Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 624-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2014, 08:00 pm IST
in Samskriti

മുനി തുടര്‍ന്നു: ധര്‍മ്മകര്‍മ്മ ജ്ഞാനങ്ങളാകുന്ന താമരപ്പൂക്കളെ വിടര്‍ത്തുന്ന സൂര്യനാണ് ആത്മജ്ഞാനിയായ പണ്ഡിതന്‍. ആത്മജ്ഞാനവിവേകിയായ ഋഷിവര്യനുമായി താരതമ്യം ചെയ്താല്‍ ദേവരാജന്റെ സ്ഥാനം പോലും വെറും പുല്‍ത്തുരുമ്പുപോലെ നിസ്സാരം.

ആത്മജ്ഞാനോദയത്തില്‍ ലോകമെന്ന ഭ്രമാത്മക സങ്കല്‍പ്പം ഇല്ലാതാവുന്നു.

ബ്രഹ്മം മാത്രമാണുണ്മ എന്ന സത്യം സാക്ഷാത്ക്കരിക്കപ്പെടുന്നു. വെളിച്ചം ഇരുട്ടിനെയകറ്റുമ്പോള്‍ അതുവരെ പാമ്പാണെന്നു കരുതിയിരുന്ന പൂമാല, പൂമാലയായിത്തന്നെ പ്രഭാസിക്കുന്നു.

സ്വപ്‌നത്തില്‍ നാം കാണുന്നയാളുകള്‍ക്ക് മാതാപിതാക്കളില്ല; അതുപോലെ ഈ ലോകത്തിനു നിയതമായ കാരണമൊന്നുമില്ല. സ്വപ്‌നത്തിലെ ആളുകള്‍ക്ക് ഈ സ്വപ്‌നജന്മത്തിനു ഹേതുവായി പൂര്‍വ്വജന്മകര്‍മ്മങ്ങള്‍ ഒന്നുമില്ലല്ലോ.ആപേക്ഷികമായി സത്യമെന്ന് തോന്നുന്ന ഈ ലോകത്തിലെ ജനങ്ങള്‍ക്കും അവരുടെ ഈ സ്വപ്‌നസമാന ലോകത്തിനും കാരണമൊന്നുമില്ല.

ജീവന്‍ ഈ ലോകത്തില്‍ സ്വപ്‌നത്തെ എങ്ങിനെ കണ്ടും അനുഭവിച്ചും കഴിയുന്നുവോ അത് അവയെ സത്യമെന്ന് നിനയ്‌ക്കുകയാണ്. സ്വന്തം വാസനയനുസരിച്ച് പൂര്‍വ്വാസ്തിത്വങ്ങളും കര്‍മ്മങ്ങളും ജീവന്‍ സങ്കല്‍പ്പിച്ചുണ്ടാക്കുകയാണ്. സൃഷ്ടിയുടെ ആദി മുതല്‍ ദേഹത്തിന്റെ നില്‌നില്‍പ്പവസാനിക്കുന്നതുവരെ ജീവന്‍ ഈ സ്വപ്‌നാനുഭവങ്ങളെ സ്വംശീകരിക്കുകയാണ്. എന്തെല്ലാം ജീവന് അനുഭവവേദ്യമാകുന്നുവോ അവയെല്ലാം ഒരേസമയം സത്തും അസത്തുമാവുന്നു.

സ്വപ്‌നത്തില്‍ നമ്മില്‍ നിന്നു വേറിട്ട വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാവുന്നതായി തോന്നിയാലും അത് സത്യമല്ല എന്ന് നമുക്കറിയാം.

അതുപോലെ ജാഗ്രദ് അവസ്ഥയിലും ‘ഇതര വസ്തുക്കളെ’ യാഥാര്‍ത്ഥ്യമെന്നപോലെ നാം കാണുന്നു. ജാഗ്രദ്, സ്വപ്‌നം എന്നീ അവസ്ഥകള്‍ ബോധസഞ്ചാരത്തെ സൂചിപ്പിക്കുന്ന കേവലം രണ്ടു വാക്കുകള്‍ മാത്രമാകുന്നു. എന്നാല്‍ അവ നമ്മില്‍ അവബോധമങ്കുരിപ്പിക്കാന്‍ സഹായകമാണ്.

“സര്‍ഗ്ഗാദിയിലും ദേഹാന്തത്തിലും ഉദ്ഭൂതമാകുന്ന അവബോധം അല്ലെങ്കില്‍ അനുഭവം മോക്ഷപ്രാപ്തിയാകുന്നതുവരെ അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കും.  ഇതിനെയാണ് സൃഷ്ടിയെന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.”

കാറ്റും അതിന്റെ ചലനവും തമ്മില്‍ അന്തരമേതുമില്ലാത്തതുപോലെ ജാഗ്രദ്‌സ്വപ്‌ന സമയങ്ങളില്‍ കാണുന്ന വസ്തുക്കളെക്കുറിച്ചുള്ള ബോധത്തിനോ അവബോധത്തിനോ യാതൊരു വ്യത്യാസവുമില്ല. ബ്രഹ്മം തന്നെയാണ് വസ്തുക്കളുടെ രൂപമാര്‍ജ്ജിച്ചുയരുന്നതായി കാണപ്പെടുകയും നിലനിന്നു നശിക്കുകയും ചെയ്യുന്നത്. ശുദ്ധമായ ബോധമാണ് എല്ലാറ്റിനെയും അനുഭവിക്കുന്നത്. എന്നാല്‍ ഈ ശുദ്ധബോധത്തില്‍ മാറ്റങ്ങള്‍ ഒന്നുമുണ്ടാവുന്നില്ല. അത് നിതാന്തശാന്തവും നിര്‍മ്മലവുമാണല്ലോ.

ആ ബോധപുരുഷന്‍ (അനന്താവബോധം) സ്വയം തിരിച്ചറിയുമ്പോള്‍ അത് കാര്യവും കാരണവുമാണ്. അനന്തബോധത്തിന്റെ ഹൃദയമാണ് സര്‍ഗ്ഗം. ജീവന്റെ ഹൃദയമാണ് സ്വപ്‌നം. കാര്യവും കാരണവുമാണത്. സൃഷ്ടി, അതെങ്ങിനെ തുടങ്ങിയോ അതിന്റെ കാലദേശാനുഗതമായ പരിണാമം അണുവിടതെറ്റാതെ മുന്നേറുകയാണ്.

സര്‍ഗ്ഗാരംഭത്തില്‍ സൃഷ്ടികളുടെ സ്വഭാവസവിശേഷതകള്‍ എങ്ങിനെയായിരുന്നുവോ അത്  അങ്ങിനെതന്നെ തുടര്‍ന്നുവന്നു. ആദ്യം സ്വാവബോധം എന്ന തിരിച്ചറിവ് ബോധത്തില്‍ ഉണര്‍ന്നു. തുടര്‍ന്നു സൃഷ്ടിയായി. എന്നാല്‍ ഇതെല്ലാം ബോധത്തിന്റെ വിസ്മയകരമായ ഭാവപ്രകടനം മാത്രമാണ്. അപരിമേയമായ ആകാശത്തിനു നീലനിറം ഉണ്ടെന്നു തോന്നുന്നതുപോലെ അപരിമേയമായ ബോധത്തില്‍ സൃഷ്ടി നിലകൊള്ളുകയാണ്.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പുതിയ വാര്‍ത്തകള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.