Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൈതപ്രത്തിന്റെ കലാലോകം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2015, 12:53 pm IST
in Varadyam

ഇരുളും വെളിച്ചവും മാറിമാറി താലോലിക്കുന്ന വണ്ണാത്തിപ്പുഴയുടെ തീരത്ത് ധാരാളം ‘ഇല്ല’ങ്ങള്‍ ഒരിക്കല്‍ ഉണ്ടായിരുന്നു. കര്‍ഷകരും വൈഷ്ണവക്ഷേത്രങ്ങളും വെള്ളാരം കല്ലുപാകിയ ഇടവഴികളുമുള്ള നാഗരികതയുടെ സ്പര്‍ശമേല്‍ക്കാത്ത ഗ്രാമം… കൈതപ്രം!

നാലുകെട്ടും കൂട്ടുകുടുംബ വ്യവസ്ഥയില്‍ മൂന്ന് തായ്‌വഴികളില്‍പ്പെട്ടവരും ഒത്തുചേര്‍ന്നുള്ള ധന്യമായ ജീവിതം കാലത്തിനു നിറം പിടിപ്പിച്ചവ തന്നെ…വിശാലമായ ഇല്ലപ്പറമ്പും നെല്‍വയലുകളും തെങ്ങിന്‍തോപ്പുകളും ഉണ്ടായിരുന്ന ഭൂതകാലം… വാഴകള്‍… കണ്ണാന്തളി പടര്‍പ്പുകള്‍… വെട്ടുകല്ലു ചെത്തിയെടുത്ത കുളം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേറെ കടവുകളും. ഇല്ലത്തെ പാത്രങ്ങളും തേവാരത്തിനുള്ള പാത്രങ്ങളും തേച്ചു വൃത്തിയാക്കുന്നതിനുള്ള കുളങ്ങളും വേറെ…

ഉപനയനവും സമാവര്‍ത്തനവും നടന്നവരും വിവാഹിതരും അവിവാഹിതരുമുള്ള ആ ഇല്ലം ഐശ്വര്യത്തിനും പ്രൗഢിക്കും ഉദാഹരണമാണ്.

മുറ്റത്തു തണല്‍ വിരിക്കുന്ന മരങ്ങള്‍… മാവുകള്‍ തന്നെ പലവിധത്തിലുള്ളവ… ആ തണലില്‍ ഇരിക്കുമ്പോള്‍ ശരീരവും മനസ്സും ഒന്നോടെ ഉണരുന്നു. ആ കാലഘട്ടത്തിന്റെ ഉജ്ജ്വല പ്രതാപത്തിന് സാക്ഷിയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. കവി, സിനിമ സംവിധായകന്‍, ഗാനരചയിതാവ്, നടന്‍, സംഗീതജ്ഞന്‍ ഇങ്ങനെ വിവിധനിലകളില്‍ അദ്ദേഹം അറിയപ്പെടുന്നു.

കണ്ണാടി ഇല്ലത്തെക്കുറിച്ച് വിസ്മയം കൂറുന്ന കഥകളാണ് മുത്തശ്ശിമാര്‍ക്കു പറയുവാനുള്ളത്. അത്താഴം കഴിഞ്ഞ് ഉറക്കത്തിനുമുന്‍പ് ഉണ്ണികളോട് ഇല്ലത്തെ കഥകളും മറ്റും പറയുന്ന അവര്‍ ഒരായിരം സ്വപ്‌നങ്ങളുടെ-യാഥാര്‍ത്ഥ്യങ്ങളുടെ കഥകള്‍ തലമുറയില്‍ നിന്നും തലമുറയിലേക്ക് പകരുന്നു.

ക്ഷേത്രസംസ്‌കാരത്തെക്കുറിച്ചും ബ്രാഹ്മണ്യത്തെക്കുറിച്ചും വ്യക്തമായ ധാരണകള്‍ കൈതപ്രത്തിനുണ്ട്. അവയുടെ പ്രതിഫലനംകൂടി ‘ദേശാടനം’ സിനിമയില്‍ ദര്‍ശിക്കാം. രാഷ്‌ട്രപതി അവാര്‍ഡു ലഭിച്ച ചിത്രമാണിത്.

എഴുതുന്നതിനോട് താല്‍പ്പര്യമുള്ള കവിയുടെ മനസ്സില്‍ വിരിയുന്ന കവിതയും ചുണ്ടിലെ സംഗീതവുമാണ് ജീവിതത്തിന്റെ താളവും ശക്തിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

മലയാള മണം നിറഞ്ഞ അര്‍ത്ഥവത്തായ വരികള്‍ ശ്രോതാക്കളില്‍ നിന്നും അകന്നുപോകാതിരിക്കുന്നു. ‘പഞ്ചാക്ഷര മന്ത്രവും ‘ശ്രീ രുദ്ര’വും ‘ചമക’വുമൊക്കെ ഉരുവിടുന്ന കവിയുടെ മനസ്സ് മറ്റു കവികളില്‍നിന്നും വ്യത്യസ്തമാണ്.

സംഗീതത്തെ ഏറ്റവുമധികം സ്‌നേഹിച്ച കേശവന്‍ നമ്പൂതിരി പിതാവും അദിഥി അന്തര്‍ജ്ജനം അമ്മയുമാണ്. ചെമ്പൈ ഭാഗവതര്‍ സ്വാമിയുടെ ശിഷ്യനാണ് കേശവന്‍ നമ്പൂതിരി. ബ്രഹ്മ സംസ്‌കാരം വേണ്ടുവോളമുള്ള കൈതപ്രത്തിന്റെ ഭാവന കടന്നുചെല്ലാത്ത മേഖലകളില്ല.

രണ്ടുനിലകളിലുള്ള വീട് ചെങ്കല്ലുകള്‍ ചെത്തി വൃത്തിയാക്കി പടുത്തുയര്‍ത്തിയതാണ്. ‘കാരുണ്യം’ എന്നാണ് കവി ഈ ഗൃഹത്തിനു നല്‍കിയിട്ടുള്ള പേര്.

കൊട്ടിയൂരില്‍നിന്നും ചെങ്കല്ലുകൊണ്ടുവന്ന് വടക്കന്‍ കേരളത്തിലെ ശില്‍പ്പികള്‍ നിര്‍മിച്ച കല്ലിലെ കവിതയാണ് കാരുണ്യം. അവിടെയുള്ള ഓരോ മണല്‍തരിയും കലാഭംഗിയുള്ള തൂണുകളും വരെ സംഗീതം കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു. കാറ്റടിച്ചിളകുമ്പോള്‍ വൃക്ഷങ്ങള്‍ ഉരുവിടുന്നതും പഞ്ചാക്ഷരമന്ത്രമാണ്.

കലാദേവതയായ കൊല്ലൂര്‍ മൂകാംബികയുടെ വരപ്രസാദത്താല്‍ സര്‍വകലകളും ഇദ്ദേഹത്തിന് വശമാണ്. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പരിഭവമുണ്ടെങ്കിലും സന്തോഷമുണ്ടെങ്കിലും ആ സന്നിധിയിലാണ് സമര്‍പ്പിക്കുക. ആ സംഗീതലഹരിയില്‍ അമ്മ മകനെ എങ്ങനെ അനുഗ്രഹിക്കാതിരിക്കും. താളമേളങ്ങളില്‍ ഇഴുകിച്ചേര്‍ന്ന് സ്വരരാഗസുധ ഒഴുകുകയാണ്. അതാണ് കൈതപ്രത്തിന്റെ സംഗീതം…

മൂകാംബിക ക്ഷേത്രത്തില്‍നിന്നും കൊളുത്തിക്കൊണ്ടുവന്ന ദീപം പൂജാമുറിയില്‍ അണയാതെ പ്രകാശിക്കുന്നു. അദ്ദേഹം സംസാരം തുടര്‍ന്നു. ഈ ചിത്രത്തൂണില്‍ ചാരിയിരുന്നുകൊണ്ട് ഞാന്‍ എഴുത്തിയത്….”കളി വീടുറങ്ങിയല്ലോ…. പെട്ടെന്ന് കവി നിശബ്ദനായി. ഏതോ ഓര്‍മയില്‍നിന്നും പെറുക്കി എടുക്കുന്നതുപോലെ… ചിന്തകളാണ് എനിക്ക് പ്രചോദനം നല്‍കുന്നത്. അദ്ദേഹത്തിന്റെ മുഖത്ത് നല്ല തിളക്കം. ചെറുതായി ചിരിച്ചുകൊണ്ട് കവി പാടി….” കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ…..!!

കൈതപ്രത്തിനെ അറിയുന്നവര്‍ ഏറെയാണ്. ഒപ്പം ആ നല്ല മനസ്സിനേയും! ആദ്ധ്യാത്മിക ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന തിരുവണ്ണൂര്‍ ഗ്രാമം… ഗ്രാമദേവതാക്ഷേത്രങ്ങള്‍… സാമൂതിരി കോവിലകം… ഈശ്വരവിശ്വാസികളുടേയും കലാഹൃദയമുള്ളവരുടേയും നാടായ തിരുവണ്ണൂര്‍. മറ്റൊരിടത്തുനിന്നും ലഭിക്കാത്ത ശാന്തത ഇവിടെയുണ്ട്. വീശിയടിക്കുന്ന കാറ്റിനുപോലും എന്തോ ഒരു പ്രത്യേകത.

1993 ലെ കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് (ഏറ്റവും നല്ല ഗാനരചയിതാവ്) 96 ലെ അവാര്‍ഡ്, 97 ലെ സംഗീത സംവിധായകനുള്ള അവാര്‍ഡ്… 2013 ലെ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് എന്നിവ കൈതപ്രം നമ്പൂതിരിക്കു ലഭിച്ചു. ഇതിനുപുറമെ ധാരാളം സാംസ്‌കാരിക സംഘടനകളുടേയും ക്ഷേത്രങ്ങളുടേയും ബഹുമതി പത്രങ്ങളും കീര്‍ത്തി മുദ്രകളും!

ചിത്രകാരി കൂടിയായ അദ്ദേഹത്തിന്റെ ഭാര്യ വരച്ച അനന്തശയനം മ്യൂറല്‍ പെയിന്റിംഗ് പൂജാമുറിയുടെ മുകളില്‍ കാണാം. ദീപാങ്കുരന്‍ പിതാവിനോടൊപ്പം സംഗീതകച്ചേരികളിലും പങ്കെടുത്തുവരുന്നു. ഭാവിക്കു മികച്ച വാഗ്ദാനമാണ് ദീപാങ്കുരന്‍. രണ്ടാമത്തെ മകന്‍ ദേവസേനനും കലാകാരനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പുതിയ വാര്‍ത്തകള്‍

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.