വഴുതിപ്പോയ സത്യം കിടക്കുന്നത്. ഉദാഹരണത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ ഉള്‍പ്പേജുകളില്‍ ചില ചെറിയ മിന്നലാട്ടങ്ങള്‍  കണ്ടതൊഴിച്ചാല്‍ തലക്കെട്ടുകളിലും എഡിറ്റോറിയലുകളിലും നരേന്ദ്രമോദി നരാധമനായിരുന്നില്ലേ? എന്നാല്‍ ആ ചെറിയമിന്നലുകളിലായിരുന്നു സത്യത്തിന്റെ വിദ്യുത്പ്രവാഹമെന്നു പിന്നീട് തിരിച്ചറിഞ്ഞില്ലേ?

ശരിയാണ്-സത്യം ചെരിപ്പിടുമ്പോഴേക്കും  നുണ ലോകം ചുറ്റിയേക്കാം. പക്ഷേ ആമയും മുയലും കഥയിലെ ആമ ജയിച്ചതുപോലെ സത്യം ജയിക്കേണ്ടത് പ്രകൃതിയുടെ നിയമമാണ്. വികാരങ്ങളുടെ സ്വര്‍ണപാത്രംകൊണ്ട് സത്യത്തിന്റെ മുഖം എല്ലാക്കാലത്തേക്കും മറച്ചുവയ്‌ക്കാനാവില്ലെന്ന് സംഘടിത മതന്യൂനപക്ഷങ്ങള്‍  എത്ര വേഗം മനസ്സിലാക്കുന്നോ അത്രയും നന്ന് എന്നല്ലേ പണിക്കര്‍ സാറിനുണ്ടായ മാറ്റം പറയാതെ പറഞ്ഞത്?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

Kerala

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

Kerala

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

Main Article

സോമനാഥും ഭാരത ചൈതന്യവും!

Article

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

പുതിയ വാര്‍ത്തകള്‍

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.