ന്യൂദല്‍ഹി: അണികള്‍ പൊയ്പോയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 130-ാം ജന്മവാര്‍ഷികം ആഘോഷിച്ചപ്പോള്‍ പാര്‍ട്ടി പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഭണത്തിന് പുറത്ത്. അണികള്‍ കൈയൊഴിഞ്ഞ പാര്‍ട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് ആശ്വാസവും ആവേശവും നല്‍കേണ്ട നേതാക്കള്‍ പലരും വിട്ടുനിന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി. ഇന്നലെ പാര്‍ട്ടി ആസ്ഥാനത്തു നടന്ന ആഘോഷങ്ങളില്‍ പലരും ചോദിച്ചത് രാഹുല്‍ ഗാന്ധിയെവിടെ എന്നായിരുന്നു.
പാര്‍ട്ടി ആസ്ഥാനത്ത് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് ആഘോഷങ്ങള്‍ക്ക് പതാകയുയര്‍ത്തിയത്. പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചതും സോണിയതന്നെ. പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചടങ്ങില്‍ കാണാനില്ലായിരുന്നു.
മുന്‍ പ്രധാനമന്ത്രി മന് മോഹന്‍സിങ്, എ.കെ. ആന്റണി, ഗുലാം നബി ആസാദ്, അംബികാ സോണി, മോത്തിലാല്‍ വോറ തുടങ്ങിയവര്‍ പങ്കെടുത്തുവെങ്കിലും ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ ചടങ്ങിന് വമ്പിച്ച പ്രാധാന്യം പ്രതീക്ഷിച്ചവരെ പാര്‍ട്ടി നിരാശപ്പെടുത്തി.
ആവുന്നത്ര സ്ഥലങ്ങളില്‍ പാര്‍ട്ടി പതാകയുയര്‍ത്തി, വാര്‍ഷികാഘോഷ പരിപാടിയെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുടെ ഗംഭീര തുടക്കമാക്കണമെന്നായിരുന്നു പദ്ധതി. എന്നാല്‍, രാജ്യത്തു പലയിടത്തും ഈ ആഘോഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിഞ്ഞതേയില്ല. ദല്ഹിയിലാകട്ടെ ചിലെടങ്ങളില്‍ മാത്രമാണ് പരിപാടി നടന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രചോദനം പ്രതീക്ഷിച്ചവര്‍ കടുത്ത നിരാശയിലുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: