Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കര്‍മ്മയോഗിയുടെ മുന്നില്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2015, 04:48 pm IST
in Varadyam

ഡോ. ശിവകുമാര സ്വാമിക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി

നൂറ്റിയെട്ടാം വയസ്സിലും ഗുരുകുല മാതൃകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാരഥ്യമേകുന്ന ഡോക്ടര്‍ ശിവകുമാര സ്വാമിക്ക് ലഭിച്ച പത്മഭൂഷണ്‍ പുരസ്‌കാരം അര്‍ഹതയ്‌ക്കുള്ള അംഗീകാരമാണ്. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഗവേഷണതലംവരെയുള്ള 8700 ല്‍പ്പരം വിദ്യാര്‍ത്ഥികളാണ് ഈ ‘ഗുരുകുല’ത്തില്‍ ഇപ്പോള്‍ പഠിക്കുന്നത്. അവരുടെ താമസവും ഭക്ഷണവും എന്നുവേണ്ടാ പഠനച്ചെലവുകളും സൗജന്യമാണന്നറിയുമ്പോള്‍ നാം വിസ്മയിച്ചുപോകും! ഈ ഗുരുകുലത്തില്‍ ജാതി-മത-ഭേദ ചിന്തകളൊന്നുമില്ല. ‘വിദ്യാധനം സര്‍വധനാല്‍ പ്രധാനം’ എന്ന ഒരു മന്ത്രമേയുള്ളൂ. മാനുഷികമായ പരിഗണനകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള സഹാനുഭൂതിയുമാണ് ഇങ്ങനെയൊരു വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കമിടാന്‍ കാരണം. 1930 മുതല്‍ ഡോ.ശിവകുമാര സ്വാമിജിയാണ് ഈ ഗുരുകുലത്തില്‍ സാരഥ്യം വഹിക്കുന്നത്. ഈ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയവരുടെ ഉദാരസമീപനങ്ങളും ദേശീയവും അന്തര്‍ദ്ദേശീയവുമായ സഹായസഹകരണങ്ങളും കൊണ്ട് ഈ ആധുനിക ഗുരുകുലം കാര്യക്ഷമമായി അതിന്റെ ധര്‍മം നിറവേറ്റിപ്പോരുന്നു. 75 വര്‍ഷക്കാലത്തെ നിസ്വാര്‍ത്ഥമായ ഈ സേവനത്തിനാണ് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാഷ്‌ട്രം അദ്ദേഹത്തെ ബഹുമാനിച്ചത്.

ബെംഗളൂരു നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള തുംകൂര്‍ സ്വച്ഛന്ദമായ ഒരു സ്ഥലമാണ്. അവിടെയാണ് ഈ വിദ്യാഭ്യാസ സമുച്ചയം സ്ഥിതി ചെയ്യുന്നത്. 130 ല്‍പ്പരം വിദ്യാഭ്യാസ വിഭാഗങ്ങള്‍ ഈ ഗുരുകുലത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. വിവരസാങ്കേതിക വിദ്യ മുതല്‍ ഗവേഷണ തലം വരെ പഠിക്കുന്നവരില്‍ നിന്നും ഒരു ചില്ലിക്കാശ് പോലും ഗുരുകുലം വസൂല്‍ ചെയ്യുന്നില്ല. പാരാമെഡിക്കല്‍ വിഭാഗം, ഇംഗ്ലീഷ്, കന്നട, സംസ്‌കൃതം, ദൃശ്യകലകള്‍, ചിത്രകല, നാടക ഗവേഷണ വിഭാഗം എന്നിവയ്‌ക്കെല്ലാം മികച്ച ഫാക്കല്‍റ്റിയുമുണ്ട്. ഓരോ സെഷനിലും നിപുണരും ലോകപ്രശസ്തരുമായ അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ സെമിനാറുകാരും ശില്‍പ്പശാലകളും ചര്‍ച്ചകളും നടത്തപ്പെടുന്നുമുണ്ട്. ലോകവിദ്യാഭ്യാസ ഭൂപടത്തില്‍ ഈ ഗുരുകുലത്തിന് ഉന്നതമായ സ്ഥാനം ലഭിച്ചതും ഇതിന്റെ മാനദണ്ഡത്തിലാണ്.

കൃഷിയിടങ്ങള്‍, കളിസ്ഥലങ്ങള്‍, നാട്യശാലകള്‍, സെമിനാര്‍ ഹോളുകള്‍, അതിഥിമന്ദിരങ്ങള്‍, വനിതാ ഹോസ്റ്റലുകള്‍ അദ്ധ്യാപകര്‍ക്കുള്ള ചെറുമന്ദിരങ്ങള്‍, സ്വീകരണ മണ്ഡപങ്ങള്‍, ശൗചാലയങ്ങള്‍ എന്നുവേണ്ടാ ഒരു മികച്ച വിദ്യാഭ്യാസ സമുച്ചയത്തിന് വേണ്ടതെല്ലാം ഈ ഗുരുകുലത്തിലുണ്ട്. വിശാലമായ പ്രാര്‍ത്ഥനാനിലയങ്ങളും അതിന്റെ ലാളിത്യംകൊണ്ട് ആകര്‍ഷകമാണ്. ആര്‍ഭാടങ്ങള്‍ തീരെയില്ലന്ന് പറയാം. ‘തുറന്ന പുസ്തകമാണ്’ സ്വാമിജി എന്ന് അന്തേവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഈ ഗുരുകുലത്തില്‍ രണ്ടുനേരം പ്രാര്‍ത്ഥനയുണ്ട്. രാവിലെ 6 മണിക്കും വൈകിട്ട് 6 മണിക്കും. ഈ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നത് ഗുരുവരനായ കുമാരസ്വാമിയാണ്. കന്നടയിലും സംസ്‌കൃതത്തിലുമുള്ള പ്രാര്‍ത്ഥനാ ഗാനങ്ങളാണ് ആലപിക്കുന്നത്. ലളിതവും ഭക്തിസാന്ദ്രവുമായ പ്രാര്‍ത്ഥനാ വേളകളില്‍ എല്ലാവരുടേയും മനസ്സും വപുസ്സും ഈശ്വരനില്‍ മാത്രം അര്‍പ്പിക്കുന്നത് കാണാം. 20 മിനിറ്റിനുശേഷം സ്വാമിയുടെ ഹ്രസ്വമായ ഒരു പ്രഭാഷണമുണ്ട്. നിത്യജീവിതവുമായി ബന്ധമുള്ള കാര്യങ്ങള്‍ 10 മിനിറ്റുകൊണ്ട് സ്വാമിജി പറയുന്നു. അറിവിന്റെയും കനിവിന്റെയും കരുണാ-വാത്സല്യങ്ങളുടെയും വചനങ്ങളാണ് സ്വാമിജിയുടേത്.

തൊഴിലിനെക്കുറിച്ച് സ്വാമിക്ക് ഒരു പ്രത്യേക കാഴ്ചപ്പാടുണ്ട്. അവനവന്റെ കഴിവിനും ആരോഗ്യത്തിനും അനുയോജ്യമായ തൊഴില്‍ ചെയ്യുക; പ്രതിഫലം ആഗ്രഹിക്കരുത്; സഹജീവികളെ കഴിവതും സഹായിക്കുക!! തൊഴിലിന്റെ മഹത്വത്തെയാണ് സ്വാമി പ്രകീര്‍ത്തിക്കുന്നത്. ആരോഗ്യത്തിനും മാനസികമായ ഉല്ലാസത്തിനും തൊഴില്‍ നല്ല ഉപാധിയാണെന്നും അദ്ദേഹം പറയുന്നു.

1907 ല്‍ കര്‍ണാടകയിലെ വീരപുരത്താണ് അദ്ദേഹം ജനിച്ചത്. ഗംഗമ്മയും ഹൊന്നപ്പയുമാണ് മാതാപിതാക്കള്‍. പ്രാഥമിക വിദ്യാഭ്യാസം വീരപുരത്തായിരുന്നു. സെക്കന്ററി വിദ്യാഭ്യാസം തുംകൂറിലാണ് നടത്തിയത്. പ്രീ-യൂണിവേഴ്‌സിറ്റിക്കും ഡിഗ്രിക്കും ബെംഗളൂരു സെന്‍ട്രല്‍ കോളേജിലാണ് പഠിച്ചത്. കന്നടയിലും ഇംഗ്ലീഷിലും സംസ്‌കൃതത്തിലും ബിരുദാനന്തരബിരുദവും നേടി. 1930 ല്‍ അദ്ദേഹം ഈ ‘ഗുരുകുല’ത്തിന്റെ സാരഥ്യം ഏറ്റെടുത്തു. ബെംഗളൂരു യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. 2007 ല്‍ കര്‍ണാടക ഗവണ്‍മെന്റ് ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നല്‍കി ബഹുമാനിച്ചു. 2015 ല്‍ പത്മഭൂഷണും അദ്ദേഹത്തെ തേടിയെത്തി. വര്‍ണനാതീതമായ മറ്റനേകം പുരസ്‌കാരങ്ങളും ഈ കുലപതിക്ക് ലഭിച്ചിട്ടുണ്ട്. അനേകം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘സഞ്ചരിക്കുന്ന ദൈവം’ എന്ന അപരനാമത്താലാണ് ഡോ.ശ്രീ.ശീ. ശിവകുമാരസ്വാമി അറിയപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പുതിയ വാര്‍ത്തകള്‍

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.