Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 617-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2014, 07:39 pm IST
in Samskriti

മഹര്‍ഷി തുടര്‍ന്നു: ആ സ്വപ്‌നലോകത്ത് പോലും സൂര്യചന്ദ്രന്മാരും മാമലകളും സമുദ്രങ്ങളും ദേവാസുരനര ജാതികളും പട്ടണങ്ങളും കാടുകളും കാലഗണനകളും ദിശകളും എല്ലാമെല്ലാം ഉണ്ടായിരുന്നു. ആ സ്വപ്‌നദൃശ്യം യഥാതഥമെന്നും തോന്നിയിരുന്നു. എന്റെ നിദ്രയ്‌ക്ക് ശേഷം ഉയര്‍ന്നു പൊങ്ങിയതാണ് ആ ലോകമെന്നെനിയ്‌ക്ക് തോന്നി.

ഞാന്‍ സ്വയം ചോദിച്ചു: ഞാനിപ്പോള്‍ ഉറക്കത്തിലല്ലെങ്കിലും എന്തുകൊണ്ടാണീ സ്വപ്‌നദൃശ്യം ഇപ്പോള്‍ കാണുന്നത്?

കുറച്ചു നേരം ആലോചിച്ചപ്പോള്‍ എനിക്കതിന്റെ പൊരുള്‍ പിടി കിട്ടി. ‘തീര്‍ച്ചയായും അത് ബോധസത്യത്തിന്റെ ഒരു ദിവ്യരൂപം തന്നെയാണ്. ആ ബോധത്തില്‍ എന്തൊക്കെ പ്രകടിതമാവുന്നവോ അതാണ് ലോകമാവുന്നു.’

ഈ ബോധബീജം എവിടെയൊക്കെ തന്റെ സ്വരൂപത്തെ കാണുന്നുവോ അവിടെ, അപ്പോള്‍, ലോകത്തെ കാണുകയായി. എന്നാല്‍ ബോധം തന്റെ അനന്താവബോധമെന്ന സ്വത്വത്തെ ഒരിക്കലും ഉപേക്ഷിക്കുന്നില്ല. സ്വപ്‌ന വസ്തുവായി കാണപ്പെടുന്ന ലോകം ഈ അനന്തബോധത്തിലുല്‍പ്പന്നമാവുന്ന വെറും പ്രതീതി മാത്രമാണെന്ന് ഞാനറിയുന്നു. ഈ ബോധത്തിന്റെ പ്രഭാസഭാസുരതയാണ് ജാഗ്രദ് ലോകം. അത് അവിച്ഛിന്നവും അദ്യയവുമായ ഒരേയൊരു വസ്തുവാണ്.

“ജാഗ്രദ് അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വപ്‌നമെന്നത് വെറും സ്വപ്‌നമാണ്. എന്നാല്‍ സ്വപ്‌നമെന്നത് സ്വപ്‌നാവസ്ഥയില്‍ ജാഗ്രദാണ്. അപ്പോള്‍ സ്വപ്‌നവും ജാഗ്രദുമായി വ്യത്യാസമൊന്നുമില്ല. ജാഗ്രദ് അവസ്ഥ രണ്ടു തരത്തിലുണ്ട്.”

ഒരു വ്യക്തി എന്ന് പറഞ്ഞാല്‍ അത് ബോധമാണ്. നൂറുകണക്കിന് ദേഹങ്ങള്‍ നശിച്ചാലും ബോധം നശിക്കുന്നില്ല. ബോധം ആകാശംപോലെയാണ്. എന്നാല്‍ അതിനു നിയതമായ ഒരു ‘ശരീര’മുള്ളതുപോലെ നിലകൊള്ളുകയാണ്. അനന്തത അനേകം നിയതമായ വസ്തുക്കളായി അകത്തും പുറത്തും നിലകൊള്ളുന്നു എന്ന് പറയാം. കാരണം എണ്ണമില്ലാത്തത്ര വസ്തുക്കള്‍ അനുഭവഭാസുരമാവുന്നത് ഈ അനന്തബോധത്തില്‍ നിന്നുകൊണ്ടാണ്. ജീവന്‍ ആന്തരലോകങ്ങളിലേയ്‌ക്ക് പോകുമ്പോള്‍ സ്വപ്‌നം ഉയരുന്നു. ജീവനില്‍ ബാഹ്യബോധം അങ്കുരിക്കുമ്പോള്‍ ജാഗ്രദായി. ജീവന്‍ തന്റെ നോട്ടത്തെ സ്വന്തം അസ്തിത്വത്തിലെയ്‌ക്ക് കേന്ദ്രീകരിക്കുമ്പോള്‍ സ്വപ്‌നമുണ്ടാകുന്നു.

ഈ ജീവനാണ് പുറമേയ്‌ക്ക് ദൃശ്യമായാലും അല്ലെങ്കിലും ആകാശമായും ഭൂമിയായും കാറ്റായും മലയായും കടലായും മറ്റും വിസ്തരമായിരിക്കുന്നത്. ഈ സത്യം അറിയുന്നതോടെ ഒരുവന്‍ വാസനകള്‍ എന്ന മനോപാധികളില്‍ നിന്നും മുക്തനാകുന്നു.

പിന്നീട് ഞാന്‍ ‘എന്താണ് നിദ്ര?’ എന്ന് സ്വയം ചോദിച്ചു. അതിനെപ്പറ്റി ധ്യാനിക്കാന്‍ ആരംഭിച്ചു.

ഈ വസ്തുപ്രപഞ്ചവുമായി എനിക്ക് എന്ത് ബന്ധമാണുള്ളത്? ഞാനിനി കുറച്ചു വിശ്രമിക്കട്ടെ, എന്ന്! എപ്പോഴാണൊരുവനു തോന്നുന്നത്, അപ്പോള്‍ ഉറക്കം വന്നണയുന്നു. ദേഹത്തില്‍ സചേതനവും അചേതനവുമായ (നഖം, മുടി, ഇത്യാദികള്‍) ഘടകങ്ങള്‍ ഉള്ളതുപോലെ ഉറക്കത്തേയുംചേതനയുടെ അടിസ്ഥാനത്തില്‍ രണ്ടായി തിരിക്കാം.

മനസ്സില്‍ ‘ഞാനൊന്ന് പ്രശാന്തനായി വിശ്രമിക്കട്ടെ’ എന്ന തോന്നല്‍ ഉണ്ടാവുമ്പോള്‍ നിദ്രയുണ്ടാവുന്നു. ഇത് ജാഗ്രദ് അവസ്ഥയിലും സംജാതമാവാം.

അതുകഴിഞ്ഞ് ഞാന്‍ നാലാമത്തെ അവസ്ഥയായ ‘തുരീയ’ത്തെക്കുറിച്ചു പഠിക്കാന്‍ തുടങ്ങി. ഈ അവസ്ഥയില്‍ ലോകമെന്ന കാഴ്ച ഇല്ലാതാവുന്നത് പരിപൂര്‍ണ്ണപ്രകാശം നിറയുന്നതിന്റെ ഫലമായാണ്.

ലോകം യഥാതഥമായി നിലകൊള്ളുന്നു. യാതൊന്നിനും മാറ്റമില്ല. തുരീയാവസ്ഥ മാറ്റമില്ലാതെ നിലകൊള്ളുന്നത് കൊണ്ടാണ് ജാഗ്രാദ്‌സ്വപ്‌നനിദ്രാവസ്ഥകള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകാതെ തുടരുന്നത്.

‘ഈ ലോകം ഒരിക്കലും സൃഷ്ടിക്കപ്പെട്ടിട്ടില്ല, അതിനുള്ള കാരണങ്ങള്‍ ഒന്നുമില്ല’ എന്ന അറിവിന്റെ നിറവില്‍ ‘ബ്രഹ്മമാണ് ലോകമായി പ്രഭാസിക്കുന്നത്’ എന്ന തിരിച്ചറിവിന്റെ തലമാണ് തുരീയം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

News

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

News

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

പുതിയ വാര്‍ത്തകള്‍

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.