Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണം കാമധേനു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2014, 09:02 pm IST
in Samskriti

എത്രപ്രാവശ്യം വായിച്ചാലും വീണ്ടും വീണ്ടും വായിക്കണം എന്ന് ആഗ്രഹം തോന്നുന്ന ഏക കാവ്യമാണ് രാമായണം. ഇരുട്ടു മാറി മനസ്സില്‍ പ്രകാശം നിറയുന്നതിന് രാമായണ പാരായണംപോലെ സഹായിക്കുന്ന മറ്റൊരു കാവ്യവും ഇല്ല. രാമായണം എന്നാല്‍ രാമന്റെ വഴി എന്നും അര്‍ത്ഥമുണ്ട്.
സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും കാരുണ്യത്തിന്റെയും പ്രകാശം നിറഞ്ഞതാണ് രാമന്റെ വഴി. അനാഥരുടെ നാഥനാണ് ശ്രീരാമചന്ദ്രന്‍. ഭക്തന്റെ സ്‌നേഹഭാജനം. ജഗദ്പിതാവായ മഹാദേവനോട് ജഗന്മാതാവായ പാര്‍വതീദേവി ശ്രീരാമദേവന്റെ മാഹാത്മ്യം പറഞ്ഞുതരണമെന്ന് അപേക്ഷിക്കുന്നു. സദാസമയവും രാമനാമം ജപിക്കുകയും ധ്യാനിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മഹാദേവനോട് ഇത്തരത്തില്‍ ഒരു ചോദ്യം ചോദിക്കാനുള്ള അര്‍ഹത ദേവിക്ക് മാത്രമേ ഉള്ളൂ. തനിക്ക് അതിനര്‍ഹതയുണ്ടെന്ന് ഭഗവാന് പരിപൂര്‍ണബോദ്ധ്യമുണ്ടെങ്കില്‍ പറഞ്ഞുതരണം എന്നാണ് ദേവി അപേക്ഷിക്കുന്നത്.
ഗുരുശിഷ്യബന്ധത്തിന്റെ പരിശുദ്ധിയും ലാവണ്യവുമാണ് ഉമാ മഹേശ്വരസംവാദത്തിലൂടെ വെളിപ്പെടുന്നത്. ഗുരുപരമ്പരയിലൂടെയാണ് അറിവ് തലുമുറകളിലേക്ക്, ശിഷ്യരിലേക്ക് എത്തുന്നത്. ഗുരുവിനും ശിഷ്യനും ഉണ്ടായിരിക്കേണ്ട യോഗ്യത എന്തായിരിക്കണം എന്ന കാര്യവും ഉമാമഹേശ്വര സംവാദത്തിലൂടെ വെളിവാക്കപ്പെടുന്നുണ്ട്.

അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-

മെത്രയും മഹാനുഭാവന്മാരായുള്ള ജനം

ഭക്തിവിശ്വാസശുശ്രൂഷാദികള്‍ കാണുന്തോറും

ഭക്തന്മാര്‍ക്കുപദേശം ചെയ്തീടുമെന്നു കേള്‍പ്പൂ.

ആകയാല്‍ ഞാനുണ്ടൊന്ന് നിന്തിരുവടിതന്നേം-

ടാകാംക്ഷാ പരവശചേതസാ ചോദിക്കുന്നു.

കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോള്‍

ശ്രീരാമദേവതത്ത്വമുപദേശീച്ചീേടണം.

അറിവിനുവേണ്ടി ഗുരുവിനെ ഏതുവിധത്തിലാണ് സമീപിക്കേണ്ടത് എന്ന് ദേവി തന്റെ ചോദ്യത്തിലൂടെ നമ്മെ ബോധിപ്പിക്കുകയാണ് ചെയ്യുന്നത്. മഹാദേവന്റെ സമാധാനത്തിലൂടെ ഉത്തമനായ ഗുരുവിനെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

“” ധേന്യവല്ലഭേഗിരികനേ്യപാര്‍വ്വതീ ഭദ്രേ

നിന്നോളം മറ്റാര്‍ക്കുമില്ല ഭഗവദ്ഭക്തിനാഥേ

ശ്രീരാമദേവതത്ത്വം കേള്‍ക്കണമെന്നുമന-

താരിലാകാംക്ഷയുണ്ടായ് വന്നതു മഹാഭാഗ്യം

മുന്നമെന്നോടിതാരും ചോദ്യം ചെയ്തീലഞാനും

നിന്നാണെ കേള്‍പ്പിച്ചതില്ലാരെയും ജീവനാഥേ”

