Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കെഎസ്ആര്‍ടിസി കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായില്ല; മന്ത്രിയുടെ ഉറപ്പ് പിന്നിട്ടത് ആഞ്ചുമാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 12:10 am IST
inPathanamthitta

തിരുവല്ല: കരാര്‍ കാലാവധി കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ടിട്ടും കെഎസ്ആര്‍ടിസി ഷോപ്പിംഗ്‌കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയായില്ല. കഴിഞ്ഞ ജൂണ്‍ 30ന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചിട്ട് മാസം ഏഴു കഴിഞ്ഞു. ആ വാക്കും പാലിക്കപ്പെട്ടില്ല.

കരാര്‍ കമ്പനിക്ക് പണം നല്‍കുന്നതിന് കാലതാമസം ഉണ്ടായതുമൂലമാണ് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങാന്‍ ഇടയാക്കുന്നതെന്നാണ് സൂചന. ഷോപ്പിംഗ് കോംപ്ലക്‌സിന്റെ സിവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സാനിട്ടേഷന്‍, മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി 2010 ഓഗസ്റ്റ് 2ന് നരേഷ് ട്രേഡേഴ്‌സ് എന്ന കമ്പനിയാണ് ഏറ്റെടുത്തത്. 2012 ജനുവരി 15ന് നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ട് രണ്ട് വര്‍ഷവും പത്തുമാസവും പിന്നിട്ടു. നിര്‍മ്മാണം വൈകുന്നതില്‍ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. രാഷ്‌ട്രീയ ചേരിപ്പോരുകളാണ് നിര്‍മ്മാണം വൈകുന്നതിന് ഇടയാക്കിയത്. എംഎ ല്‍എയെ പ്രതിക്കൂട്ടിലാക്കാന്‍ കേരളകോണ്‍ഗ്രസ്സ് ശ്രമിക്കുമ്പോള്‍ ഇത് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്‌ക്കാനുള്ള ശ്രമമാണ് മാത്യു ടി തോമസ് എംഎല്‍എ നടത്തിയത്.

ജൂണ്‍ 30ന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തിയാകില്ലെന്ന് എംഎല്‍എയ്‌ക്കും മന്ത്രിക്കും വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും നിയമസഭയില്‍ പ്രസ്താവന നടത്തി ജനങ്ങളുടെ കണ്ണില്‍ മണ്ണിടുവാനാണ് ജനപര്തിനിധികള്‍ ശ്രമിച്ചത്. പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ബാക്കി നില്‍ക്കുകയാണ്. ഇനി മൂന്ന് മാസമെങ്കിലും കഴിയാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് നിര്‍മ്മാണ കമ്പനിയുടെ തൊഴിലാളികള്‍തന്നെ പറയുന്നു.

നഗരത്തില്‍ മാററി മാറി വരുന്ന ഗതാഗത പരിഷ്‌ക്കാരങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന ജനം ബസ്സിന്റെ സ്റ്റോപ്പ് ഏതെന്ന് അറിയാതെ നഗരത്തിലൂടെ അലഞ്ഞു തിരിയുകയാണ്. സ്ഥിരമായ ഒരു യാത്രാസംവിധാനം ഒരുദിവസം മുമ്പെങ്കിലും വരണമെന്ന് ആഗ്രഹിക്കുന്ന തിരുവല്ലയിലെ യാത്രക്കാര്‍ക്ക് മന്ത്രിയിലും എംഎല്‍എയിലുമുള്ള വിശ്വാസവും നഷ്ടപ്പെട്ടു.

ഇലയ്‌ക്കും മുള്ളിനും കേടില്ലാത്ത തരത്തിലായിരുന്നു മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന. പണി വൈകിയത് കരാറുകാരന്റെയോ കെടിഡിഎഫ്‌സിയുടെയോ കുറ്റം കൊണ്ടല്ല. മറ്റു പല കാരണങ്ങളാലുമാണ്. സ്ഥലം വിട്ടുകിട്ടാനുണ്ടായ കാലതാമസവും അവിടെനിന്ന് മണ്ണുനീക്കുന്ന പ്രവര്‍ത്തനങ്ങള്‍ വൈകിയതും നിര്‍മ്മാണം താമസിക്കുവാന്‍ ഇടയായി. സ്ഥലം വിട്ടുകിട്ടാനുണ്ടായ കാലതാമസവും ഗാരേജ് കെട്ടിടത്തിന്റെ ഫൗണ്ടേഷന്‍ ഭാഗങ്ങളും പ്രധാനകെട്ടിടവും പൊളിച്ചുനീക്കാന്‍ കാലതാമസംനേരിട്ടു. മഴ മൂലം മണ്ണിടിഞ്ഞിതും അത് നേരിടാന്‍ അധികജോലി ചെയ്യേണ്ടി വന്നതും നിര്‍മാണം താമസിക്കാന്‍ കാരണമായി. മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടുത്തുന്നതിന് കെട്ടിടത്തിന്റെ പ്ലാനിലും മാറ്റം വരുത്തേണ്ടിവന്നു. പത്താം നിലയിലെ ഷട്ടറിന്റെ ജോലികള്‍ മള്‍ട്ടിസ്‌റ്റേജ് ഫ്രെയിംകൊണ്ട് ചെയ്യേണ്ടിവന്നു. കെട്ടിടത്തിന്റെ അടിത്തറയില്‍ നിറയ്‌ക്കാന്‍ ആവശ്യത്തിന് പാറപ്പൊടി ലഭിച്ചില്ല.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ റൂമുകളുടെ രൂപകല്‍പ്പന, വൈദ്യുതീകരണ ജോലികള്‍ എന്നിവ ഉള്‍പ്പെടുത്തി പ്ലാനില്‍ മാറ്റംവരുത്തി കെഎസ്ആര്‍ടിസിയുടെ അംഗീകാരം ലഭിക്കാനും കാലതാമസം നേരിട്ടു.

പദ്ധതിപ്രവര്‍ത്തനങ്ങളുടെ അവസാനഘട്ടത്തില്‍ ടാങ്കിന് വേണ്ടി കുഴി എടുത്തപ്പോള്‍ മണ്ണ് നീക്കം ചെയ്യുന്നതിനും അത് പുറത്തേക്ക് കൊണ്ടുപോകുന്നതിന് പോലീസിന്റെ ഭാഗത്തു നിന്ന് തടസമുണ്ടാവുകയും ചെയ്തു. അധികമുള്ള മണ്ണ് നീക്കുന്നതിന് റവന്യുവകുപ്പിന്റെ ഭാഗത്തു നിന്ന് അനുമതികിട്ടാനും വൈകി.

ഇതെല്ലാം കെട്ടിടത്തിന്റെ പണി അനന്തമായി നീണ്ടു പോകുന്നതിന് കാരണമായി എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ തിരുവല്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളാണ് നിര്‍മ്മാണം വൈകുന്നതിന് കാരണമായതെന്നതാണ് യാഥാര്‍ത്ഥ്യം.

കരാറുകാരനെ സഹായിക്കുന്ന തരത്തിലാരുന്നു മന്ത്രിയുടെ മറുപടികളിലേറെയും. കരാര്‍ കാലാവധി കഴിഞ്ഞിട്ട് ഏതാണ്ട മൂന്നുവര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. നിര്‍മ്മാണം ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടത് ആറുമാസം മാത്രമായിരുന്നു.

കരാര്‍ അവസാനിക്കേണ്ട സമയവും കഴിഞ്ഞ് മൂന്നുവര്‍ഷവും കൂടി നിര്‍മ്മാണം മുന്നോട്ട് പോയതിന് ഈവക കാരണങ്ങളൊന്നും ന്യായീകരണമല്ല. ഇടതു വലതു കക്ഷികളുടെ രാഷ്ടീയ നിലപാടുകളും തല്ലിക്കൂട്ട് സമരങ്ങളുമൊക്കെ നിര്‍മ്മാണം വൈകിയതിന് കാരണങ്ങളാണെന്ന് തിരുവല്ലയിലെ ജനങ്ങള്‍ക്ക് പകല്‍പോലെ വ്യക്തമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

New Release

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

Miniscreen

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

Kerala

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

Kerala

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.