Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2014, 08:06 pm IST
in Samskriti

പുഷ്‌കരത്തിന് വായു, ആകാശം, അന്തരീക്ഷം എന്നീ അര്‍ത്ഥങ്ങളുമുണ്ട്. ഇവ മൂന്നും സര്‍വവ്യാപ്തമായ പ്രതിഭാസങ്ങളാണ്. പ്രപഞ്ചമായി വ്യാപിച്ച ഭഗവാന്റെ കണ്ണായി ഇവയില്‍ ഓരോന്നിനെയും കരുതാം. പ്രപഞ്ചത്തില്‍ സംഭവിക്കുന്നതും സംഭവിച്ചതും സംഭവിക്കാനുള്ളതുമെല്ലാം കണ്ടറിയാന്‍ ഭഗവാന്റെ ഈ കണ്ണുകള്‍ ഉപയോഗിക്കുന്നു.

പുഷ്‌കരഃ എന്ന പദത്തിന് സൂര്യന്‍ എന്നും അര്‍ത്ഥമുണ്ട്. പ്രപഞ്ചത്തിനാവശ്യമായ ഊര്‍ജ്ജം വെളിച്ചമായും താപമായും ജ്ഞാനമായും പ്രസരിപ്പിക്കാന്‍ ഗുരുവായൂരപ്പന്‍ സ്വീകരിച്ച ഒരു രൂപമാണ് സൂര്യന്‍ എന്ന കണ്ണ്.

പുഷ്‌കരഃ എന്ന പദത്തിന് ശിവന്‍ എന്നും അര്‍ത്ഥമുണ്ട്. മംഗളകാരിയായ ശിവനും സംഹാരമൂര്‍ത്തിയായ ശിവനും ഗുരുവായൂരപ്പന്റെ രണ്ടു കണ്ണുകളാണെന്നും വ്യാഖ്യാനം.

976. യോഗിഹൃത്കമലാലയഃ- യോഗിമാരുടെ ഹൃദയകമലത്തെ ആലയമാക്കിയവന്‍. ചിത്തവൃത്തിനിരോധത്തിലൂടെ ആത്മസാക്ഷാത്കാരം നേടലാണു യോഗം. അതിനു പലരീതികള്‍ ഭഗവാന്‍ തന്നെ ആചാര്യന്മാരിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്. രീതി ഏതായാലും യോഗം അനുഷ്ഠിക്കുന്നയാളെ യോഗി എന്നുപറയും. യോഗമാര്‍ഗ്ഗത്തില്‍ അഭ്യാസം ചെയ്യുന്നവര്‍ക്ക് പല തരത്തിലുള്ള വിഘ്‌നങ്ങളുണ്ടാകാം. അവയെ നിവാരണം ചെയ്ത് യോഗസിദ്ധി നല്‍കാനായി ഭഗവാന്‍ യോഗിയുടെ ഹൃദയത്തില്‍ കുടികൊണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശനം നല്‍കും. യോഗിയുടെ ഹൃദയത്തെ ഭഗവാന് ഇരിക്കാന്‍ യോഗ്യമായ കമലമായി രൂപണം ചെയ്ത് യോഗി ഹൃത്കമലം എന്നു പ്രയോഗം. അതില്‍ കുടികൊള്ളുന്നവന്‍

977. രേണുകാതനയോ രാമഃ- രേണുകാദേവിയുടെ മകനായ രാമന്‍, പരശുരാമന്‍. വിഷ്ണുഭഗവാന്റെ ദശാവതാരങ്ങളില്‍ പ്രധാനപ്പെട്ട മൂന്നെണ്ണം രാമന്‍ എന്ന പേരോടെയാണ്. കൗസല്യതനയനായ രാമനില്‍നിന്നും രോഹിണീതനയനായ രാമനില്‍ നിന്നും വേറിട്ടറിയാന്‍ രേണുകാതനയന്‍ എന്ന പ്രയോഗം. ജമദഗ്നിമഹര്‍ഷിയുടെയും ഭാര്യയായ രേണുകാദേവിയുടെയും ഇളയമകനായി രാമന്‍ എന്ന പേരോടെ ഭഗവാന്‍ അവതരിച്ചു. ബാഹുബലംകൊണ്ടു മദിച്ച് ലോകത്തിനു ശല്യമായിത്തീര്‍ന്ന ക്ഷത്രിയവര്‍ഗ്ഗത്തെ നശിപ്പിക്കാനായിരുന്നു ഈ അവതാരം. ശ്രീപരമേശ്വരന്റെ ശിഷ്യനായി പരശു എന്ന ദിവ്യായുധം നേടി പരശുരാമനായി.

അച്ഛന്റെ ആജ്ഞപ്രകാരം പെറ്റമ്മയെയും ജ്യേഷ്ഠന്മാരെയും വധിച്ചുകൊണ്ടാണ് പരശുധരന്റെ വധയജ്ഞം ആരംഭിച്ചത്. പിതാവിന്റെ അനുഗ്രഹംകൊണ്ട് അവര്‍ക്കു ജീവന്‍ കൊടുത്തുവെങ്കിലും വധിച്ചു എന്ന കീര്‍ത്തിയോ ദുഷ്‌കീര്‍ത്തിയോ സമ്പാദിച്ചു. കാര്‍ത്തവീര്യാര്‍ജ്ജുനനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും തുടര്‍ന്നു ക്ഷത്രിയവംശത്തെയും ഇരുപത്തി ഒന്നു യുദ്ധങ്ങളില്‍ നശിപ്പിച്ചു. വധിച്ച ക്ഷത്രിയന്‍മാരുടെ രക്തംകൊണ്ടു കുരുക്ഷേത്രത്തില്‍ അഞ്ചു ചോരക്കളങ്ങളുണ്ടാക്കി അവയില്‍ പിതൃതര്‍പ്പണം ചെയ്തു. ക്ഷത്രിയരില്‍നിന്നു കൈവശപ്പെടുത്തിയ രാജ്യങ്ങള്‍ ദാനം ചെയ്ത് നിസ്വനായി സന്ന്യാസവൃത്തി സ്വീകരിച്ചു.

രാമാവതാരകാലത്ത് വൈഷ്ണവ ധനുസ്സിനോടൊപ്പം വൈഷ്ണവതേജസ്സും ദശരഥപുത്രനായ രാമനിലേയ്‌ക്കു പകര്‍ന്നുകൊടത്തു. തുടര്‍ന്നുള്ള ജീവിതം തപസ്വിയായി കഴിച്ചു. കൃഷ്ണാവതാരകാലത്ത് ദ്രോണരെയും കര്‍ണ്ണനെയും ആയുധവിദ്യ പഠിപ്പിച്ചതു പരശുരാമനായിരുന്നു. സമുദ്രത്തില്‍ നിന്നുദ്ധരിച്ചു കേരളം സൃഷ്ടിച്ചതും പരശുരാമനായിരുന്നുവെന്ന് കഥ പ്രചാരത്തിലുണ്ടെങ്കിലും പുരാണങ്ങളില്‍ ആ സംഭവം കാണുന്നില്ല. നാരായണീയം 36-ാം ദശകം പരശുരാമാവതാരത്തിലെ പ്രധാന സംഭവങ്ങള്‍ സംഗ്രഹിച്ചിട്ടുള്ളതു വായിക്കുക.

978. കാര്‍ത്തവീര്യകുലാന്തകഃ- കാര്‍ത്തവീര്യാര്‍ജ്ജുനന്റെ വംശത്തെ നശിപ്പിച്ചവന്‍. ഹേഹയരാജാവായിരുന്ന കൃതവീരന്റെ മകനായിരുന്നു അര്‍ജ്ജുനന്‍. പിതാവിന്റെ പേരിനോടു ചേര്‍ത്ത് കാര്‍ത്തവീര്യാര്‍ജ്ജുനന്‍ പ്രസിദ്ധനായി. ഭഗവാന്റെ  അംശാവതാരമായ ദത്താശ്രേയന്റെ അനുഗ്രഹംകൊണ്ട് ആയിരം കൈകളും അധൃഷ്യമായ ബലവീര്യങ്ങളും ഭഗവാന്റെ കൈകൊണ്ടുതന്നെ മരണവും വരമായി നേടി. മറ്റു രാജാക്കന്‍മാരെയെല്ലാം സാമന്തരാക്കി. ലോകകണ്ടകനായി വളര്‍ന്ന രാവണനെ പിടിച്ചുകെട്ടി കാരാഗൃഹത്തിലടച്ചു.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പുതിയ വാര്‍ത്തകള്‍

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.