കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മുപ്പതോളം പേര് കൊല്ലപ്പെട്ടു. 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ട് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയില്‍ ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വന്‍ തോതില്‍ കൃഷി നാശം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഒക്ടോബറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഇവിടെ 16 ഓളം പേര് മരിക്കുകയും നൂറിലധികം പേരെ കാണാതാകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: