പാലാ: 44-ാമത് സംസ്ഥാന സീനിയര്‍ പുരുഷ- വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനെ വരവേല്‍ക്കാന്‍ പാലാ നഗരവും കായികപ്രേമികളും ഒരുങ്ങി. പാലായിലേക്ക് വിരുന്നിനെത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ 14 ടീമുകളും വനിതാ വിഭാഗത്തില്‍ 9 ടീമുകളും പങ്കെടുക്കും.
പാലാ, ചെത്തിമറ്റം, ഗുരുകൃപ സ്റ്റേഡിയം ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. ഗാലറിയുടെ പണി പൂര്‍ത്തിയായി. രണ്ടുദിവസത്തിനുള്ളില്‍ കോര്‍ട്ടിന്റെ പണിയും പൂര്‍ത്തിയാകും. അന്തര്‍ദ്ദേശീയ താരങ്ങളും ദേശീയ താരങ്ങളും സംസ്ഥാന താരങ്ങളും മേളയെ സമ്പുഷ്ടമാക്കും.
കേരളത്തിലെ മുഴുവന്‍ ഡിപ്പാര്‍ട്ട്മെന്റ് ടീമുകളും വിവിധ ജില്ലകലെ പ്രതിനിധീകരിച്ച് മത്സരത്തിനെത്തും. കോട്ടയം ജില്ലയ്ക്കുവേണ്ടി കേരള പോലീസും എറണാകുളത്തിനുവേണ്ടി ബിപിഎസിഎല്ലും, തിരുവനന്തപുരത്തിനുവേണ്ടി കെഎസ്ഇബിയും കൊല്ലത്തിനുവേണ്ടി കസ്റ്റംസും, മലപ്പുത്തിനായി കൊച്ചിന്പോര്ട്ടും അണിനിരക്കും. ജനുവരി മൂന്നുമുതല്‍ 11 വരെ ചെന്നൈയില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെയും ജനുവരി 31ന് കേരളം ആതിഥേയത്വം വഹിക്കുന്ന നാഷണല്‍ ഗെയിംസിലേക്കുള്ള സംസ്ഥാന ടീമിനെയും ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് തെരഞ്ഞെടുക്കുന്നത്.
12ന് 5ന് ആദ്യമത്സരത്തിനായി വിസില്‍ മുഴങ്ങും. ഏഴുമണിയോടെ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ മന്ത്രി കെ.എം. മാണി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. സ്റ്റേഡിയത്തിന്രെ ഉദ്ഘാടനം എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിര്‍വ്വഹിക്കും. പാലാ നഗരസഭാ മുനിസിപ്പല്‍ ചെയര്മാന് കുര്യാക്കോസ് പടവന് ആശംസയര്‍പ്പിക്കും. ഉദ്ഘാടനദിവസം 5 മത്സരങ്ങള്‍ ഈ സ്റ്റേഡിയത്തില്‍ അരങ്ങേറും.
പത്രസമ്മേളനത്തില്‍ തോമസുകുട്ടി, ടോമി, ചാര്‍ളി ജോസഫ്, ഡോ. സണ്ണി വി. സഖറിയ, ബാബു വടക്കേമുറി, ബാബു നെടുമുറി, ബന്നി കിണറ്റുകര, ബിജു ആര്. നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: