Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 646-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2014, 07:51 pm IST
in Samskriti

രാമന്‍ ചോദിച്ചു: ഇപ്പോള്‍ നാം കേട്ട കഥയില്‍ ആ മുനിയും വ്യാധനും എങ്ങിനെയാണ് അനേകം വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ കടന്നു പോയത് എന്ന് നാം കണ്ടു. ആ അനുഭവങ്ങള്‍ക്ക് നിദാനമായിരിക്കുന്നത് ആ വിഷയങ്ങളുടെ സ്വഭാവം മാത്രമാണോ അതോ അവയ്‌ക്ക് പിറകില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ?

വസിഷ്ഠന്‍ പറഞ്ഞു: അനന്തബോധമെന്ന സമുദ്രത്തിനു മുകളിലായി എല്ലായ്‌പ്പോഴും അത്തരത്തിലുള്ള അലകളും ചുഴികളും ഉണ്ടായി മറഞ്ഞുകൊണ്ടേയിരിക്കും. ഒരു തരത്തിലുള്ള ചുഴി കുറച്ചു സമയത്തേയ്‌ക്ക് സ്ഥിരതയോടെ നിലനില്‍ക്കുന്നു. എന്നാലതിന്റെ ആയുസ്സ് മറ്റൊരു ചുഴി ഉണ്ടാകുന്നതുവരെ മാത്രമേയുള്ളൂ. എന്നാല്‍ ഈ കാഴ്ചകളില്‍ ചിലതിനു ദീര്‍ഘായുസ്സ് ഉള്ളതുപോലെ തോന്നുന്നു. മറ്റുചിലതിന്റെ ആയുസ്സ് തുലോം ചെറുതാണ്. ചിലപ്പോള്‍ ഒരു നിമിഷം മാത്രം. എന്നാല്‍ കാറ്റിന് എത്ര ചെറുതാണെങ്കിലും ചലനം ഒരനിവാര്യതയാണ് എന്നതുപോലെ കാഴ്‌ച്ചകളുടെഎല്ലാം നിലനില്‍പ്പ് ബോധത്തിലാകുന്നു.

പ്രബുദ്ധരായവര്‍ അതിനെ ശുദ്ധബോധമെന്നു വിളിക്കുന്നു. അജ്ഞാനി അതിനെ ലോകമെന്നും സംബോധനചെയ്യുന്നു. അത് സത്യമോ അസത്യമോ അല്ല. അപ്പോള്‍പ്പിന്നെ അതിനെ എന്താണ് വിളിക്കേണ്ടത്? ഈ ലോകം അനന്തബോധത്തില്‍ അവബോധത്തിന്റെ ചലനമാണ്. അതാണ് ഭഗവാന്‍. പ്രത്യാശയോ അതിന്റെ അഭാവമോ അതിനെ ബാധിക്കുന്നില്ല. ജ്ഞാനികളും വിവേകമതികളുമായ നിങ്ങള്‍ നിങ്ങളായിത്തന്നെ നിലകൊണ്ടാലും.

അനന്തബോധം സ്വയം അതിലുണ്ടായ പ്രകമ്പനത്തെ ലോകമായി കണക്കാക്കുന്നു. അതില്‍ ഭൂമിയും മറ്റു ഭൂതങ്ങളും എവിടെയാണ്? അനന്തബോധത്തിന്റെ വെളിച്ചമാണ് എല്ലായിടത്തും പ്രോജ്വലിക്കുന്നത്. അതല്ലാതെ മറ്റൊരു വെളിച്ചവുമില്ല.

ബ്രഹ്മം മാത്രമാണ് ബ്രഹ്മത്തില്‍ നിരന്തരം ഉള്ളത്. ആത്മാവബോധം തന്നെയാണ് അവിദ്യ. വിഹായസ്സുമുഴുവന്‍ വിളങ്ങുന്നത് ബോധത്തിന്റെ നിറവാണ്. അതാണ് സൃഷ്ടിയായി കാണപ്പെടുന്നത്. അങ്ങിനെ നോക്കുമ്പോള്‍ ദ്വന്ദതയെന്ന വൈരുദ്ധ്യം ഇല്ലാത്തതാണ്. അനന്തമായ ബോധം മാത്രം നിലനില്‍ക്കുമ്പോള്‍ എന്താണ് അവസാനിക്കാനുള്ളത്? സ്വപ്‌നത്തില്‍ ദൃശ്യമായ ലോകത്തിന്റെ സത്യാവസ്ഥ  സ്വപ്‌നാവസാനത്തില്‍ അറിയുന്നതുപോലെ കാണപ്പെടുന്നുണ്ടെങ്കിലും ലോകമെന്ന വസ്തുവിന് വാസ്തവത്തില്‍ അസ്തിത്വമില്ല.ഒരുവന്റെ ബോധം തന്നെയാണ് സ്വപ്‌നമായി പ്രോജ്വലിക്കുന്നത്. അതേ ബോധംതന്നെയാണ് വസ്തുപ്രപഞ്ചമായി ജാഗ്രദ് അവസ്ഥയില്‍ പ്രഭാസിക്കുന്നത്. അപ്പോള്‍ സ്വപ്‌നത്തിനും ജാഗ്രദിനും തമ്മില്‍ വ്യത്യാസങ്ങള്‍ ഒന്നുമില്ല എന്ന് വരുന്നു.

സ്വപ്‌നത്തില്‍ നിന്നുമുണര്‍ന്ന ഒരുവന്‍ ‘ഇതങ്ങിനെയാണ്, അതങ്ങിനെയല്ല, ഞാന്‍ കണ്ട സ്വപ്‌നം ഇങ്ങിനെയാണ്’ എന്നിങ്ങിനെ ചിന്തിക്കുന്നു. മരണത്തിനുശേഷവും അയാള്‍ക്കുള്ളത് സമാനചിന്തകളാണ്. ‘ഇതങ്ങിനെയാണ്, അതങ്ങിനെയല്ല, ഞാന്‍ മരണത്തിനുമുന്പ് കണ്ടിട്ടുള്ളത്’ എന്നിങ്ങിനെയാണവ. സ്വപ്‌നം ചെറിയൊരു സമയത്തേയ്‌ക്കും ജീവിതം ദീര്‍ഘവും ആയേക്കാം. എന്നാല്‍ അനുനിമിഷമുള്ള അനുഭവങ്ങള്‍ രണ്ടു തലത്തിലും ഒന്നുതന്നെയാണ്.

ഒരു ജീവിതകാലത്ത് ആയിരക്കണക്കിന് സ്വപ്‌നങ്ങള്‍ ഒരുവനുണ്ടായേക്കാം. അതുപോലെ നിര്‍വാണം പ്രാപിക്കുന്നതുവരെ ഒരുവന് ആയിരക്കണക്കിന് ജാഗ്രദ് അനുഭവങ്ങളും ഉണ്ടായേക്കാം. സ്വപ്‌നാനുഭവങ്ങള്‍ ഓര്‍മ്മയിലുള്ളതുപോലെ ചിലരില്‍ പൂര്‍വ്വാസ്തിത്വങ്ങളെപ്പറ്റിയുള്ള ഓര്‍മ്മകളും ഉണ്ടായേക്കാം. ഇവ തമ്മില്‍ വാസ്തവത്തില്‍ വ്യത്യാസങ്ങള്‍ എതുമില്ലാത്തപ്പോള്‍ എന്താണ് ലോകം? എന്താണ് അവിദ്യ?

അജ്ഞാനം എന്നൊന്നില്ലാത്തപ്പോള്‍പ്പിന്നെ എവിടെയാണ് ബന്ധനം? പൂര്‍ണ്ണ സ്വതന്ത്രനായിരിക്കുന്നവനെ എന്തിനാണ് എന്താണ് ബന്ധിക്കുന്നത്

“ശുദ്ധവും നിരാകാരവുമായ ബോധമല്ലാതെ ‘മറ്റൊരു’ വസ്തുവില്ല.” ആ ബോധത്തില്‍ ലോകമെന്ന കാഴ്ച ഉല്‍പ്പന്നമാവുമ്പോഴും അത് ബോധത്തെ ബന്ധിക്കുന്നില്ല. അതിനാല്‍ മോക്ഷമെന്ന ധാരണപോലും ഉദിക്കുന്നില്ല. ബോധത്തില്‍ അജ്ഞാനമില്ല. ശുദ്ധബോധത്തില്‍ ധാരണകളൊന്നുമില്ല.വിഹായസ് വിഹായസ്സായി നിലകൊള്ളുന്നു. സ്വപ്‌നത്തിലും സുഷുപ്തിയിലും ജാഗ്രദിലും അവബോധമായി, അറിവായി നിലകൊള്ളുന്നതെന്തോ അതാണ് ശുദ്ധബോധം. വൈവിദ്ധ്യതയെപ്പറ്റിയുള്ള അറിവിന് പിന്നിലും ഇതേ ശുദ്ധബോധം തന്നെയാകുന്നു.സൃഷ്ടിയെന്നത് ഒരേസമയം ഏകത്വവും അനേകത്വവുമായ പരബ്രഹ്മം തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.