ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. കനത്ത മഞ്ഞു വീഴ്ചയില്‍ മരണസംഖ്യ 30 ആയി. കുമോണ്‍ മേഖലയില്‍ തന്നെ 13 പേരാണ് മരിച്ചത്. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങളുടെ സമയക്രമം തെറ്റി.
13 അന്താരാഷ്ട്ര വിമാനങ്ങളും 32 ആഭ്യന്തര വിമാന സര്‍വീസുകളും വൈകും. ദല്‍ഹിയില്‍ 7.4 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നത്തെ താപനില. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഹിമാചലിലെ ഷിംലയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
കുടിവെള്ള വിതരണ പൈപ്പുകളെല്ലാം ജാം ആയ അവസ്ഥയിലാണ്. മൂടല്‍ മഞ്ഞ് പഞ്ചാബിലെയും ഹരിയാനയിലയും റോഡ് ഗതാഗതത്തെ സാരമായി ബാധിച്ചു.
ഒരു ഡിഗ്രി സെല്‍ഷ്യസിനും മൈനസ് നാലു ഡിഗ്രി സെല്‍ഷ്യസിനും മധ്യേയാണ് ഹിമാലയത്തിന്റെ താഴ്വരകളില്‍ താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മണാലി, കുളു എന്നിവിടങ്ങളിലേക്കു പോകുന്നവര്‍ക്ക് 24 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹിമാചല്‍പ്രദേശ് കാലാവസ്ഥാ കേന്ദ്രമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുപിയിലും കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ലക്നോവില്‍ 6.6 സെല്‍ഷ്യസ് താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: