Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ന്യൂസിലാന്റിന് ഒരു വിക്കറ്റിന്റെ നാടകീയ ജയം; പേസ് യുദ്ധത്തില്‍ വിജയം കിവികള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2015, 09:32 pm IST
in Cricket

ന്യൂസിലാന്റിനെ വിജയത്തിലെത്തിച്ചശേഷം കെയ്ന്‍ വില്ല്യംസണും ട്രെന്റ് ബൗള്‍ട്ടും സന്തോഷം പങ്കിടുന്നു

ഓക്‌ലന്‍ഡ്: പേസര്‍മാര്‍ അരങ്ങുവാണ ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ വിജയം ന്യൂസിലാന്റിനൊപ്പം നിന്നു. ഇരുവശത്തേക്കു വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ, ഏകദിനത്തിന്റെ മുഴുവന്‍ വീറും വാശിയും പ്രകടമായ അത്യന്തം ആവേശകരമായ കളിയില്‍ കെയ്ന്‍ വില്ല്യംസിന്റെ (പുറത്താകാതെ 45) അപരാജിത ഇന്നിംഗ്‌സാണ് കംഗാരുക്കള്‍ക്കുമേല്‍ ന്യൂസിലാന്റിന് വിജയം സമ്മാനിച്ചത്. അല്ലായിരുന്നെങ്കില്‍ ഓസ്‌ട്രേലിയക്കെതിരെ കിവികള്‍ പരാജയം രുചിക്കുമായിരുന്നു. ഏതായാലും ഒരു വിക്കറ്റിന്റെ തികച്ചും നാടകീയമായ വിജയമാണ് ന്യൂസിലാന്റ് ഇന്നലെ സ്വന്തമാക്കിയത്. കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച ന്യൂസിലാന്റാണ് പൂള്‍ എയില്‍ എട്ട് പോയിന്റുമായി മുന്നില്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരെണ്ണം മാത്രം ജയിച്ച ഓസ്‌ട്രേലിയ നാലാം സ്ഥാനത്താണ്.

ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയയെ 32.2 ഓവറില്‍ 151 റണ്‍സില്‍ ന്യൂസിലാന്റ് ബൗളര്‍മാര്‍ ഒതുക്കി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ട്രെന്റ് ബൗള്‍ട്ടും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയ സൗത്തിയും ഡാനിയേല്‍ വെട്ടോറിയുമാണ് കംഗാരുക്കളെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് അനായാസം വിജയത്തിലെത്തുമെന്ന് തോന്നിച്ചെങ്കിലും ഓസ്‌ട്രേലിയന്‍ പേസര്‍മാരുടെ തീപന്തുകള്‍ക്ക് മുന്നില്‍ കൂട്ടത്തകര്‍ച്ച നേരിട്ടതോടെ മത്സരം ഏറെ ആവേശകരമായി മാറി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തി ഓസ്‌ട്രേലിയ പൊരുതി നോക്കിയെങ്കിലും കെയ്ന്‍ വില്ല്യംസിന്റെ ഇന്നിംഗ്‌സിന് പുറമെ അതിവേഗ അര്‍ദ്ധസെഞ്ചുറി കുറിച്ച ബ്രണ്ടന്‍ മക്കല്ലത്തിന്റെയും കോറി ആന്‍ഡേഴ്‌സന്റെയും കരുത്തില്‍ കിവീസ് വിജയം പിടിച്ചെടുക്കുകയായിരുന്നു. 24-ാം ഓവര്‍ എറിഞ്ഞ പാറ്റ് കുമ്മിന്‍സിന്റെ ആദ്യ പന്ത് ബൗളറുടെ തലയ്‌ക്ക് മുകളിലൂടെ വില്ല്യംസണ്‍ അതിര്‍ത്തി കടത്തിയാണ് വിജയറണ്‍ നേടിയത്.

സ്‌കോര്‍: ഓസ്‌ട്രേലിയ 32.2 ഓവറില്‍ 151 റണ്‍സിന് പുറത്ത്. ന്യൂസിലാന്റ് 23.1 ഓവറില്‍ ഒന്‍പതു വിക്കറ്റിന് 152 റണ്‍സ്. ന്യൂസിലാന്റ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബൗള്‍ട്ടാണ് കളിയിലെ താരം.

നേരത്തേ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 2.2 ഓവറില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇവര്‍ വേര്‍പിരിഞ്ഞത്. 14റണ്‍സെടുത്ത ഫിഞ്ചിനെ ബൗള്‍ഡാക്കി സൗത്തിയാണ് ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. രണ്ടാം വിക്കറ്റില്‍ വാര്‍നറും വാട്‌സനും ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സ്‌കോര്‍ 80-ല്‍ നില്‍ക്കേ വാട്‌സനെ (23)യും വാര്‍ണറെ (34) നഷ്ടപ്പെട്ടു. വെട്ടോറിക്കും സൗത്തിക്കുമാണ് വിക്കറ്റുകള്‍. എന്നാല്‍ പിന്നീട് കണ്ടത് തീര്‍ത്തും അവിശ്വസനീയമായ കാഴ്ചയാണ്. ഒന്നിന് 80 എന്ന നിലയില്‍ നിന്ന് പിന്നീട് 9ന് 106 എന്ന നിലയിലേക്കാണ് കംഗാരുക്കള്‍ തകര്‍ന്നടിഞ്ഞത്. 26 റണ്‍സെടുക്കുന്നതിനിടെ ഓസ്‌ട്രേലിയക്ക് നഷ്ടമായത് 8 എട്ട്‌വിക്കറ്റുകള്‍. ട്രെന്റ് ബൗള്‍ട്ടിന്റെ മാരക ബൗളിംഗാണ് ഓസ്‌ട്രേലിയയുടെ അത്ഭുതകരമായ തകര്‍ച്ചക്ക് വഴിവെച്ചത്. എന്നാല്‍ അവസാന വിക്കറ്റില്‍ ബ്രാഡ് ഹാഡിനും (43) കുമ്മിന്‍സും (7 നോട്ടൗട്ട്)ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 45 റണ്‍സാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 150 കടത്തിയത്. പരിക്കില്‍ നിന്ന് മോചിതനായി കളിക്കളത്തിലിറങ്ങിയ മൈക്കല്‍ ക്ലാര്‍ക്ക് 12 റണ്‍സെടുത്ത് പുറത്തായി.

152 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റിന് മികച്ച തുടക്കമാണ് ഗുപ്റ്റിലും ക്യാപ്റ്റന്‍ മക്കല്ലവും ചേര്‍ന്ന് നല്‍കിയത്. മക്കല്ലം തകര്‍ത്തടിച്ചതോടെ സ്‌കോര്‍ അഞ്ചോവറില്‍ 50 കടന്നു. ഇതിനിടെ 11 റണ്‍സെടുത്ത ഗുപ്റ്റിലിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ കുമ്മിന്‍സ് പിടികൂടുകയും ചെയ്തു. 21 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി നേടിയ മക്കല്ലം പുറത്തായതോടെയാണ് കിവികള്‍ തകര്‍ന്നത്. ഒന്നിന് 78 എന്ന നിലയില്‍ നിന്ന് അവര്‍ നാലിന് 79 എന്ന നിലയിലേക്ക് പതിച്ചു. ടെയ്‌ലര്‍ (1), എലിയറ്റ് (0), എന്നിവരാണ് മടങ്ങിയത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ കോറി ആന്‍ഡേഴ്‌സണൊപ്പം (26) ചേര്‍ന്ന് വില്ല്യംസണ്‍ 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ സ്‌കോര്‍ 5ന് 131 എന്ന നിലയിലായി. പിന്നീട് 22 റണ്‍സ് മാത്രമാണ് കിവികള്‍ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. പിന്നീട്15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ അവര്‍ 9ന് 146 എന്ന നിലയിലായി. റോഞ്ചി (6), വെട്ടോറി (2), മില്‍നെ (0), സൗത്തി (0) എന്നിവരാണ് പുറത്തായത്. ഇതോടെ കംഗാരുക്കള്‍ വിജയം സ്വപ്‌നം കാണാന്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ കുമ്മിന്‍സ് എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്ത് വില്ല്യംസണ്‍ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തിയതോടെ വിജയം കിവികള്‍ക്കൊപ്പമായി.

ആറ് വിക്കറ്റെടുത്ത് കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ച മിച്ചല്‍ സ്റ്റാര്‍ക്കാണ് കിവികളെ തകര്‍ത്തത്. 9 ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുനല്‍കിയായിരുന്നു സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം. കുമ്മിന്‍സ് രണ്ട് വിക്കറ്റും വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

Business

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

India

മധ്യസ്ഥശ്രമങ്ങളുടെ പേരിൽ തിളങ്ങാനിരുന്ന പാകിസ്ഥാനെ തള്ളി ട്രമ്പ് ; കരാർ ഒപ്പിടാൻ പോലും ക്ഷണിച്ചില്ല ; അമേരിക്ക എന്നും ഇന്ത്യയ്‌ക്കൊപ്പമാണെന്നും ട്രമ്പ്

India

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

പരീക്ഷാ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ (ഇടത്ത്) കുട്ടികളെ കര്‍ശന പരിശോധനയ്ക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനിക്കുന്നു (വലത്ത്)
India

നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്നോടിയായി ജൂണ്‍ 20 ശനിയാഴ്ച എന്‍ടിഎ രാജ്യവ്യാപകമായി മുന്‍കരുതല്‍ പരിശീലനം നടത്തും

പുതിയ വാര്‍ത്തകള്‍

കടയ്‌ക്കലില്‍ 7 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: ഒരാള്‍ പിടിയില്‍

ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്നത് 900 കോടിയുടെ ബിസിനസ് : ബിഎസ്എഫിനെ നിരീക്ഷിക്കാനും ആളുകൾ ; എല്ലാം തകർത്തത് എസ് ഐ ആറെന്ന് ഏജന്റുമാർ

പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡ്: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്‌ഐ നേതാവിന് ജാമ്യം

മതപരവും ധാർമ്മികവുമായ മാനദണ്ഡങ്ങൾ ലംഘിച്ചു :  ഹിജാബ് ധരിക്കാത്തതിന് ഇറാനിയൻ കലാകാരി പരസ്തൂ അഹ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ

‘ഞാനോ ഇറ്റലിയോ ഒരിക്കലും യാചിച്ചിട്ടില്ല ‘: തന്നോടൊപ്പമുള്ള ഫോട്ടോയ്‌ക്ക് വേണ്ടി മെലോണി യാചിച്ചു എന്ന ട്രംപിന്റെ പൊങ്ങച്ചത്തിന് മെലോണിയുടെ മറുപടി

ഡോ.കെ ജെ റീനയെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി, ഡിഎച്ച് എസ് സ്ഥാനത്തിനായി കസേരകളി

ഡിഎംകെ സര്‍ക്കാരും ഇപ്പോഴത്തെ തമിഴ്നാട് സര്‍ക്കാരും സനാതന ധര്‍മ്മത്തെ ഉന്മൂലം ചെയ്യാന്‍ ശ്രമിക്കുന്നവരെന്ന് ഡോ. ടി.പി. സെന്‍കുമാര്‍

സിറിയയിലെ പ്രസിഡന്‍റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന് സഞ്ജയ് റാവുത്ത്; ഇന്ത്യാസഖ്യത്തിന്റെ പദ്ധതി ആഭ്യന്തരകലാപം തന്നെ

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫാന്റ് ജീസസ് പളളിയിലെ കല്ലറയില്‍ 2 മൃതദേഹം? പൊലീസ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.