Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരിയില്‍ എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2014, 10:04 pm IST
inKottayam

ചങ്ങനാശേരി: ചങ്ങനാശ്ശേരിയില്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐക്കാര്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എബിവിപി പ്രവര്‍ത്തകരെ ആശുപത്രിയില്‍ കയറിയും എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ അക്രമിസംഘം മര്‍ദ്ദിച്ചു. അക്രമികളുടെ പരാക്രമത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രോഗികകളും ബന്ധുക്കളും പരിഭ്രാന്തരായി. അക്രമത്തിനുശേഷം സിപിഎം ഓഫീസില്‍ കയറി ഒളിച്ച ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള പോലിസന്റെ ശ്രമം സിപിഎംക്കാര്‍ തടഞ്ഞു. 16 അംഗ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ എബിവിപി ചങ്ങനാശേരി നഗര്‍ സെക്രട്ടറി അനുജിത്ത് സുരേഷ്, യൂണിറ്റ് സെക്രട്ടറി ഗോപന്‍.ജി. പണിക്കര്‍, അര്‍ജുന്‍ എന്നിവരെ ചങ്ങനാശേരി ഗവണ്മെന്റ് ആശുപത്രിയില്‍വച്ച് ആക്രമിച്ചത്.

പെട്ടെന്നുണ്ടായ ആക്രമണത്തില്‍ പരിഭ്രാന്തരായ രോഗികളും, കൂട്ടിനു വന്നവരും ചിതറിയോടി. അരമണിക്കൂറോളം അക്രമികള്‍ ആശുപത്രി വളപ്പില്‍ കൊലവിളി നടത്തി. എസ്‌ഐ ജെര്‍ലിന്‍ വി.സ്‌കറിയയുടെ നേതൃത്വത്തില്‍ ചങ്ങനാശേരി പോലീസ് ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടു. സിപിഎം ഓഫീസില്‍ അഭയം തേടിയ അക്രമികളെ പിടികൂടുവാന്‍ എത്തിയ പോലീസിനെതിരെ അസഭ്യം പറയുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞു. സിപിഎമ്മിന്റെ ഭീഷണിക്കുവഴങ്ങി അക്രമികളെ കസ്റ്റഡിയിലെടുക്കാതെ പോലീസ് മടങ്ങുകയായിരുന്നു.

രാവിലെ കോളജിലേക്ക് വരുന്ന വഴി പെരുന്ന രണ്ടാം നമ്പര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍വച്ച് അര്‍ജുന്‍ എന്ന എ.ബി.വി.പി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ അര്‍ജുനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് 16 അംഗ അക്രമി സംഘം താലൂക്ക് ആശുപത്രിയില്‍ എത്തി ആക്രമിച്ചത്. അക്രമികള്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് എബിവിപി നഗര്‍ പ്രസിഡണ്ട് സൂരജ്.എസ്.എസ് ആവശ്യപ്പെട്ടു.

വൈശാഖ്, കണ്ണന്‍, രാഹുല്‍, സന്ദീപ് എന്നീ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ ഗുണ്ടാ ആക്രമണം.

മര്‍ദ്ദനത്തില്‍ പരുക്കേറ്റ എബിവിപി വിദ്യാര്‍ത്ഥികളെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരി ആര്‍എസ്എസ് താലൂക്ക് കാര്യകാരി, ബിജെപി ചങ്ങനാശേരി നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് എന്‍.പി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ അക്രമത്തില്‍ പ്രതിഷേധിച്ചു. ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ അക്രമികള്‍ നേരത്തെയും അക്രമം നടത്തിയിരുന്നു. ഡിവൈഎഫ്‌ഐക്കാര്‍ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ടും ഒരുസംഘം ആളുകള്‍ ആശുപത്രിയില്‍ കയറി അക്രമംകാട്ടുകയും രോഗികളെയും ബന്ധുക്കളെയും വിരട്ടിയൊടിക്കുകയും ചെയ്തിരുന്നു. താലൂക്ക് ആശുപത്രിയും പരിസരവും ഡിവൈഎഫ്‌ഐ അക്രമികളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. മുന്‍പ് നടന്ന അക്രമത്തിലും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകാത്തതും അക്രമികളെ സംരക്ഷിക്കുന്ന നയം സ്വീകരിച്ചതുമാണ് വീണ്ടും അക്രമങ്ങള്‍ തുടരാന്‍ ഇടയാക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

India

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

Varadyam

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.