ബംഗളൂരു: നമ്മുടെ പ്രതിരോധ സേനയെ ആധുനികവല്‍ക്കരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഹൃദയമാണ് പ്രതിരോധ രംഗം. ബംഗളൂരു എയറോ ഇന്ത്യ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
നമ്മുടെ പ്രതിരോധരംഗം സദാ സജ്ജമായിരിക്കേണ്ടതുണ്ട്. അദ്ദേഹം തുടര്‍ന്നു.
ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ചേറ്റവും വലായ എയര്‍ഷോയാണ് നടക്കുന്നത്. നമ്മുടെ രാജ്യത്തിന് ഉണ്ടായിട്ടുള്ള പുതിയ ആത്മവിശ്വാസമാണ് അത് കാണിക്കുന്നത്. ഒരു പ്രത്യേക ദൗത്യമായിക്കണ്ട് ഭാരതത്തിന്റെ പ്രതിരോധ വ്യവസായത്തെ വികസിപ്പിക്കേണ്ടതുണ്ട്.
വരുന്ന അഞ്ചു വര്‍ഷം കൊണ്ട് നമുക്കു വേണ്ട സൈനികോപകരണങ്ങളുടെ 40 മുതല്‍ 70 ശതമാനം വരെ ആഭ്യന്തരമായി ഉല്പാദിപ്പിക്കാന് കഴിഞ്ഞാല്‍ അത് നമ്മുടെ പ്രതിരോധ ഉല്പാദനം ഇരട്ടിയാക്കും.പ്രതിരോധ വ്യവസായത്തെ നമുക്ക് വളര്‍ത്തിയെടുക്കണം. ഭാരതം ക്രമേണ പ്രതിരോധവ്യവസായ രംഗത്തെ പ്രധാന കേന്ദ്രമായി മാറുമെന്ന് തനിക്ക് വിശ്വാസമുണ്ട്. മോദി പറഞ്ഞു.
പ്രതിരോധ ഉപകരണങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. പ്രതിരോധ വ്യവസായം ശക്തമായാല്‍ രാജ്യം കൂടുതല്‍ ശക്തമാകും. മാത്രമല്ല ഇത് രാജ്യത്തിന് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്യും. ഇറക്കുമതി കുറയും. ഇപ്പോള്‍ ഭാരതത്തിന്റെ പ്രതിരോധ നിര്‍മ്മാണ രംഗത്ത് രണ്ടു ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. ആയിരക്കണക്കിന് എന്‍ജിനിയര്‍മാരും ഉണ്ട്.
പ്രതിവര്‍ഷം 700 കോടി ഡോളറിന്റെ പ്രതിരോധ ഉപകരണങ്ങളാണ് ഇവിടെ നാം ഉണ്ടാക്കുന്നത്. ഇങ്ങനെയാണെങ്കിലും 60 ശതമാനം പ്രതിരോധ ഉപകരണങ്ങളും നാം ഇറക്കുമതി ചെയ്യുകയാണ്. ഇതിന് നാം കോടികളാണ് ചെലവാക്കുന്നത്.ആഭ്യന്തര പ്രതിരോധ വ്യവസായം വികസിച്ചാലേ ഇത് കുറയ്ക്കാന്‍ കഴിയൂ.
പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി 20 മുതല്‍ 25 ശതമാനം വരെ കുറയ്ക്കാന്‍ കഴിഞ്ഞാല്‍ ഒരു ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ തൊഴല്‍ അവസരം സൃഷ്ടിക്കാന്‍ കഴിയും. അതിനാലാണ് നാം നമ്മുടെ പ്രതിരോധ വ്യവസായം വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതിനാലാണ് അത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പെടുത്തിയത്. മോദി പറഞ്ഞു.
പത്താമത് എയര്‍ഷോയില്‍ 250 ഭാരത കമ്പനികളും മുന്നൂറ് വിദേശ കമ്പിനികളും പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: