Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മണിക് സര്‍ക്കാരിന്റെ മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2014, 10:12 pm IST
in Vicharam

നരേന്ദ്രമോദിക്കെതിരെ നട്ടാല്‍ പൊടിക്കാത്ത പെരും നുണകള്‍ എഴുന്നെള്ളിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്ന സിപിഎമ്മിന് സ്വയം പ്രഹരമേറ്റിരിക്കുകയാണ്. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളുടെ സ്വര്‍ണ്ണഖനിയെന്ന് അഭിമാനിച്ചിരുന്ന പാര്‍ട്ടിക്ക് അനുദിനം ശോഷണം സംഭവിക്കുന്നതിന്റെ പൊരുള്‍ അവര്‍ക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് അത് ആവോളം മനസ്സിലാക്കാനുമായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ കണക്കുകൂട്ടിയ സകലതും പൊടുന്നനെ നഷ്ടപ്പെട്ടിട്ടും ശരിയായ ദിശയിലേക്ക് പോകാന്‍ കൂട്ടാക്കാത്ത പാര്‍ട്ടിയാണ് സിപിഎം. തങ്ങള്‍ പിടിച്ച മുയലിന് രണ്ടാണ് കൊമ്പെന്ന് ശഠിക്കുകയും അത് സകലരെയുംകൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്യുകയെന്ന സൃഗാലതന്ത്രമാണ് ആ പാര്‍ട്ടി പയറ്റുന്നത്. അതിന്റെ നിരര്‍ത്ഥകത എത്രയറിഞ്ഞിട്ടും യാഥാര്‍ത്ഥ്യ ബോധത്തിലേക്കവര്‍ വരുന്നില്ല.

അതേസമയം ആ പാര്‍ട്ടിയില്‍ വകതിരിവുള്ള ഒട്ടേറെ പേര്‍ തങ്ങളുടെ തെറ്റ് മനസ്സിലാക്കുകയും ആത്മാര്‍ത്ഥമായ സമീപനം സ്വീകരിക്കുകയും ചെയ്യുന്നു. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ത്രിപുര മുഖ്യമന്ത്രി നടത്തിയ ശ്രദ്ധേയമായ പരിപാടി. രാജ്യത്തെ ഓരോപ്രദേശവും ഒരേപോലെ ഉണര്‍ന്നെഴുന്നേറ്റെങ്കില്‍ മാത്രമേ മൊത്തം ഉയര്‍ച്ചയുണ്ടാവൂ എന്ന വിശ്വാസക്കാരനാണ് പ്രധാനമന്ത്രി. ഒരു പാര്‍ട്ടിയുടേയോ മതവിഭാഗത്തിന്റെയോ പ്രധാനമന്ത്രിയല്ല മൊത്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് താന്‍ എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം അദ്ദേഹം പ്രഖ്യാപിക്കുന്നുമുണ്ട്. അതിനനുസരിച്ച പ്രവര്‍ത്തന പദ്ധതികളും നടപ്പാക്കാനുള്ള വഴികളും അദ്ദേഹം വിശദീകരിക്കുന്നു. നേരിട്ടുള്ള വിദേശ നിക്ഷേപമായ എഫ്ഡിഐ എന്നതിനെ മോദി ആദ്യം രാജ്യ വികസനം (ഫസ്റ്റ് ഡവലപ്‌മെന്റ് ഇന്ത്യ) എന്ന് വിശേഷിപ്പിക്കുന്നതിന്റെ അന്തസ്സത്തയും മറ്റൊന്നല്ല.

നരേന്ദ്രമോദിയുടെ അത്ഭുതകരമായ ഈ കാഴ്ചപ്പാടിനനുസരിച്ച് വേണം ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ എന്ന് വിശ്വസിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് ത്രിപുരയിലുള്ളത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും ഊര്‍ജസ്വലനും ലളിത ജീവിതത്തിനുടമയുമായ മണിക് സര്‍ക്കാര്‍ എന്നും ത്രിപുരയില്‍ അനിഷേധ്യ വിജയത്തോടെ മുന്നേറുന്നതിന്റെ കാരണവും ഇതു തന്നെ. ജനങ്ങളുടെ ഉയര്‍ച്ചയാണ് അഭികാമ്യം എന്നും അതിന് ഏതറ്റംവരെയുള്ള പ്രവര്‍ത്തനം നടത്താനും സന്നദ്ധനാണ് താനെന്നും അദ്ദേഹം ജീവിതംകൊണ്ട് തെളിയിച്ചുകൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാവണം അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മാതൃകാ പുരുഷനായത്. ഒരുതരത്തിലുള്ള രാഷ്‌ട്രീയ വൈരവും വെച്ചുപുലര്‍ത്താതെ നരേന്ദ്രമോദിയെ എല്ലാവിധ ആദരവോടും കൂടി അദ്ദേഹം കഴിഞ്ഞ ദിവസം ത്രിപുരയിലേക്ക് വരവേറ്റു.

ഒരു രാജ്യത്തെ സമ്പല്‍സമൃദ്ധിയിലേക്ക് നയിക്കുന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും നിലപാടും എന്താണെന്നറിയാനുള്ള ഔത്സുക്യവും അത് പ്രവൃത്തിപഥത്തില്‍ എത്തിക്കാനുള്ള താല്‍പ്പര്യവുമാണ് മണിക്‌സര്‍ക്കാരിനുള്ളത്. കഴിഞ്ഞ ദിവസം അദ്ദേഹം നരേന്ദ്രമോദിയെ സംസ്ഥാനത്തേക്ക് ക്ഷണിച്ചതിന്റെ ഉദ്ദേശ്യവും അതുതന്നെ. തന്റെ മന്ത്രിസഭാംഗങ്ങളുമായി ഒരു കൂടിച്ചേരലിനും ഹൃദയം തുറന്നുള്ള ചര്‍ച്ചയ്‌ക്ക് സമയം കണ്ടെത്താനുമായിരുന്നു അത്. ജനങ്ങളുടെ ഉയര്‍ച്ചയും വളര്‍ച്ചയും അതുവഴി നാടിന്റെ വികസനവുമാണ് മണിക്‌സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. രാഷ്‌ട്രീയത്തിന്റെ ക്ഷുദ്രകീടങ്ങള്‍ പെറ്റുപെരുകുന്ന ഭൂമികയില്‍ വികസനവും വളര്‍ച്ചയും മരുമരീചികയാണെന്ന് അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ആ മുഖ്യമന്ത്രി. ഇക്കാര്യം മറ്റാരെക്കാളും നന്നായി അറിയുന്ന നരേന്ദ്രമോദിയെയല്ലാതെ ആരെയാണ് ത്രിപുര മുഖ്യമന്ത്രി ക്ഷണിക്കുക? രാഷ്‌ട്രീയത്തെക്കാളുപരി ജനതാല്‍പ്പര്യത്തിന് മുന്‍ഗണന കൊടുക്കുന്ന അപൂര്‍വം വ്യക്തികളില്‍ ഒരാളാണ് മണിക് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പുതുമയില്ലാത്തതും അതുകൊണ്ടുതന്നെയാണ്. ഇന്ത്യന്‍ മനസ്സിന്റെ താല്‍പ്പര്യം അറിഞ്ഞ് ഭരിക്കുന്ന ഒരാളായതുകൊണ്ടാണ് കമ്യൂണിസം അല്‍പ്പമെങ്കിലും അവിടെ കാണാനാവുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയ നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണമൊരുക്കാനും വികസന കാഴ്ചപ്പാടുകള്‍ മന്ത്രിസഭാംഗങ്ങളുമായി പങ്കിടാനും ഇതിലും പറ്റിയ മറ്റൊരു അവസരമുണ്ടാകില്ലെന്ന തിരിച്ചറിവാണ് മണിക് സര്‍ക്കാരിനെ ഇത്തരമൊരു ക്രിയാത്മക നടപടിയിലേക്ക് എത്തിച്ചത്. രാഷ്‌ട്രീയത്തിന്റെ അസഹിഷ്ണുതാ വൈറസുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും അദ്ദേഹത്തിന്റെ നടപടി രുചിച്ചിട്ടില്ല. വിവിധ മാധ്യമങ്ങള്‍ വഴി അവര്‍ നടത്തിയ പ്രതികരണങ്ങളില്‍ നിന്ന് അത് വ്യക്തമാണ്. അത്തരം നേതാക്കളുടെ ദുരുപദിഷ്ടമായ പ്രവര്‍ത്തനം തന്നെയാണ് ആ പാര്‍ട്ടിക്ക് ശവക്കുഴി തോണ്ടുന്നതും.

വികസനത്തില്‍ രാഷ്‌ട്രീയമില്ല രാഷ്‌ട്രമേയുള്ളു എന്ന എന്‍ഡിഎ സര്‍ക്കാരിന്റെ നിലപാട് കൊടിയടയാളമാക്കി മുന്നേറുന്ന നരേന്ദ്രമോദിയെ സംബന്ധിച്ചിടത്തോളം ഇതില്‍ വലിയ പ്രത്യേകതയൊന്നുമില്ല. ഹൃദയം ഹൃദയത്തെ തിരിച്ചറിയുന്നു എന്ന ആപ്തവാക്യം ഇവിടെ പ്രസക്തമാണ്. രാഷ്‌ട്രീയം ചൂണ്ടിക്കാട്ടി അകറ്റിനിര്‍ത്തുന്നത് ഭരണാധികാരികള്‍ അതാത് പ്രദേശത്തെ ജനങ്ങളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് സ്വയം തിരിച്ചറിയണം. അത്തരം തിരിച്ചറിവിലേക്ക് ഇന്ന് മണിക് സര്‍ക്കാരിനെ പോലുള്ളവര്‍ ഉണര്‍ന്നെഴുന്നേറ്റെങ്കില്‍ നാളെ അത്തരക്കാരുടെ സംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കും. വാക്കും പ്രവൃത്തിയും സമഞ്ജസമായി സമ്മേളിച്ച് മുന്നോട്ടുപോവുമ്പോള്‍ വാചാടോപങ്ങള്‍ക്ക് എന്ത് പ്രസക്തി?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.