ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലും ദല്‍ഹി ആഗ്ര ഹൈവേയിലും ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. ഹൈവേയില്‍ എവിടെയാണെന്ന് പറയുന്നില്ലെങ്കിലും ദല്‍ഹിയിലെ രണ്ട് ഹോട്ടലുകള്‍ ആക്രമിക്കാനാണ് പദ്ധതി.
ലഷ്ക്കര്‍ ഭീകരമേധാവി ഹാഫീസ് സെയ്ദ് മുഹമ്മദാണ് സൂത്രധാരന്‍. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ഹാഫീസിന്റെഅടുത്തയാളുമായ സഖി ഉര് റഹ്മാന് ലഖ്വിക്ക് ജാമ്യം ലഭിക്കുക കൂടി ചെയ്ത സാഹചര്യത്തില്‍ ഭീഷണിക്ക് ഗൗരവമേറുകയാണ്. കഴിഞ്ഞ ദിവസം പെഷവാറില്‍ താലിബാന് നടത്തിയ ഭീകരാക്രമണത്തില്‍ നൂറിലേറെ കുട്ടികള്‍ അടക്കം 148 പേര് മരിച്ചിരുന്നു.
ലഷ്ക്കര്‍ ഇ തൊയ്ബ, ജമാ അത്ത് ഉദ് ദവാ എന്നിവ ആക്രമണം അഴിച്ചുവിട്ടേക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാന സ്ഥലങ്ങളിലും ജനസാന്ദ്രതയുള്ള മേഖലകളിലും സുരക്ഷ ശക്തമാക്കി. ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
സംജോദ്ധാ എക്സ്പ്രസ്, ദല്‍ഹി ലാഹോര്‍ ബസ്, രണ്ട് ഹോട്ടലുകള്‍, പ്രധാനസര്‍ക്കാര്‍ കെട്ടിടങ്ങള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, എംബസികള്‍, ഷോപ്പിംഗ് മാളുകള്‍, ദല്‍ഹി മെട്രോ,സ്കൂളുകള്‍, ചന്തകള്‍, റസ്റ്റോറന്റുകള്‍, പ്രശസ്തമായ കഫേകള്‍ എന്നിവയ്ക്കുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റിപ്പബഌക് ദിനാഘോഷത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെത്തുന്നതിനാല് അതു കഴിയുന്നതുവരെ കനത്ത ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: