Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദേവസ്വംബോര്‍ഡ് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ജനറേറ്റര്‍ കാടുപിടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2014, 10:08 pm IST
in Kottayam

എരുമേലി: വൈദ്യുതി ഇല്ലാതെ ഇരുട്ടിലാകുന്ന ക്ഷേത്രത്തില്‍ പ്രകാശം എത്തിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ജനറേറ്റര്‍ കാടുപിടിക്കുന്നു. ശബരിമല തീര്‍ത്ഥാടനവും മാസപൂജയും അടക്#ം ഓണം, വിഷു,തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ക്ഷേത്രത്തിലെ വൈദ്യുതി പോകുമ്പോഴുണ്ടാകുന്ന ദുരിതമകറ്റാനായി ക്ഷേത്രം ഭരണസമിതിയുടെ ആവശ്യമനുസരിച്ച് സ്ഥാപിച്ചതാണ് ഈ ജനറേറ്റര്‍. ക്ഷേത്രത്തിനുള്ളിലും പരിസരപ്രദേശങ്ങളിലുമായി പ്രകാശമെത്തിക്കാന്‍ ആവശ്യമുള്ളതിനേക്കാള്‍ പതിന്മടങ്ങ് വൈദ്യുതി ലഭിക്കാവുന്ന വലിയ ജനറേറ്റര്‍ സഥാപിച്ചതോടെയാണ് ജനറേറ്റര്‍ സ്ഥാപിച്ചതിനു പിന്നിലെ അഴിമതി ആരംഭിക്കുന്നത്.

ക്ഷേത്രവും അനുബന്ധ സ്ഥലങ്ങളും പ്രകാശപൂരിതമാക്കാന്‍ ആവശ്യമായ ജനറേറ്റര്‍ സ്ഥാപിക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പല തവണ രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ് ക്ഷേത്രത്തില്‍ ജനറേറ്റര്‍ സ്ഥാപിച്ചതെന്ന് ദേവസ്വം ഇലക്ട്രിക് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ ആറുലക്ഷത്തിലധികം രൂപ ചെലവാക്കി സ്ഥാപിച്ച ജനറേറ്റര്‍ ക്ഷേത്രത്തിലെ ആവശ്യത്തിനായി ഒരു തവണപോലും പ്രവര്‍ത്തിപ്പിച്ചില്ലെന്ന നാട്ടുകാരുടെ പരാതിയാണ് അഴിമതിക്കഥയിലേക്ക് വിരല്‍ ചൂണ്ടുന്നത്.

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനു വരുന്ന തീര്‍ത്ഥാടകരെയും ക്ഷേത്രത്തെയും ഇരുട്ടിലാക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് വൈദ്യുതിക്കായി പണം മുടക്കി കരാറുകാരെ വേറെ എല്‍പ്പിക്കുകയും ചെയ്യും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ദേവസ്വം ബോര്‍ഡ് സ്ഥാപിച്ച ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചത് ചില വിവാഹനടത്തിപ്പുകാര്‍ മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു. ജനറേറ്റര്‍ ഒരുതരത്തിലും ഉപയോഗിക്കാന്‍ കഴിയാത്ത തരത്തില്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്.

എന്നാല്‍ ഉപയോഗശൂന്യമായ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനെന്ന പേരില്‍ പുതിയ തസ്തിക ഉണ്ടാക്കാനുള്ള രഹസ്യ നീക്കത്തിലാണ് ചിലര്‍. ജനറേറ്ററിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിവരങ്ങളൊന്നും അറിയില്ലെന്നാണ് ദേവസ്വം മരാമത്ത് വിഭാഗം പറയുന്നത്. എന്നാല്‍ രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച ജനറേറ്റര്‍ ക്ഷേത്രത്തിലേക്ക് എല്‍പിച്ചുകഴിഞ്ഞുവെന്നും വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സര്‍വ്വീസിങ് മാത്രമാണ് തങ്ങള്‍ക്കുള്ളതെന്നും ദേവസ്വം ബോര്‍ഡ് ഇലക്ട്രിക് വിഭാഗം പറയുന്നു.

വലിയ ജനറേറ്റര്‍ സ്റ്റാര്‍ട്ടാകണമെങ്കില്‍ 30 ലിറ്റര്‍ ഡീസല്‍ എങ്കിലും ടാങ്കില്‍ വേണമെന്നും തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ കൂടുതല്‍ ഡീസല്‍ വീണ്ടും വേണമെന്നുമാണ് അധികൃതര്‍ പറയുന്നത്. ഡീസല്‍ ഉള്‍പ്പെടെയുള്ള ചെലവ് ഇപ്പോള്‍ എ.ഒ. വഹിക്കുകയാണ് പതിവെന്നും കണക്കെഴുതി ബോര്‍ഡ് പണം കൊടുക്കുകയാണ് പതിവെന്നും അവര്‍ പറയുന്നു. ജനറേറ്ററിന്റെ പേരിലുള്ള കനത്തസാമ്പത്തിക ബാദ്ധ്യതയാണ് ക്ഷേത്രം ഭരണക്കാരെ വെട്ടിലാക്കിയിരിക്കുന്നതും ക്ഷേത്രത്തെ ഇരുട്ടിലേക്ക് തള്ളിവിട്ടിരിക്കുന്നതും.

ശബരിമല തീര്‍ത്ഥാടകര്‍ക്കായി ലക്ഷങ്ങല്‍ ചെലവഴിച്ചു സ്ഥാപിച്ച ജനറേറ്റര്‍ കാടുപിടിക്കന്നതിലും ഇതിന്റെ മറവില്‍ പുതിയ തസ്തിക ഉണ്ടാക്കാനുള്ള രഹസ്യ നീക്കത്തിനെതിരെയും നാട്ടുകാര്‍ നിയമനപടിക്കൊരുങ്ങുകയാണ്. ഇതിനിടെ ജനറേറ്റര്‍ സ്ഥാപിച്ച കരാറുകാരന് രണ്ടുവര്‍ഷമായിട്ടും പണം നല്‍കിയില്ലെന്നും യാതൊരു വിധ കണക്കുകൂട്ടുലുമില്ലാതെയാണ് ഇത്രയും വലിയ ജനറേറ്റര്‍ സ്ഥാപിക്കാന്‍ ‘സംഘം’ തയ്യാറായതെന്നും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രത്തിലെ ഇരുട്ട് മാറ്റാന്‍ സ്ഥാപിച്ച ജനറ്റേറ്റിന്റെ പിന്നിലെ ദുരൂഹതകളും അഴിമതിയും ദേവസ്വം ബോര്‍ഡിന് നാണക്കേടാണുണ്ടാക്കിയിരിക്കുന്നതെന്നും ഇത് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ ഉന്നതാധികാരികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.