Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബ്ലാസ്‌റ്റേഴ്‌സിന് ഗോവന്‍ ഷോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2014, 09:35 pm IST
in Cricket

ബ്ലാസ്‌റ്റേഴ്‌സിന്റെ പെഡ്രോ ഗുസ്മാവോയും ഗോവയുടെ ഹാറൂണ്‍ ഫക്രുദ്ദീനും പന്തിനായി പൊരുതുന്നു

മഡ്ഗാവ്: നാട്ടിലെ കൊമ്പന്മാര്‍ എതിരാളികളുടെ തട്ടകത്തിലെത്തിയപ്പോള്‍ കുഴിയാനകളായി. ഇന്നലെ ഗോവ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന് ഈ ദുര്‍ഗതി നേരിട്ടത്. മഡ്ഗാവിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ ചുരുട്ടിക്കെട്ടിയത്.

ഗോവ എഫ്‌സിക്ക് വേണ്ടി 63, 79 മിനിറ്റുകളില്‍ മിറോസ്ലാവ് സ്ലെപിക്കയും 69-ാം മിനിറ്റില്‍ ആന്ദ്രെ സാന്റോസുമാണ് ഗോളുകള്‍ നേടിയത്. അപരാജിതരായ അഞ്ച് മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ദയനീയ തോല്‍വി. കളിയിലുടനീളം തികഞ്ഞ ആധിപത്യം പുലര്‍ത്തിയ ഗോവക്ക് മുന്നില്‍ കേരള പ്രതിരോധം പലപ്പോഴും ആടിയുലഞ്ഞു. എങ്കിലും ഗോളി ഡേവിഡ് ജെയിംസിന്റെ ചില ഉജ്ജ്വല പ്രകടനങ്ങള്‍ ആദ്യപകുതിയില്‍ ഗോള്‍ നേടുന്നതില്‍ നിന്ന് ഗോവന്‍ താരങ്ങളെ തടഞ്ഞുനിര്‍ത്തി.

വിജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി ഗോവ എഫ്‌സി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്ന 15 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ഒരു സ്ഥാനം പിന്നോട്ടിറങ്ങി. ആടിയുഞ്ഞ പ്രതിരോധവും ഗോളി ഡേവിഡ് ജെയിംസിന്റെ പിഴവുകളുമാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. ആദ്യപകുതിയില്‍ മികച്ച ഫോമിലായിരുന്ന ജെയിംസിന് രണ്ടാം പകുതിയിലാണ് പിഴച്ചത്.

കഴിഞ്ഞ കളിയില്‍ നിന്ന് രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് അവസാന എവേ മത്സരത്തില്‍ ഗോവക്കെതിരെ ഇറങ്ങിയത്. സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിന് പകരം ആന്ദ്രെ ബരിസിച്ചും മിലാഗ്രസ് ഗൊണ്‍സാല്‍വസിന് പകരം ആന്‍ഡ്രൂ ബരിസിച്ചും കളത്തിലിറങ്ങി. കളിക്കളത്തില്‍ ടീമിനെ വിന്യസിക്കുന്നതിലും ബ്ലാസ്‌റ്റേഴ്‌സ് ഭേദഗതി വരുത്തി. കഴിഞ്ഞ മത്സരങ്ങളില്‍ 4-3-3 ശൈലിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയതെങ്കില്‍ ഇന്നലെ ഗോവ എഫ്‌സിക്കെതിരെ 4-4-2 ശൈലിയാണ് അവലംബിച്ചത്.

അതേസമയം ഗോവ എഫ്‌സി പൂനെ സിറ്റി എഫ്‌സിയെ പരാജയപ്പെടുത്തിയ അതേ ടീമിനെയാണ് ഇറക്കിയത്. മൂന്നാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനാണ് കളിയിലെ ആദ്യ അവസരം ലഭിച്ചത്. പിയേഴ്‌സണ്‍ എടുത്ത കോര്‍ണര്‍ ബോക്‌സിലേക്ക് വളഞ്ഞിറങ്ങിയെങ്കിലും ഉജ്ജ്വലമായ മെയ്‌വഴക്കത്തോടെ ഗോവ ഗോളി സെദ കുത്തിയകറ്റി. ഏഴാം മിനിറ്റില്‍ ഗോവ ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും പോസ്റ്റ് രക്ഷകനായി. റീബൗണ്ട് പന്ത് പിടിച്ചെടുത്ത സാന്റോസ് പായിച്ച ബുള്ളറ്റ് ഷോട്ട് ഡേവിഡ് ജെയിംസ് കോര്‍ണറിന് വഴങ്ങി ഉജ്ജ്വലമായി രക്ഷപ്പെടുത്തി.

സാന്റോസ് എടുത്ത കോര്‍ണര്‍ അവരുടെ അഫ്ഗാന്‍ താരം ഇസ്‌ലാം അമിറി തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും സര്‍ക്കസ് അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ ഡേവിഡ് ജെയിംസ് വീണ്ടും ടീമിന്റെ രക്ഷകനായി. തൊട്ടുപിന്നാലെ ബ്ലാസ്‌റ്റേഴ്‌സിനും ലീഡ് നേടാന്‍ അവസരം ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. പിയേഴ്‌സണ്‍ തള്ളിക്കൊടുത്ത പന്തുമായി കുതിച്ച് ഗോവന്‍ ബോക്‌സില്‍ പ്രവേശിച്ച ശേഷം ഗോളിമാത്രം മുന്നില്‍നില്‍ക്കേ ഗോഡ്‌വിന്‍ ഫ്രാങ്കോ പായിച്ച ഷോട്ട് നേരെ സിദെയുടെ കൈകളിലേക്കായിരുന്നു.

25-ാം മിനിറ്റില്‍ ടോള്‍ഗെ ഒസ്ബയെ പിന്‍വലിച്ച് ഗോവന്‍ കോച്ച് സീക്കോ മിറോസ്ലാവ് സ്ലെപിക്കയെ കളത്തിലിറക്കി ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. 42-ാം മിനിറ്റില്‍ വീണ്ടും ഗോവ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. പിന്നീട് ഇഞ്ചുറി സമയത്തും ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സില്‍ അപകടം വിതയ്‌ക്കാന്‍ ഗോവക്ക് കഴിഞ്ഞു. ഗോളി ഡേവിഡ് ജെയിംസിന്റെ പിഴവില്‍ നിന്ന് പന്ത് ലഭിച്ച സാന്റോസ് ബോക്‌സിന് തൊട്ടുപുറത്തുനിന്ന് പറത്തിയ തകര്‍പ്പന്‍ ഷോട്ട് ഗുര്‍വിന്ദര്‍ സിംഗ് ഗോള്‍ലൈനില്‍ വച്ച് ഹെഡ്ഡ് ചെയ്ത് രക്ഷപ്പെടുത്തി. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി കലാശിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ട് മാറ്റങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് വരുത്തിയത്. റാഫേല്‍ റോമിക്ക് പകരം സൂപ്പര്‍താരം ഇയാന്‍ ഹ്യൂമും ഗോഡ്‌വിന്‍ ഫ്രാങ്കോക്ക് പകരം മിലാഗ്രസ് ഗൊണ്‍സാല്‍വസും കളത്തിലിറങ്ങി. എന്നാല്‍ ഈ മാറ്റങ്ങള്‍കൊണ്ടും ബ്ലാസ്‌റ്റേഴ്‌സിന് മൈതാനത്ത് കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതേസമയം ഗോവ എഫ്‌സി താരങ്ങള്‍ തുടര്‍ച്ചയായി ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖം വിറപ്പിക്കുകയായിരുന്നു.

61-ാം മിനിറ്റില്‍ ആന്ദ്രെ ബരിസിച്ചിന് പകരം മൈക്കല്‍ ചോപ്രയെ കളത്തിലിറക്കിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. തുടര്‍ച്ചയായ മുന്നേറ്റത്തിനൊടുവില്‍ അവര്‍ 63-ാം മിനിറ്റില്‍ അര്‍ഹതപ്പെട്ട ഗോള്‍ നേടുകയും ചെയ്തു. സാന്റോസ് എടുത്ത ഫ്രീകിക്ക് ബോക്‌സിലേക്ക് താഴ്ന്നിറങ്ങിയത് അവരുടെ ചെക്ക് റിപ്പബ്ലിക്ക് താരം മിറോസ്ലാവ് സ്ലെപിക്ക നല്ലൊരു വലംകാലന്‍ ഷോട്ടിലൂടെ ബ്ലാസ്‌റ്റേഴ്‌സ് വല കുലുക്കി.

ആറ് മിനിറ്റിനുശേഷം ഗോവ വീണ്ടും ലീഡ് ഉയര്‍ത്തി. ഇത്തവണ ലക്ഷ്യം കണ്ടത് കളംനിറഞ്ഞു കളിച്ച ആന്ദ്രെ സാന്റോസ്. സ്ലെപിക നല്‍കിയ പാസ് പിടിച്ചെടുത്ത് റോമിയോ ഫെര്‍ണാണ്ടസ് ബോക്‌സില്‍ നില്‍ക്കുകയായിരുന്ന സാന്റോസിന് നല്‍കി. പാസ് സ്വീകരിച്ച സാന്റോസ് ഡേവിഡ് ജെയിംസിനെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചു. പിന്നീട് 79-ാം മിനിറ്റില്‍ മിറോസ്ലാവ് സ്ലെപിക്ക തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി. അവസാന മിനിറ്റുകളില്‍ ഒരു ഗോള്‍ മടക്കാനായി ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുപൊരുതിയെങ്കിലും കാര്യമുണ്ടായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.