തിരുവനന്തപുരം: ഏഴു ജില്ലകളിലായി 31 വേദികള്‍, 34 മത്സരയിനങ്ങള്‍, അത്ലറ്റുകളും ഒഫീഷ്യലുകളുമടക്കം 12000 പേര്; പുറമേ ആറായിരത്തിലേറെ വോളന്റിയര്‍മാര്‍; 35-ാമത് ദേശീയ ഗെയിംസിന് ഇനി നൂറു നാള് മാത്രം.
2015 ജനുവരി 31ന് വൈകുന്നേരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടനത്തോടെ രാജ്യത്തെ ഏറ്റവും വലിയ കായിക മേളയ്ക്ക് തിരിതെളിയും. 1987നുശേഷം കേരളത്തിലേക്ക് ഗെയിംസ് വീണ്ടുമെത്തുമ്പോള്‍ പുതുമകള്‍ ഏറെ.
ഗെയിംസിന്റെ വിവിധ വേദികളുടെ നിര്‍മ്മാണ- നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. അടിസ്ഥാന കായിക വികസനത്തിന് ഭാവിയിലും മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന നിരവധി കളിയിടങ്ങള്‍ ഇതോടെ കേരളത്തിന് സ്വന്തമാകും.
കായിക കേരളത്തിന്റെ അഭിമാനമാകാന്‍ കഴിയുന്ന പ്രതിഭകള്‍ക്ക് മെച്ചപ്പെട്ട പരിശീലനത്തിനുള്ള വേദികളും അവസരങ്ങളും ഗെയിംസ് പ്രദാനം ചെയ്യും.
കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഡിയം, തിരുവനന്തപുരം അക്വാട്ടിക് കോംപ്ലക്സ്, തിരുവനന്തപുരം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, തൃശൂര്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, തൃശൂര്‍ വികെഎന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയം, കോഴിക്കോട് വികെ.കെ. മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയം, തിരുവനന്തപുരം കാര്‍ഷിക കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം, കൊല്ലം ലാല്‍ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയം, എറണാകുളം സിയാല്‍ ഗോള്‍ഫ് കോഴ്സ,് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയം, തൃശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയം, കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, തിരുവനന്തപുരം എല്‍എന്‍സിപിഇ വെലോഡ്രോം, തൃശൂര്ട്രാപ്പ് ആന്‍ഡ് സ്കീറ്റ് ഷൂട്ടിംഗ് റേഞ്ച് എന്നിവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
തിരുവനന്തപുരത്തെ സ്ക്വാഷ് കോര്‍ട്ട്, കണ്ണൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ പുതിയ ഷൂട്ടിംഗ് ലോഞ്ച്, ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബ്, തിരുവനന്തപുരം ശ്രീപാദം സ്റ്റേഡിയം, എന്നിവയാണ് പുതിയതായി നിര്‍മ്മിച്ച കളിക്കളങ്ങള്‍.
മേനംകുളത്തെ ഗെയിംസ് വില്ലേജിന്റെ നിര്‍മ്മാണവും പൂര്‍ത്തികരിച്ചുകഴിഞ്ഞു. ഭൂരിഭാഗം മത്സരങ്ങള്‍ക്കും വേദിയാകുന്ന തലസ്ഥാന ജില്ലയിലെത്തുന്ന താരങ്ങള്‍ക്കായാണ് വില്ലേജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: