Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 660-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2014, 09:17 pm IST
in Samskriti

രാമന്‍ ചോദിച്ചു: എങ്ങിനെയാണ് സര്‍വ്വവ്യാപിയായ ബോധം ശരീരവുമായി താദാത്മ്യം പുലര്‍ത്തുന്നത്? എങ്ങിനെയാണ് ബോധം കല്ലുമായും തടിയുമായും താതാത്മ്യത്തിലാവുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ശരീരമുള്ള ജീവികള്‍ അവരുടെ സ്വന്തം കൈകളെ കാണുന്നതുപോലെ ‘സ്വന്തമെന്ന’ പോലെ അനന്തബോധം ദേഹവുമായി താദാത്മ്യത്തിലാണ്. “ദേഹം നഖത്തെയും തലമുടിയേയും സ്വന്തമായി കരുതുന്നു. അതുപോലെതന്നെ ദേഹവും കല്ലും മരവുമെല്ലാം ബോധഭാഗങ്ങളാണ്.”

സൃഷ്ടിയുടെ ആരംഭത്തില്‍ത്തന്നെ ഈ ധാരണകളും അനന്തബോധത്തില്‍ ആവിര്‍ഭവിച്ചിരുന്നു. കല്ലായും തടിയായും സ്വപ്‌നത്തില്‍ കാണുന്നത് ബോധം മാത്രമാണല്ലോ. ജീവികളുടെ ശരീരത്തില്‍ ചേതനവും അചേതനവുമായ ഭാഗങ്ങള്‍ ഉണ്ടല്ലോ. അതുപോലെ അനന്തബോധമാകുന്ന വിശ്വപുരുഷനിലും സചേതനവും അല്ലാത്തതുമായ വസ്തുക്കള്‍ ഉള്ളതുപോലെ കാണപ്പെടുന്നുണ്ട്. വാസ്തവത്തില്‍ ഇവയൊന്നും ഉണ്മയല്ല എന്നതാണ് സത്യം. ഇതിന്റെ സത്യാവസ്ഥ അറിയുമ്പോള്‍, സ്വപ്‌നത്തില്‍ നിന്നുണരുമ്പോള്‍ സ്വപ്‌നദൃശ്യമെന്നതുപോലെ എല്ലാ വസ്തുക്കളും അപ്രത്യക്ഷമാകും.

എല്ലാമെല്ലാം ശുദ്ധബോധം മാത്രമാണ്. വാസ്തവത്തില്‍ ഒരു ദൃഷ്ടാവോ ദൃഷ്ടിയോ ദൃഷ്ടിക്കുള്ള സാമഗ്രിയോ ഒന്നും ഇല്ല. ആയിരക്കണക്കിന് ലോകചക്രങ്ങള്‍ ഉണ്ടായി മാറി മറിഞ്ഞു പോയ്‌ക്കൊള്ളട്ടെ. അവയെല്ലാം അനന്തബോധം മാത്രമാകുന്നു. അവഒന്നും ഭിന്നമല്ല. കടലലകള്‍ സമുദ്രത്തില്‍ നിന്നും ഭിന്നമാകുന്നതെങ്ങിനെ?

‘ഞാന്‍ അലയല്ല, സമുദ്രമാണ്., എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ പിന്നെ അലകളില്ല. ലോകമെന്ന കാഴ്ച ബ്രഹ്മവുമായി താരതമ്യം ചെയ്യുമ്പോള്‍ അലകളും സമുദ്രവും പോലെയാണ്. ലോകമെന്ന കാഴ്ചയുടെ വിക്ഷേപവും ആവരണവും ബ്രഹ്മചൈതന്യത്തിന്റെ പ്രത്യക്ഷപ്രസ്ഫുരണങ്ങളാകുന്നു. സ്വപ്‌നത്തിലെന്നപോലെ ബോധത്തില്‍ ഉരുവാകുന്ന അനുഭവമാണ് മനസ്സ്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് എല്ലാ സൃഷ്ടികള്‍ക്കും പിതാമഹനാണ്.

നാമരൂപരഹിതവും അവിഭാജ്യവുമാണ് ഈ സത്ത. അതില്‍ ‘ഞാന്‍’, ‘നീ’, തുടങ്ങിയ ധാരണകള്‍ പൊന്തുകയാണ്. എന്നാല്‍ അവയും ബ്രഹ്മാവില്‍ നിന്നും വിഭിന്നമല്ല. എല്ലാറ്റിന്റെയും പ്രപ്രപിതാമഹനായി ഉള്ളത് അനന്തബോധം തന്നെ യാണ്.

കടലില്‍ ഉയര്‍ന്നും താഴ്ന്നും ലീലയാടുന്ന അലകള്‍ സമുദ്രം തന്നെയാണെന്നതുപോലെ സൃഷ്ടിയും വിലയനവും അനന്തബോധം തന്നെയാകുന്നു.

അനന്തബോധത്തില്‍ ഉണ്ടാകുന്ന ചൈതന്യചലനമാണ് വിശ്വപുരുഷന്‍ എന്നറിയപ്പെടുന്നത്. അദ്ദേഹത്തിനു ഗുരുത്വാകര്‍ഷണം, കാന്തികവലയം തുടങ്ങിയ ഊര്‍ജ്ജക്ഷേത്രങ്ങളുണ്ട്. അദ്ദേഹത്തില്‍ സ്വപ്‌നമെന്നതുപോലെ സൃഷ്ടികള്‍ ഉല്‍പ്പന്നമാകുന്നു. സൃഷ്ടിയെന്നത് സ്വപ്‌നമാകുന്നു. ജാഗ്രദ് എന്നതും സ്വപ്‌നമാണ്.

ഈ ലോകത്ത് സൃഷ്ടികളേയും ലോകമെന്ന കാഴ്ചയേയും അനുഭവിക്കാന്‍ ആകുമെങ്കിലും സത്യത്തില്‍ അവയെക്കുറിച്ചുള്ള ധാരണകള്‍ മാത്രമാണ് വിശ്വപുരുഷനില്‍ നിലകൊള്ളുന്നത്. ബോധമാണ് ഈ ധാരണകളെ ആവര്‍ത്തിച്ച് അനുഭവിക്കുന്നത്. ഈ വിശ്വപുരുഷനാണ് ബോധം മുഴുവന്‍ വ്യാപരിച്ചുകൊണ്ട് എല്ലാ സ്വപ്‌നവസ്തുക്കളുമായി കാണപ്പെടുന്നത്.

ഒരഭിനേതാവ് താന്‍ അഭിനയിക്കുന്നു എന്ന് സ്വപ്‌നം കാണുമ്പോള്‍ അയാള്‍ അഭിനയിക്കുന്ന വേദിയും, ആസ്വദിക്കുന്ന കാണികളേയും തന്നെത്തന്നെയും കാണുന്നതുപോലെ ബോധം സ്വയം ഈ ലോകാനുഭവത്തെ അവബോധിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

പുതിയ വാര്‍ത്തകള്‍

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.