Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കെഎസ്ആര്‍ടിസി കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായില്ല; മന്ത്രിയുടെ ഉറപ്പ് പിന്നിട്ടത് ആഞ്ചുമാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2014, 12:10 am IST
in Pathanamthitta

തിരുവല്ല: കരാര്‍ കാലാവധി കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ടിട്ടും കെഎസ്ആര്‍ടിസി ഷോപ്പിംഗ്‌കോംപ്ലക്‌സ് നിര്‍മ്മാണം പൂര്‍ത്തിയായില്ല. കഴിഞ്ഞ ജൂണ്‍ 30ന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചിട്ട് മാസം ഏഴു കഴിഞ്ഞു. ആ വാക്കും പാലിക്കപ്പെട്ടില്ല.

കരാര്‍ കമ്പനിക്ക് പണം നല്‍കുന്നതിന് കാലതാമസം ഉണ്ടായതുമൂലമാണ് നിര്‍മ്മാണം ഇഴഞ്ഞുനീങ്ങാന്‍ ഇടയാക്കുന്നതെന്നാണ് സൂചന. ഷോപ്പിംഗ് കോംപ്ലക്‌സിന്റെ സിവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സാനിട്ടേഷന്‍, മറ്റ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി 2010 ഓഗസ്റ്റ് 2ന് നരേഷ് ട്രേഡേഴ്‌സ് എന്ന കമ്പനിയാണ് ഏറ്റെടുത്തത്. 2012 ജനുവരി 15ന് നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ട് രണ്ട് വര്‍ഷവും പത്തുമാസവും പിന്നിട്ടു. നിര്‍മ്മാണം വൈകുന്നതില്‍ ഏറെ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്നു. രാഷ്‌ട്രീയ ചേരിപ്പോരുകളാണ് നിര്‍മ്മാണം വൈകുന്നതിന് ഇടയാക്കിയത്. എംഎ ല്‍എയെ പ്രതിക്കൂട്ടിലാക്കാന്‍ കേരളകോണ്‍ഗ്രസ്സ് ശ്രമിക്കുമ്പോള്‍ ഇത് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്‌ക്കാനുള്ള ശ്രമമാണ് മാത്യു ടി തോമസ് എംഎല്‍എ നടത്തിയത്.

ജൂണ്‍ 30ന് മുമ്പായി നിര്‍മ്മാണം പൂര്‍ത്തിയാകില്ലെന്ന് എംഎല്‍എയ്‌ക്കും മന്ത്രിക്കും വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും നിയമസഭയില്‍ പ്രസ്താവന നടത്തി ജനങ്ങളുടെ കണ്ണില്‍ മണ്ണിടുവാനാണ് ജനപര്തിനിധികള്‍ ശ്രമിച്ചത്. പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ബാക്കി നില്‍ക്കുകയാണ്. ഇനി മൂന്ന് മാസമെങ്കിലും കഴിയാതെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് നിര്‍മ്മാണ കമ്പനിയുടെ തൊഴിലാളികള്‍തന്നെ പറയുന്നു.

നഗരത്തില്‍ മാററി മാറി വരുന്ന ഗതാഗത പരിഷ്‌ക്കാരങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന ജനം ബസ്സിന്റെ സ്റ്റോപ്പ് ഏതെന്ന് അറിയാതെ നഗരത്തിലൂടെ അലഞ്ഞു തിരിയുകയാണ്. സ്ഥിരമായ ഒരു യാത്രാസംവിധാനം ഒരുദിവസം മുമ്പെങ്കിലും വരണമെന്ന് ആഗ്രഹിക്കുന്ന തിരുവല്ലയിലെ യാത്രക്കാര്‍ക്ക് മന്ത്രിയിലും എംഎല്‍എയിലുമുള്ള വിശ്വാസവും നഷ്ടപ്പെട്ടു.

ഇലയ്‌ക്കും മുള്ളിനും കേടില്ലാത്ത തരത്തിലായിരുന്നു മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന. പണി വൈകിയത് കരാറുകാരന്റെയോ കെടിഡിഎഫ്‌സിയുടെയോ കുറ്റം കൊണ്ടല്ല. മറ്റു പല കാരണങ്ങളാലുമാണ്. സ്ഥലം വിട്ടുകിട്ടാനുണ്ടായ കാലതാമസവും അവിടെനിന്ന് മണ്ണുനീക്കുന്ന പ്രവര്‍ത്തനങ്ങള്‍ വൈകിയതും നിര്‍മ്മാണം താമസിക്കുവാന്‍ ഇടയായി. സ്ഥലം വിട്ടുകിട്ടാനുണ്ടായ കാലതാമസവും ഗാരേജ് കെട്ടിടത്തിന്റെ ഫൗണ്ടേഷന്‍ ഭാഗങ്ങളും പ്രധാനകെട്ടിടവും പൊളിച്ചുനീക്കാന്‍ കാലതാമസംനേരിട്ടു. മഴ മൂലം മണ്ണിടിഞ്ഞിതും അത് നേരിടാന്‍ അധികജോലി ചെയ്യേണ്ടി വന്നതും നിര്‍മാണം താമസിക്കാന്‍ കാരണമായി. മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടുത്തുന്നതിന് കെട്ടിടത്തിന്റെ പ്ലാനിലും മാറ്റം വരുത്തേണ്ടിവന്നു. പത്താം നിലയിലെ ഷട്ടറിന്റെ ജോലികള്‍ മള്‍ട്ടിസ്‌റ്റേജ് ഫ്രെയിംകൊണ്ട് ചെയ്യേണ്ടിവന്നു. കെട്ടിടത്തിന്റെ അടിത്തറയില്‍ നിറയ്‌ക്കാന്‍ ആവശ്യത്തിന് പാറപ്പൊടി ലഭിച്ചില്ല.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ റൂമുകളുടെ രൂപകല്‍പ്പന, വൈദ്യുതീകരണ ജോലികള്‍ എന്നിവ ഉള്‍പ്പെടുത്തി പ്ലാനില്‍ മാറ്റംവരുത്തി കെഎസ്ആര്‍ടിസിയുടെ അംഗീകാരം ലഭിക്കാനും കാലതാമസം നേരിട്ടു.

പദ്ധതിപ്രവര്‍ത്തനങ്ങളുടെ അവസാനഘട്ടത്തില്‍ ടാങ്കിന് വേണ്ടി കുഴി എടുത്തപ്പോള്‍ മണ്ണ് നീക്കം ചെയ്യുന്നതിനും അത് പുറത്തേക്ക് കൊണ്ടുപോകുന്നതിന് പോലീസിന്റെ ഭാഗത്തു നിന്ന് തടസമുണ്ടാവുകയും ചെയ്തു. അധികമുള്ള മണ്ണ് നീക്കുന്നതിന് റവന്യുവകുപ്പിന്റെ ഭാഗത്തു നിന്ന് അനുമതികിട്ടാനും വൈകി.

ഇതെല്ലാം കെട്ടിടത്തിന്റെ പണി അനന്തമായി നീണ്ടു പോകുന്നതിന് കാരണമായി എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ തിരുവല്ലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളാണ് നിര്‍മ്മാണം വൈകുന്നതിന് കാരണമായതെന്നതാണ് യാഥാര്‍ത്ഥ്യം.

കരാറുകാരനെ സഹായിക്കുന്ന തരത്തിലാരുന്നു മന്ത്രിയുടെ മറുപടികളിലേറെയും. കരാര്‍ കാലാവധി കഴിഞ്ഞിട്ട് ഏതാണ്ട മൂന്നുവര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. നിര്‍മ്മാണം ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടത് ആറുമാസം മാത്രമായിരുന്നു.

കരാര്‍ അവസാനിക്കേണ്ട സമയവും കഴിഞ്ഞ് മൂന്നുവര്‍ഷവും കൂടി നിര്‍മ്മാണം മുന്നോട്ട് പോയതിന് ഈവക കാരണങ്ങളൊന്നും ന്യായീകരണമല്ല. ഇടതു വലതു കക്ഷികളുടെ രാഷ്ടീയ നിലപാടുകളും തല്ലിക്കൂട്ട് സമരങ്ങളുമൊക്കെ നിര്‍മ്മാണം വൈകിയതിന് കാരണങ്ങളാണെന്ന് തിരുവല്ലയിലെ ജനങ്ങള്‍ക്ക് പകല്‍പോലെ വ്യക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.