Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ടി.ഇ മലയാള സിനിമയ്‌ക്ക് ഒപ്പവും മുമ്പേയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2014, 11:34 pm IST
in Ernakulam

കൊച്ചി: മലയാള സിനിമയ്‌ക്ക് കാല്‍പനിക വസന്തവും കാഴ്ചശിശിരവും നല്‍കിയ പൈതൃക കുലപതി ടി.ഇ. വാസുദേവന്‍ യാത്രയാകുമ്പോള്‍ ശേഷിക്കുന്നത് കേരളീയന്റെ സിനിമാകാണലിന്റെ ശൈശവാതിശയം. നിര്‍മാണത്തിന്റെ മേല്‍നോട്ട ആചാരങ്ങള്‍ക്കപ്പുറം നിര്‍മാതാവും സിനിമയും തമ്മിലുള്ള പാരസ്പര്യത്തിന്റെ മലയാളി മാതൃകയാണ് വാസുദേവന്‍.

മലയാളശബ്ദ സിനിമയുടെ ആരംഭത്തിനു മുമ്പേ നടന്നയാളാണ് ടി.ഇ. വാസുദേവന്‍. മലയാളിക്ക് സിനിമയും സിനിമാകൊട്ടകയും അകലത്തെ അമ്പിളിയായിരുന്ന കാലത്ത് തിയേറ്റര്‍ ഉടമയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിലെ സിനിമാപിറവിക്കൊപ്പം അതുപഠിച്ച അദ്ദേഹം അനുബന്ധമായി പ്രദര്‍ശനവും വിതരണവുംകൂടി സ്വായത്തമാക്കി. നമ്മുടെ ആദ്യ ശബ്ദസിനിമയായ ബാലന് രണ്ടുവയസ്സുള്ളപ്പോള്‍ അസോസിയേറ്റഡ് പിക്‌ചേഴ്‌സ് എന്ന വിതരണക്കമ്പനിയുടെ ഉടമയായിരുന്നു വാസുദേവന്‍.

മലയാള സിനിമയുടെ ഒപ്പംനടന്നും അതിന് മുന്‍പേ മനസുകൊടുത്തുമുള്ള മുന്നേറ്റത്തിലൂടെയും അദ്ദേഹം എഴുതിച്ചേര്‍ത്തതാണ് നിര്‍മാതാക്കള്‍ക്കിടയിലെ കാരണവരെന്ന മേല്‍വിലാസം.മലയാളിക്ക് സിനിമാനിര്‍മാണം വിദൂരസ്വപ്നംപോലുമാകാത്ത കാലത്ത് സിനിമാ വ്യാകരണം പഠിച്ചുകൊണ്ട് ഈ രംഗത്ത് കാലുറപ്പിക്കുകയായിരുന്നു വാസുദേവന്‍. പാതാള ഭൈരവി, മായാബസാര്‍, ഷൗക്കര്‍ തടങ്ങിയ ചിത്രങ്ങള്‍ കാണിച്ച് സിനിമയുടെ ആദ്യകാല കാഴ്ചകളിലൂടെ മലയാളിയെ അമ്പരപ്പിച്ചത് അദ്ദേഹമാണ്. തങ്ങള്‍ക്ക് അപരിചിതമായ ഒരു കാഴ്ചരൂപത്തെ അവിശ്വസനീയമായി കാണുകയായിരുന്ന അന്നത്തെ മലയാളി.

കേരളത്തിലെ ചലച്ചിത്രലോകവും കേരളീയന്റെ സിനിമാക്കാഴ്ചയും സമാന്തരമായി വളര്‍ന്നതിന്റെ നല്ലവനായ ഇടനിലക്കാരനായി വാസുദേവന്‍. നിര്‍മാതാവിന്റെയും വിതരണക്കാരന്റെയും അനിവാര്യമായ റോളിലായിരുന്നു ഇത്. പിന്നീടങ്ങോട്ട് മലയാള സിനിമയുടെ വളര്‍ച്ചയോടൊപ്പം ചേര്‍ന്നപേരായി ടി.ഇ. വാസുദേവന്‍. ജയ്‌മാരുതി വാസുദേവന്‍ എന്നപേരില്‍ പ്രശസ്തനായ ടി.ഇ. ഹിറ്റായ അന്‍പതോളം ചിത്രങ്ങളാണ് നിര്‍മിച്ചത്.

പഴയ തലമുറ ഒന്നോര്‍ത്താല്‍ നെഞ്ചോടുചേരുന്ന ജനപ്രിയ ചിത്രങ്ങള്‍. കണ്ണൂര്‍ ഡീലക്‌സ്, ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്, ലോട്ടറി ടിക്കറ്റ്, പാടുന്നപുഴ, കാവ്യമേള, എഴുതാത്തകഥ, പ്രിയംവദ, സ്ഥാനാര്‍ത്ഥി സാറാമ്മ, മായ, മൈലാഞ്ചി, മണിയറ, മണിത്താലി, മധുരപ്പതിനേഴ് തുടങ്ങിയവ നൂറും അതിലധികവും ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച് സൂപ്പര്‍ഹിറ്റായ വാസുദേവന്‍ ചിത്രങ്ങളാണ്. അനാവശ്യ ആഡംബരങ്ങളോ അലങ്കാരമോ ഇല്ലാത്ത ടി.ഇ.യുടെ ലോബജറ്റ് ചിത്രങ്ങള്‍ അന്നത്തെ പണംവാരുന്നതിന്റെ കൃത്യമായ സിനിമാ പദ്ധതികള്‍ കൂടിയായിരുന്നു. ഇന്നത്തെ നിര്‍മാതാക്കളുടെ തലമുറ പഠിക്കേണ്ട പുതിയ പാഠങ്ങള്‍ക്ക് വഴികാട്ടിയാണ് പഴയ തലമുറയുടെ ഈ കാരണവര്‍. തൊട്ടതെല്ലാം പൊന്നാക്കിയെന്ന് അലങ്കാരമില്ലാതെ നിര്‍വ്യാജമായി പറയാവുന്ന ഒരു നാമം.

താരങ്ങളും സംവിധായകരും തിരക്കഥാകൃത്തുക്കളും സംഗീത സംവിധായകരുമായി ഒന്നിലധികം തലമുറകളുടെ കളിക്കളമായിരുന്നു വാസുദേവന്റെ സിനിമകള്‍. ഇന്നലത്തെയും ഇന്നത്തെയും സിനിമകളില്‍ കത്തിനില്‍ക്കുന്നവരില്‍ പലരും ടി.ഇ.യുടെ സിനിമാ തറവാട്ടുമുറ്റത്ത് പിച്ചവെച്ചവരും കാലുറപ്പിച്ചവരുമാണ്. മലയാള സിനിമ തികച്ചും ആകസ്മികതയുടെ കലയായി തോന്നുന്നകാലത്ത് പക്വതയോടെ കടന്നുവരികയും നിര്‍മാതാക്കള്‍ക്കിടയിലെ പെരുന്തച്ചനായി മടങ്ങുകയും ചെയ്ത ടി.ഇ. വാസുദേവന്‍ ഒരു ചലച്ചിത്രകാലത്തിന്റെ വലിയൊരു ഇമേജാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.