Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടി.ഇ മലയാള സിനിമയ്‌ക്ക് ഒപ്പവും മുമ്പേയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2014, 11:34 pm IST
in Ernakulam

കൊച്ചി: മലയാള സിനിമയ്‌ക്ക് കാല്‍പനിക വസന്തവും കാഴ്ചശിശിരവും നല്‍കിയ പൈതൃക കുലപതി ടി.ഇ. വാസുദേവന്‍ യാത്രയാകുമ്പോള്‍ ശേഷിക്കുന്നത് കേരളീയന്റെ സിനിമാകാണലിന്റെ ശൈശവാതിശയം. നിര്‍മാണത്തിന്റെ മേല്‍നോട്ട ആചാരങ്ങള്‍ക്കപ്പുറം നിര്‍മാതാവും സിനിമയും തമ്മിലുള്ള പാരസ്പര്യത്തിന്റെ മലയാളി മാതൃകയാണ് വാസുദേവന്‍.

മലയാളശബ്ദ സിനിമയുടെ ആരംഭത്തിനു മുമ്പേ നടന്നയാളാണ് ടി.ഇ. വാസുദേവന്‍. മലയാളിക്ക് സിനിമയും സിനിമാകൊട്ടകയും അകലത്തെ അമ്പിളിയായിരുന്ന കാലത്ത് തിയേറ്റര്‍ ഉടമയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിലെ സിനിമാപിറവിക്കൊപ്പം അതുപഠിച്ച അദ്ദേഹം അനുബന്ധമായി പ്രദര്‍ശനവും വിതരണവുംകൂടി സ്വായത്തമാക്കി. നമ്മുടെ ആദ്യ ശബ്ദസിനിമയായ ബാലന് രണ്ടുവയസ്സുള്ളപ്പോള്‍ അസോസിയേറ്റഡ് പിക്‌ചേഴ്‌സ് എന്ന വിതരണക്കമ്പനിയുടെ ഉടമയായിരുന്നു വാസുദേവന്‍.

മലയാള സിനിമയുടെ ഒപ്പംനടന്നും അതിന് മുന്‍പേ മനസുകൊടുത്തുമുള്ള മുന്നേറ്റത്തിലൂടെയും അദ്ദേഹം എഴുതിച്ചേര്‍ത്തതാണ് നിര്‍മാതാക്കള്‍ക്കിടയിലെ കാരണവരെന്ന മേല്‍വിലാസം.മലയാളിക്ക് സിനിമാനിര്‍മാണം വിദൂരസ്വപ്നംപോലുമാകാത്ത കാലത്ത് സിനിമാ വ്യാകരണം പഠിച്ചുകൊണ്ട് ഈ രംഗത്ത് കാലുറപ്പിക്കുകയായിരുന്നു വാസുദേവന്‍. പാതാള ഭൈരവി, മായാബസാര്‍, ഷൗക്കര്‍ തടങ്ങിയ ചിത്രങ്ങള്‍ കാണിച്ച് സിനിമയുടെ ആദ്യകാല കാഴ്ചകളിലൂടെ മലയാളിയെ അമ്പരപ്പിച്ചത് അദ്ദേഹമാണ്. തങ്ങള്‍ക്ക് അപരിചിതമായ ഒരു കാഴ്ചരൂപത്തെ അവിശ്വസനീയമായി കാണുകയായിരുന്ന അന്നത്തെ മലയാളി.

കേരളത്തിലെ ചലച്ചിത്രലോകവും കേരളീയന്റെ സിനിമാക്കാഴ്ചയും സമാന്തരമായി വളര്‍ന്നതിന്റെ നല്ലവനായ ഇടനിലക്കാരനായി വാസുദേവന്‍. നിര്‍മാതാവിന്റെയും വിതരണക്കാരന്റെയും അനിവാര്യമായ റോളിലായിരുന്നു ഇത്. പിന്നീടങ്ങോട്ട് മലയാള സിനിമയുടെ വളര്‍ച്ചയോടൊപ്പം ചേര്‍ന്നപേരായി ടി.ഇ. വാസുദേവന്‍. ജയ്‌മാരുതി വാസുദേവന്‍ എന്നപേരില്‍ പ്രശസ്തനായ ടി.ഇ. ഹിറ്റായ അന്‍പതോളം ചിത്രങ്ങളാണ് നിര്‍മിച്ചത്.

പഴയ തലമുറ ഒന്നോര്‍ത്താല്‍ നെഞ്ചോടുചേരുന്ന ജനപ്രിയ ചിത്രങ്ങള്‍. കണ്ണൂര്‍ ഡീലക്‌സ്, ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്, ലോട്ടറി ടിക്കറ്റ്, പാടുന്നപുഴ, കാവ്യമേള, എഴുതാത്തകഥ, പ്രിയംവദ, സ്ഥാനാര്‍ത്ഥി സാറാമ്മ, മായ, മൈലാഞ്ചി, മണിയറ, മണിത്താലി, മധുരപ്പതിനേഴ് തുടങ്ങിയവ നൂറും അതിലധികവും ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച് സൂപ്പര്‍ഹിറ്റായ വാസുദേവന്‍ ചിത്രങ്ങളാണ്. അനാവശ്യ ആഡംബരങ്ങളോ അലങ്കാരമോ ഇല്ലാത്ത ടി.ഇ.യുടെ ലോബജറ്റ് ചിത്രങ്ങള്‍ അന്നത്തെ പണംവാരുന്നതിന്റെ കൃത്യമായ സിനിമാ പദ്ധതികള്‍ കൂടിയായിരുന്നു. ഇന്നത്തെ നിര്‍മാതാക്കളുടെ തലമുറ പഠിക്കേണ്ട പുതിയ പാഠങ്ങള്‍ക്ക് വഴികാട്ടിയാണ് പഴയ തലമുറയുടെ ഈ കാരണവര്‍. തൊട്ടതെല്ലാം പൊന്നാക്കിയെന്ന് അലങ്കാരമില്ലാതെ നിര്‍വ്യാജമായി പറയാവുന്ന ഒരു നാമം.

താരങ്ങളും സംവിധായകരും തിരക്കഥാകൃത്തുക്കളും സംഗീത സംവിധായകരുമായി ഒന്നിലധികം തലമുറകളുടെ കളിക്കളമായിരുന്നു വാസുദേവന്റെ സിനിമകള്‍. ഇന്നലത്തെയും ഇന്നത്തെയും സിനിമകളില്‍ കത്തിനില്‍ക്കുന്നവരില്‍ പലരും ടി.ഇ.യുടെ സിനിമാ തറവാട്ടുമുറ്റത്ത് പിച്ചവെച്ചവരും കാലുറപ്പിച്ചവരുമാണ്. മലയാള സിനിമ തികച്ചും ആകസ്മികതയുടെ കലയായി തോന്നുന്നകാലത്ത് പക്വതയോടെ കടന്നുവരികയും നിര്‍മാതാക്കള്‍ക്കിടയിലെ പെരുന്തച്ചനായി മടങ്ങുകയും ചെയ്ത ടി.ഇ. വാസുദേവന്‍ ഒരു ചലച്ചിത്രകാലത്തിന്റെ വലിയൊരു ഇമേജാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

Kerala

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

India

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.