Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഭഗവാന്റെ പാല്‍ക്കാരന് ഇത് ധന്യതയുടെ നാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2014, 10:50 am IST
in Travel

ശബരിമല: പ്രാരാബ്ദങ്ങള്‍ ഏറെയാണെങ്കിലും ഭഗവാന്റെ പാല്‍ക്കാരന് ഇത് ധന്യതയുടെ നാളുകള്‍. സന്നിധാനത്തുള്ള ഗോശാല പരിപാലിക്കുന്ന തേനി സ്വദേശിയായ വേലുച്ചാമിക്കു (57) മുന്നിലാണ് ഭാഗ്യവും പ്രാരാബ്ധവും ഒരുപോലെ കൈകോര്‍ക്കുന്നത്.നടതുറന്നിരിക്കുന്ന എല്ലാദിവസങ്ങളിലും ഭഗവാന് അഭിഷേകം ചെയ്യാനുള്ള പാല്‍ എത്തിക്കുന്നത് ഈ ഗോശാലയില്‍നിന്നാണ്.

ഇപ്പോള്‍ ആറുപേര്‍ ജോലിനോക്കുന്ന ഗോശാലയില്‍ 22 പശുക്കളാണ് ഉള്ളത്. ഇതില്‍ മൂന്ന് പശുക്കള്‍ക്കാണ് കറവയുള്ളത്. പുലര്‍ച്ചെ ഒന്നരയോടെ ഇവയെ കുളിപ്പിച്ച ശേഷം പാല്‍കറന്ന് രണ്ട് മണിയോടെ ക്ഷേത്രത്തിലെത്തിക്കുകയാണ് പതിവ്. ഗോശാലയിലെ പശുക്കള്‍ക്കും കാളകള്‍ക്കും വേലുച്ചാമി പേരുനല്‍കിയിട്ടുമുണ്ട്. കറുപ്പ്, ലക്ഷി, രാമു, മണികണഠന്‍, ചിന്ന മണികണ്ഠന്‍ തുടങ്ങിയ പേരുകളാണ് ഇവയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഇവയെ കൂടാതെ ആറ് ആടുകളും നാല്‍പ്പതില്‍പ്പരം കോഴികളും ഇവിടെയുണ്ട്.

ഗോശാലയുടെ പരിപാലനത്തിനായി നേപ്പാളില്‍നിന്നെത്തിയ രണ്ടുപേരും ഇവിടെ തങ്ങുന്നു. മനോജ് കുമാറും, റാമും. കഴിഞ്ഞ 10 മാസമായി ഇവര്‍ ഇവിടെ ജോലി ചെയ്യുന്നു. അടുത്ത രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലേക്ക് പുറപ്പെടാനിതിക്കുകയാണ് ഇവര്‍. ഈ വനക്ഷേത്രത്തിനുവേണ്ടി ജോലിചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും അവര്‍ പങ്കുവെച്ചു.

എന്നാല്‍ അംഗപരിമിതനായ വേലുച്ചാമിക്കുമുന്നില്‍ ബുദ്ധിമുട്ടുകളും ഏറെയാണ്. ഒരപകടത്തെതുടര്‍ന്ന് മുമ്പ് കാലിന് പരിക്കേറ്റിരുന്നു.ഇപ്പോള്‍ ഒരുകാലിന് നീളക്കുറവുണ്ട്. 7500 രൂപമാത്രമാണ് വേലുച്ചാമിക്ക് ലഭിക്കുന്ന ശമ്പളം. കാടിറങ്ങാതെ കന്നുകള്‍ക്ക് കാവല്‍നില്‍ക്കുന്നവനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. സ്വന്തം വീട്ടില്‍ ദുരന്തങ്ങളുണ്ടായിട്ടും ഭഗവാന്റെ ഗോശാലയ്‌ക്ക് കൂട്ടിരിക്കുന്നവനാണ് അദ്ദേഹം. വിവരങ്ങളറിയാന്‍ വീട്ടില്‍ ഫോണ്‍ പോലും ഇല്ലാത്തയാള്‍.മേല്‍ശാന്തി നല്‍കിയ ഒരു മൊബൈല്‍ ഫോണ്‍ വേലുച്ചാമിക്കുണ്ട്.വീടിനടുത്ത് ഫോണുള്ള വീട്ടിലേക്ക് വിളിച്ചാണ് കുടുംബത്തിന്റെ വിവരങ്ങളറിയുന്നത്. ലഭിക്കുന്ന ശമ്പളം വീട്ടിലേക്ക് അയച്ചു ടുക്കുമെങ്കിലും അത് ആവശ്യങ്ങള്‍ക്ക് തികയാറില്ലെന്ന് വേലുച്ചാമി പറയുന്നു.

ശബരിമല നടതുറന്ന് ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഗോശാലയിലെ പശുക്കളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.എന്തെങ്കിലും അസുഖം പശുക്കള്‍ക്ക് ഉണ്ടായാല്‍ നിലവില്‍ ഡോക്ടര്‍ വേലുച്ചാമി തന്നെയാണ്. അതുപോലെ അദ്ദേഹത്തിനും സഹായികള്‍ക്കും സ്വയം ചികിത്സയാണ് നടക്കുന്നത്. മുമ്പ് പ്രസവത്തെതുടര്‍ന്ന് ഒരു പശു ഇവിടെ ചത്തിരുന്നു. ഇതിന്റെ കുട്ടി ഇപ്പോഴും ഗോശാലയിലുണ്ട്. ഗോശാലക്കുസമീപം പാമ്പുഭീഷണിയും നിലവിലുണ്ട്.വിഷത്തിനുള്ള പച്ച മരുന്നും കരുതിയാണ്ഇവര്‍ ഓരോ രാത്രിയും തള്ളിനീക്കുന്നത്.

വേലുച്ചാമിയുടെ മറ്റ് മൂന്ന് സഹായികളും തേനിക്കാരാണ്. അയ്യപ്പദര്‍ശനം നടത്തുന്നതിന്റെ ധന്യത ഇവര്‍ക്കുണ്ട്. എങ്കിലും മറുവശത്ത് പ്രാരാബ്ധങ്ങളാണ് ഇവരെ തുറിച്ചുനോക്കുന്നത്. പശുക്കളെ പരിശോധിക്കുന്നതിന് ഡോക്ടര്‍മാരെത്തുന്നില്ലെന്ന പരിഭവംപോലും നിഷ്‌കളങ്കതയിലൂന്നിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

Kerala

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

India

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

Kerala

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

പുതിയ വാര്‍ത്തകള്‍

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.