വക്താ ക്ഷൗരം പ്രകര്‍ത്തവ്യം ദിനാദര്വ്വാഗ് വ്രതാപ്തയേ
അരുണോദയേളസൗ നിര്‍വ്വര്‍ത്ത്യ ശൗചം സ്നാനം സമാചരേത്
നിത്യം സംക്ഷേപതഃ കൃത്വാ സന്ധ്യാദ്യം സ്വം പ്രയത്നതഃ
കഥാവിഘ്നവിഘാതായ ഗണനാഥം പ്രപൂജയേത്
പിത്രൂന് സന്തര്‍പ്യ ശുദ്ധ്യര്‍ത്ഥം പ്രായശ്ചിത്തം സമാചരേത്
മണ്ഡലം ച പ്രകര്‍ത്തവ്യം തത്ര സ്ഥാപ്യോ ഹരിസ്തഥാ
കൃഷ്ണമുദ്ദിശ്യ മന്ത്രേണ ചരേത് പൂജാവിധിം ക്രമാത്
പ്രദക്ഷിണ നമസ്ക്കാരാന് പൂജാന്തേ സ്തുതിമാചരേത്
പാരായണം നടത്തുന്ന വ്യക്തി വായന തുടങ്ങുന്നതിന്റെ തലേദിവസം ക്ഷൗരം ചെയ്ത് സൂര്യനുദിക്കുന്ന നേരത്തു ശൗചവും സ്നാനവും സന്ധ്യാവന്ദനവും മറ്റും കഴിച്ചശേഷം പാരായണത്തിലുണ്ടാകാവുന്ന സകല വിഘ്നങ്ങളും നീങ്ങുവാനായി ഗണപതിഭഗവാനെ പൂജിക്കേണ്ടതാണ്. പിതൃതര്‍പ്പണവും ശുദ്ധിക്കായി പ്രായശ്ചിത്തവും ചെയ്തശേഷം മണ്ഡലമി’് മഹാവിഷ്ണുവിനെ പ്രതിഷ്ഠിക്കേണ്ടതാണ്. വിധിപ്രകാരം മന്ത്രപൂര്‍വ്വം വിഷ്ണു പൂജ നടത്തുക. പൂജാവസാനം ദേവനെ പ്രദക്ഷിണം ചെയ്തു നമസ്ക്കരിച്ചശേഷം
സംസാര സാഗരേ മഗ്നം ദീനം മാം കരുണാനിധേ
കര്‍മ്മഗ്രാഹഗൃഹീതാംഗം സമുദ്ധര ഭവാര്‍ണ്ണവേ
എന്നു സ്തുതിക്കണം. സംസാര സാഗരത്തില്‍ വീണു കിടക്കുന്ന തന്നെ സമുദ്ധരിക്കണമെന്ന പ്രാര്‍ത്ഥനയാണിത്.
ശ്രീമദ് ഭാഗവതസ്യാപി തതഃപൂജാ പ്രയത്നഃ
കര്‍ത്തവ്യാ വിധിനാ പ്രീത്യാ ധൂപദീപസമന്വിതാ
തതസ്തു ശ്രീഫലം ധൃത്വാ നമസ്ക്കാരം സമാചരേത്
സ്തുതിഃ പ്രസ ചിത്തേന കര്‍ത്തവ്യാ കേവലം തദാ
ശ്രീമദ് ഭാഗവത ഗ്രന്ഥത്തെ തദനന്തരം മനസ്സിരുത്തി യഥാവിധി ധൂപദീപാദികള്‍ കൊണ്ടു ഭക്തിപൂര്‍വ്വം പൂജിക്കുക. തുടര്‍ന്ന് ശ്രീഫലം (കൂവളക്കായ്, നെല്ലിക്ക അല്ലെങ്കില്‍ നാളികേരം) കയ്യിലെടുത്ത് നമസ്ക്കരിച്ച് പ്രസന്ന ചിത്തത്തോടെ ഇപ്രകാരം സ്തുതിക്കണം.
ശ്രീമദ് ഭാഗവതാഖ്യോയം പ്രത്യക്ഷഃ കൃഷ്ണ ഏവഹി
സ്വീകൃതോളസി മയാ നാഥ മുക്ത്യര്‍ത്ഥം ഭവസാഗരേ
മനോരഥോ മദീയോളയം സഫലഃ സര്‍വ്വഥാ ത്വയാ
നിര്വ്വിഘേ്ന നൈവ കര്‍ത്തവ്യോ ദാസോളഹം തവ കേശവ
ശ്രീമദ് ഭാഗവതമെന്ന നാമത്തില്‍ പ്രത്യക്ഷ കൃഷ്ണനായിരിക്കുന്ന ഭഗവാനേ, ഭവസാഗരത്തില്‍ നിന്നും കരയേറ്റാനായി ഇതു സ്വീകരിച്ചാലും. അങ്ങയുടെ കാരുണ്യത്താല്‍ എന്റെ സകല മനോരഥങ്ങളും സഫലമാവട്ടെ. കര്‍ത്തവ്യങ്ങളെല്ലാം നിര്‍വ്വിഘ്നം പര്യവസാനിക്കട്ടെ’. ഹേ കേശവാ, അങ്ങയുടെ ദാസനാണു ഞാന്‍.
ഏവം ദീനവചഃ പ്രോച്യ വക്താരം ചാഥ പൂജയേത്
സംഭൂഷ്യ വസ്ത്രഭൂഷാദിഃ പൂജാന്തേ തം ച സംസ്തവേത്
ഇപ്രകാരം ദീനനായി പ്രാര്‍ത്ഥിച്ചശേഷം പാരായണം നടത്തുന്ന വ്യക്തിയെ വസ്ത്രാഭരണങ്ങളണിയിച്ചു പൂജിക്കുക. തുടര്‍ന്ന് അദ്ദേഹത്തെ ഇപ്രകാരം സ്തുതിക്കുക.
ശുകരൂപ പ്രബോധജ്ഞ സര്‍വ്വശാസ്ത്രവിശാരദ
ഏതത് കഥാ പ്രകാശേന മദജ്ഞാനം വിനാശയ
ശുകരൂപിയും സര്‍വ്വശാസ്ത്രവിശാരദനുമായ അങ്ങ് കഥ പ്രകാശിപ്പിച്ച് എന്റെ അജ്ഞാനത്തെ നശിപ്പിച്ചാലും.
തദഗ്രേ നിയമഃ പശ്ചാത് കര്‍ത്തവ്യഃ ശ്രേയസേ മുദാ
സപ്തരാത്രം യഥാശക്ത്യാ ധാരണീയഃ സ ഏവ ഹി
വരണം പഞ്ചവിപ്രാണാം കഥാഭംഗനിവൃത്തയേ
കര്‍ത്തവ്യം തൈര്ഹരേര്ജ്ജാപ്യം ദ്വാദശാക്ഷരവിദ്യയാ
ബ്രാഹ്മണാന്‍ വൈഷ്ണവാംശ്ചാന്യാംസ്തഥാ കീര്ത്തനകാരിണഃ
നത്വാ സംപൂജ്യ ദത്താജ്ഞഃ സ്വയമാസനമാവിശേത്
ലോക വിത്തധനാഗാര പുത്രചിന്താം വ്യുദസ്യ ച
കഥാചിത്തഃ ശുദ്ധമതിഃ സ ലഭേത് ഫലമുത്തമം
തുടര്‍ന്ന് നിയമം കൊള്ളണം. ഏഴു നാള് ഇത് യഥാശക്തി അനുഷ്ഠിക്കുകയും വേണം. വായന മുടങ്ങാതിരിക്കുവാനായി അഞ്ചു ബ്രാഹ്മണരെ വരിച്ച് അവരെക്കൊണ്ട് ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷര മന്ത്രം ജപിപ്പിക്കണം. ബ്രാഹ്മണാദികളേയും വൈഷ്ണവരേയും കീര്ത്തനകാരികളേയുമെല്ലാം വന്ദിച്ചു പൂജിച്ച് അനുവാദം വാങ്ങിയ ശേഷമേ ഇരിക്കാവൂ. ലോകകാര്യങ്ങള്‍, സമ്പത്ത്, ധനം, ഭാര്യ, പുത്രന് തുടങ്ങിയവയേക്കുറിച്ചുള്ള ചിന്തകളെല്ലാം വെടിഞ്ഞ് ശുദ്ധഹൃദയത്തോടെ വായനയില്‍ മാത്രം ശ്രദ്ധിക്കണം. എങ്കിലേ നല്ല ഫലം ലഭിക്കൂ.
ആസൂര്യോദയമാരഭ്യ സാര്ദ്ധത്രിപ്രഹരാന്തകം
വാചനീയാ കഥാസമ്യഗ് ധീരകണ്ഠം സുധീമതാ
കഥാവിരാമഃ കര്‍ത്തവ്യോ മദ്ധ്യാഹ്നേ ഘടികാദ്വയം
തത് കഥാമനു കാര്യം വൈ കീര്‍ത്തനം വൈഷ്ണവൈസ്തദാ
മലമൂത്ര ജയാര്‍ത്ഥം ഹി ലഘ്വാഹാരഃ സുഖാവഹാഃ
ഹവിഷ്യാനേ കര്‍ത്തവ്യോ ഹ്യേകവാരം കഥാര്ത്ഥിനാ
ഉപോഷ്യ സപ്തരാത്രം വൈ ശക്തിശ്ചേച്ഛൃണുയാത്തദാ
ഘൃതപാനം പയഃ പാനം കൃത്വാ വൈ ശ്രുണുയാത് സുഖം
ഫലാഹാരേണ വാ ഭാവ്യമേകഭുക്തേന വാ പുനഃ
സുഖസാധ്യം ഭവേദ്യത്തു കര്‍ത്തവ്യം ശ്രവണായ തത്
ഭോജനം തു വരം മന്യേ കഥാശ്രവണകാരകം
നപവാസോ വരഃ പ്രോക്തഃ കഥാവിഘ്നകരോ യദി
സൂര്യോദയം മുതല്‍ മൂരയാമം ധീമാനായി നല്ല ഉച്ചത്തില്‍ പാരായണം ചെയ്യേണ്ടതാണ്. ഉച്ചയ്ക്ക് രണ്ടു നാഴിക വിശ്രമിക്കാവുന്നതാണ്. വായനയ്ക്കുശേഷം വൈഷ്ണവര്‍ നാമസങ്കീര്‍ത്തനം ചെയ്യണം. മലമൂത്രാദികള്‍ ചുരുങ്ങുവാനായി ലഘുഭക്ഷണമേ കഴിക്കാവൂ. ഒരു നേരം മാത്രം ഹവിഷ്യാം (നിവേദ്യച്ചോറ്) ഭക്ഷിക്കുക. കഴിയുമെങ്കില്‍ ശ്രോതാവ് ഏഴ് ദിവസവും ഉപവാസമെടുക്കുക. നെയ്യോ, പാലോ പഴവര്‍ഗ്ഗങ്ങളോ കഴിക്കാം. ഒരു നേരം ഉണ്ണുന്നതിനും കുഴപ്പമില്ല. ഉപവാസം കൊണ്ട് ഭാഗവതശ്രവണത്തിനു വിഘ്നമുണ്ടാകുമെങ്കില് ശ്രോതാവ് ഭക്ഷണം കഴിക്കുന്നത് തന്നെയാണു നല്ലത്.
…തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: