Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 646-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2014, 07:51 pm IST
in Samskriti

രാമന്‍ ചോദിച്ചു: ഇപ്പോള്‍ നാം കേട്ട കഥയില്‍ ആ മുനിയും വ്യാധനും എങ്ങിനെയാണ് അനേകം വൈവിദ്ധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ കടന്നു പോയത് എന്ന് നാം കണ്ടു. ആ അനുഭവങ്ങള്‍ക്ക് നിദാനമായിരിക്കുന്നത് ആ വിഷയങ്ങളുടെ സ്വഭാവം മാത്രമാണോ അതോ അവയ്‌ക്ക് പിറകില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ?

വസിഷ്ഠന്‍ പറഞ്ഞു: അനന്തബോധമെന്ന സമുദ്രത്തിനു മുകളിലായി എല്ലായ്‌പ്പോഴും അത്തരത്തിലുള്ള അലകളും ചുഴികളും ഉണ്ടായി മറഞ്ഞുകൊണ്ടേയിരിക്കും. ഒരു തരത്തിലുള്ള ചുഴി കുറച്ചു സമയത്തേയ്‌ക്ക് സ്ഥിരതയോടെ നിലനില്‍ക്കുന്നു. എന്നാലതിന്റെ ആയുസ്സ് മറ്റൊരു ചുഴി ഉണ്ടാകുന്നതുവരെ മാത്രമേയുള്ളൂ. എന്നാല്‍ ഈ കാഴ്ചകളില്‍ ചിലതിനു ദീര്‍ഘായുസ്സ് ഉള്ളതുപോലെ തോന്നുന്നു. മറ്റുചിലതിന്റെ ആയുസ്സ് തുലോം ചെറുതാണ്. ചിലപ്പോള്‍ ഒരു നിമിഷം മാത്രം. എന്നാല്‍ കാറ്റിന് എത്ര ചെറുതാണെങ്കിലും ചലനം ഒരനിവാര്യതയാണ് എന്നതുപോലെ കാഴ്‌ച്ചകളുടെഎല്ലാം നിലനില്‍പ്പ് ബോധത്തിലാകുന്നു.

പ്രബുദ്ധരായവര്‍ അതിനെ ശുദ്ധബോധമെന്നു വിളിക്കുന്നു. അജ്ഞാനി അതിനെ ലോകമെന്നും സംബോധനചെയ്യുന്നു. അത് സത്യമോ അസത്യമോ അല്ല. അപ്പോള്‍പ്പിന്നെ അതിനെ എന്താണ് വിളിക്കേണ്ടത്? ഈ ലോകം അനന്തബോധത്തില്‍ അവബോധത്തിന്റെ ചലനമാണ്. അതാണ് ഭഗവാന്‍. പ്രത്യാശയോ അതിന്റെ അഭാവമോ അതിനെ ബാധിക്കുന്നില്ല. ജ്ഞാനികളും വിവേകമതികളുമായ നിങ്ങള്‍ നിങ്ങളായിത്തന്നെ നിലകൊണ്ടാലും.

അനന്തബോധം സ്വയം അതിലുണ്ടായ പ്രകമ്പനത്തെ ലോകമായി കണക്കാക്കുന്നു. അതില്‍ ഭൂമിയും മറ്റു ഭൂതങ്ങളും എവിടെയാണ്? അനന്തബോധത്തിന്റെ വെളിച്ചമാണ് എല്ലായിടത്തും പ്രോജ്വലിക്കുന്നത്. അതല്ലാതെ മറ്റൊരു വെളിച്ചവുമില്ല.

ബ്രഹ്മം മാത്രമാണ് ബ്രഹ്മത്തില്‍ നിരന്തരം ഉള്ളത്. ആത്മാവബോധം തന്നെയാണ് അവിദ്യ. വിഹായസ്സുമുഴുവന്‍ വിളങ്ങുന്നത് ബോധത്തിന്റെ നിറവാണ്. അതാണ് സൃഷ്ടിയായി കാണപ്പെടുന്നത്. അങ്ങിനെ നോക്കുമ്പോള്‍ ദ്വന്ദതയെന്ന വൈരുദ്ധ്യം ഇല്ലാത്തതാണ്. അനന്തമായ ബോധം മാത്രം നിലനില്‍ക്കുമ്പോള്‍ എന്താണ് അവസാനിക്കാനുള്ളത്? സ്വപ്‌നത്തില്‍ ദൃശ്യമായ ലോകത്തിന്റെ സത്യാവസ്ഥ  സ്വപ്‌നാവസാനത്തില്‍ അറിയുന്നതുപോലെ കാണപ്പെടുന്നുണ്ടെങ്കിലും ലോകമെന്ന വസ്തുവിന് വാസ്തവത്തില്‍ അസ്തിത്വമില്ല.ഒരുവന്റെ ബോധം തന്നെയാണ് സ്വപ്‌നമായി പ്രോജ്വലിക്കുന്നത്. അതേ ബോധംതന്നെയാണ് വസ്തുപ്രപഞ്ചമായി ജാഗ്രദ് അവസ്ഥയില്‍ പ്രഭാസിക്കുന്നത്. അപ്പോള്‍ സ്വപ്‌നത്തിനും ജാഗ്രദിനും തമ്മില്‍ വ്യത്യാസങ്ങള്‍ ഒന്നുമില്ല എന്ന് വരുന്നു.

