അഹമ്മദാബാദ്: സ്ഫോടനത്തില്‍ കത്തി ആഴക്കടലില്‍ തകര്‍ന്ന പാക്കിസ്ഥാന് മീന്‍പിടുത്ത ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കാനോ മൃതദേഹങ്ങള്‍ കണ്ടുപിടിക്കാനോ വന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഭാരത തീരസംരക്ഷണ സേനയ്ക്കായില്ല. വന്‍ സ്ഫോടകവസ്തു ശേഖരത്തിനു തീവെച്ചപ്പോഴുണ്ടായ പൊട്ടിത്തെറിയില്‍ അവശിഷ്ടങ്ങള്‍ പോലും സംഭവസ്ഥലത്തില്ലാതായി. പ്രദേശമാകെ വന്‍ തെരച്ചില്‍ നടത്തിയ തീര സംരക്ഷണ സേനയുടെ രാജരത്നം കപ്പല്‍ തീരത്തു തിരിച്ചെത്തി. കാര്യമായ കണ്ടെത്തല്‍ ഒന്നും ഉണ്ടായില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ നര്ണ്ണായകമായ വീഡിയോ ദൃശ്യങ്ങളാണ് ഈ കേസില്‍ സുപ്രധാന വഴിത്തിരിവാകാന്‍ പോകുന്നത്. പാക്കിസ്ഥാന് ബോട്ട് മുന്നറിയിപ്പിനെ തുടര്‍ന്ന് രക്ഷപ്പെട്ടു പോകുന്നതും രാജരത്നം പിന്തുടരുന്നതും പിടികൂടുമെന്നുറപ്പായപ്പോള്‍ ബോട്ടിലെ യാത്രക്കാര്‍ ബോട്ടിന്റെ ഉള്ളിലെ നിലയിലേക്കിറങ്ങുന്നതും തുടര്‍ന്ന് വന്‍ സ്ഫോടനത്തില്‍ ബോട്ടു കത്തിയമരുന്നതുമാണ് ദൃശ്യങ്ങള്‍. രാജരത്നം കപ്പലില്‍ നിന്ന് എടുത്ത ഈ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോസ്റ്റ് ഗാഡിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയുടെ മേധാവി ഇന്‍സ്പെക്ടര്‍ ജനറല്‍ കെ. എസ്. ഷിയോറണ്‍ പോര്‍ബന്തറില്‍ എത്തിയിരുന്നു.
ശനിയാഴ്ച തന്നെ ഇതു സംബന്ധിച്ച മുഴുവന്‍ ആധികാരിക രേഖകളും അദ്ദേഹം കോസ്റ്റ് ഗാര്‍ഡിന്റെ ന്യൂദല്‍ഹിയിലെ ആസ്ഥാനത്തെത്തിച്ചു. തിങ്കളാഴ്ച വിശദ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം പ്രതിരോധ വകുപ്പിനേയും ഇന്റലിജന്‍സ് വിഭാഗത്തേയും വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: