Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

റവന്യൂ അദാലത്തില്‍ 28,000 പരാതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2015, 10:46 pm IST
in Ernakulam

കൊച്ചി: സംസ്ഥാനതലത്തില്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് നടത്തിയ റവന്യൂ അദാലത്തിന് നാളെ എറണാകുളത്ത് സമാപനം. അദാലത്തിനുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായി. ഇന്നു വൈകീട്ടോടെ വിവിധ താലൂക്കുകളില്‍ നിന്നുള്ള പരാതികളും മറ്റും കളക്‌ട്രേറ്റില്‍ എത്തിക്കാനും നടപടിയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നായി ഏഴുകോടിയോളം രൂപയുടെ ധനസഹായ വിതരണം അദാലത്തിലുണ്ടാകും. മൂവായിരത്തോളം പേരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നതിനാല്‍ ഒരു മിനി ജനസമ്പര്‍ക്ക പരിപാടിയായി അദാലത്ത് മാറുമെന്നതിനാല്‍ ജനസമ്പര്‍ക്ക പരിപാടിയിലേതിനു തുല്യമായ വിപുലമായ സൗകര്യങ്ങളാണ് അദാലത്തിനായി സജ്ജമാക്കിയിട്ടുള്ളത്.

നിലവിലുള്ള 28000 അപേക്ഷകള്‍ക്കു പുറമെ പതിനായിരത്തോളം പുതിയ അപേക്ഷകരേയും അദാലത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. ജില്ലാതലത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ പരമാവധി റവന്യു മന്ത്രിയുടെ ശ്രദ്ധയിലെത്തിച്ച് പരിഹാരം കാണാനുള്ള ശ്രമമാണ് ജില്ല ഭരണകൂടം നടത്തുന്നത്. ഉച്ചയ്‌ക്ക് പതിനായിരം പേര്‍ക്കായി ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്യും. ഇതിനായി പ്രത്യേകം ഫുഡ് കോര്‍ട്ടും തുറന്നിട്ടുണ്ട്. സൗജന്യഭക്ഷണത്തിനു പുറമെ വൈദ്യസഹായത്തിനായി ജില്ല മെഡിക്കല്‍ ഓഫീസിന്റെ സജ്ജീകരണം, കുടിവെള്ള വിതരണം, വൈകീട്ട് ചായ തുടങ്ങിയവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ അപേക്ഷകര്‍ ഉള്‍പ്പടെയുള്ളവരെ സ്വീകരിക്കാനായി ജില്ല പഞ്ചായത്തിന് സമീപമുള്ള പ്രധാന കവാടത്തില്‍ സഹായ കേന്ദ്രം പ്രവര്‍ത്തിക്കും. കളക്‌ട്രേറ്റ് ലാന്റ് റവന്യൂ വകുപ്പിലെ ജീവനക്കാര്‍ക്കാണ് ഇതിന്റെ ചുമതല. ഇവിടെ നിന്ന് ടോക്കണ്‍ വാങ്ങിയാണ് അപേക്ഷകരെ മന്ത്രിയുടെ പക്കലേക്ക് കടത്തിവിടുക. ഇതിനായി ഇവരെ സഹായിക്കാന്‍ അമ്പതോളം സന്നദ്ധസേവകരും സദാസമയം പ്രവര്‍ത്തിക്കും. നെഹ്‌റു യുവകേന്ദ്ര, കുടുംബശ്രീ, റെഡ്‌ക്രോസ് എന്നിവയില്‍ നിന്നുള്ളവരാണ് സന്നദ്ധപ്രവര്‍ത്തകര്‍. വികാലംഗര്‍ക്കും പ്രായാധിക്യത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും പ്രത്യേക പരിഗണനയുണ്ടാകും.

പരാതിക്കാര്‍ക്ക് താലൂക്കു തിരിച്ച് കൗണ്ടര്‍ ഉണ്ടാകും. ബാര്‍കോഡ് സംവിധാനത്തില്‍ പുതിയ അപേക്ഷകള്‍ക്ക് നമ്പര്‍ നല്‍കാനാണ് തീരുമാനം. ഇതിനായുള്ള സോഫ്ട്‌വെയര്‍ ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് വകുപ്പ് രൂപപ്പെടുത്തിയിട്ടുണ്ട്. മന്ത്രി പരാതിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഇവരുടെ ഫയലില്‍ രേഖപ്പെടുത്തി കൗണ്ടര്‍ഫോയില്‍ കൂടി കൊടുത്തശേഷമേ പരാതിക്കാരെ പുറത്തുവിടൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം, വികാലംഗര്‍ക്കായുള്ള പ്രത്യേക സഹായം തുടങ്ങിയ വിവിധ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച പരാതികള്‍ ഏറെയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഈ വിഭാഗങ്ങളില്‍ നിന്നുള്ളവരെ പരമാവധി റവന്യുമന്ത്രിയുടെ പക്കല്‍ കാലതാമസമില്ലാതെ എത്തിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.

പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ലഭ്യമാകുന്ന എല്ലാ സംവിധാനത്തോടെയും ഉള്ളതായിരിക്കും ആരോഗ്യസേവനം. അടിയന്തരഘട്ടത്തില്‍ രോഗികളെ കിടത്താനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. വികലാംഗരുടെ ആവശ്യത്തിനായി ആവശ്യത്തിന് വീല്‍ ചെയറും കരുതും. ആംബുലന്‍സ് സേവനവും അദാലത്ത് തീരും വരെ ലഭ്യമായിരിക്കും. പരിപാടി കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി രാത്രി ആവശ്യാനുസരണം ബസ് സര്‍വീസ് നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.