സ്വപ്‌നത്തില്‍ നിന്നുമുണര്‍ന്ന ഒരുവന്‍ ‘ഇതങ്ങിനെയാണ്, അതങ്ങിനെയല്ല, ഞാന്‍ കണ്ട സ്വപ്‌നം ഇങ്ങിനെയാണ്’ എന്നിങ്ങിനെ ചിന്തിക്കുന്നു. മരണത്തിനുശേഷവും അയാള്‍ക്കുള്ളത് സമാനചിന്തകളാണ്. ‘ഇതങ്ങിനെയാണ്, അതങ്ങിനെയല്ല, ഞാന്‍ മരണത്തിനുമുന്പ് കണ്ടിട്ടുള്ളത്’ എന്നിങ്ങിനെയാണവ. സ്വപ്‌നം ചെറിയൊരു സമയത്തേയ്‌ക്കും ജീവിതം ദീര്‍ഘവും ആയേക്കാം. എന്നാല്‍ അനുനിമിഷമുള്ള അനുഭവങ്ങള്‍ രണ്ടു തലത്തിലും ഒന്നുതന്നെയാണ്.

ഒരു ജീവിതകാലത്ത് ആയിരക്കണക്കിന് സ്വപ്‌നങ്ങള്‍ ഒരുവനുണ്ടായേക്കാം. അതുപോലെ നിര്‍വാണം പ്രാപിക്കുന്നതുവരെ ഒരുവന് ആയിരക്കണക്കിന് ജാഗ്രദ് അനുഭവങ്ങളും ഉണ്ടായേക്കാം. സ്വപ്‌നാനുഭവങ്ങള്‍ ഓര്‍മ്മയിലുള്ളതുപോലെ ചിലരില്‍ പൂര്‍വ്വാസ്തിത്വങ്ങളെപ്പറ്റിയുള്ള ഓര്‍മ്മകളും ഉണ്ടായേക്കാം. ഇവ തമ്മില്‍ വാസ്തവത്തില്‍ വ്യത്യാസങ്ങള്‍ എതുമില്ലാത്തപ്പോള്‍ എന്താണ് ലോകം? എന്താണ് അവിദ്യ?

അജ്ഞാനം എന്നൊന്നില്ലാത്തപ്പോള്‍പ്പിന്നെ എവിടെയാണ് ബന്ധനം? പൂര്‍ണ്ണ സ്വതന്ത്രനായിരിക്കുന്നവനെ എന്തിനാണ് എന്താണ് ബന്ധിക്കുന്നത്

“ശുദ്ധവും നിരാകാരവുമായ ബോധമല്ലാതെ ‘മറ്റൊരു’ വസ്തുവില്ല.” ആ ബോധത്തില്‍ ലോകമെന്ന കാഴ്ച ഉല്‍പ്പന്നമാവുമ്പോഴും അത് ബോധത്തെ ബന്ധിക്കുന്നില്ല. അതിനാല്‍ മോക്ഷമെന്ന ധാരണപോലും ഉദിക്കുന്നില്ല. ബോധത്തില്‍ അജ്ഞാനമില്ല. ശുദ്ധബോധത്തില്‍ ധാരണകളൊന്നുമില്ല.വിഹായസ് വിഹായസ്സായി നിലകൊള്ളുന്നു. സ്വപ്‌നത്തിലും സുഷുപ്തിയിലും ജാഗ്രദിലും അവബോധമായി, അറിവായി നിലകൊള്ളുന്നതെന്തോ അതാണ് ശുദ്ധബോധം. വൈവിദ്ധ്യതയെപ്പറ്റിയുള്ള അറിവിന് പിന്നിലും ഇതേ ശുദ്ധബോധം തന്നെയാകുന്നു.സൃഷ്ടിയെന്നത് ഒരേസമയം ഏകത്വവും അനേകത്വവുമായ പരബ്രഹ്മം തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

പുതിയ വാര്‍ത്തകള്‍

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.