ശിഷ്യനോട് ഗുരുഹൃദയത്തില്‍ നിറയുന്ന കാരുണ്യമാണ് അറിവിന്റെ നിറവായി ഗുരുവിന്റെ അനുഗ്രഹരൂത്തിലുള്ള വാക്കുകളിലൂടെ ശിഷ്യനിലേക്ക് പ്രവഹിക്കുന്നത്. ശ്രീരാമന്റെ ചരിതവും, മാഹാത്മ്യവും വളരെ ചുരുക്കി പറഞ്ഞുകൊടുക്കുന്നു. അത് കേട്ടുകഴിയുമ്പോള്‍ വിസ്തരിച്ചു കേള്‍ക്കണമെന്നാഗ്രഹം ദേവി അറിയിക്കുകയും മഹാദേവന്‍ രാമകഥ വിശദമായി ഉപദേശിക്കുകയും ചെയ്യുന്നു. ഭഗവാന്‍ ഗീതയില്‍ ഉപദേശിക്കുന്ന തത്ത്വത്തിന്റെ പ്രായോഗികമായ നിറവാണ് ഉമാ മഹേശ്വരസംവാദത്തില്‍ ദൃശ്യമാകുന്നത്. എപ്രകാരമാണ് ഗുരുപരമ്പരകളിലദടെ അറിവ് പകരുന്നത് എന്ന് ഭഗവാന്‍ പറയുന്നു.

തദ്വദ്ധി പ്രണിപാദേന

പരിപ്രശ്‌നേന സേവയാ

ഉപദേശ്യന്തിതേ ജ്ഞാനം

ജ്ഞാനിതത്തത്വ ദര്‍ശിനഃ

മനുഷ്യജീവിതത്തില്‍ ധന്യന നിറയുന്നത് ഗുരുവിന്റെ അനുഗ്രഹത്തിലൂടെ മാത്രമാണ് എന്ന കാര്യം ഗുരുക്കന്മാര്‍ സ്വാനുഭവങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഭഗവാനിലുള്ള പരമപ്രേമമാണ് ഭക്തി. ആരുടെ നിര്‍മലമായ ഹൃദയത്തില്‍ ഭഗവത് ഭക്തി നിറയുന്നുവേയാ അവരാ ജീവമുക്തന്മാര്‍ എന്ന് അറിയപ്പെടുന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അനുഭവിക്കുന്ന ഒരവസ്ഥയാണ് ജീവമുക്താവസ്ഥ എന്ന് രാമായണം വിളംബരം ചെയ്യുന്നു. മനുഷ്യര്‍ മാത്രമല്ല, പക്ഷിമൃഗാദികളും വൃക്ഷലതാദികളും രാമായണത്തിലെ കഥാപാത്രങ്ങളാണ്. രാമനെ ഭക്തിപൂര്‍വ്വം സ്മരിക്കുന്നവരെല്ലാവര്‍ക്കും അനന്ദാമൃതം അനുഭവിക്കാന്‍ ഭാഗ്യം ലഭിക്കുന്നുണ്ട്. രാമനാമം തന്റെ ജീവിത്തില്‍ വരുത്തിയ മൗലികമായ പരിവര്‍ത്തനത്തിന്റെ ഹൃദയഹാരിയായ കഥ അവതരിപ്പിച്ചുകൊണ്ടാണ് ആദികവി വാത്മീകി രാമായണ രചന ആരംഭിക്കുന്നത്. ആഞ്ജനേയന്‍, ഗുഹന്‍, ബാലി, താര, സുഗ്രീവന്‍, ജഡായു, അഹല്യ, ശബരി, വിഭീഷണന്‍, സമ്പാതി തുടങ്ങി എത്രയോപേരുടെ ജീവിത കഥകളാണ് വാത്മീകിമഹര്‍ഷി ഹൃദയംഗമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രാമായണത്തിന്റെ പാരായണവും പഠനവും മനുഷ്യജീവിതത്തിന് ശാന്തിയും സമാധാനവും ആനന്ദവും നിരന്തരമായി പ്രദാനം ചെയ്യുന്നു. ഭഗവാനെ ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കാനും നിരന്തരമായ നാമജപത്തിലൂടെ ജന്മസാഫല്യം നേടാനുമുള്ള അനുഗ്രഹം നല്‍കി ശ്രീരാമ മഹാപ്രഭു എല്ലാവരെയും അനുഗ്രഹിക്കട്ടെ.

-തലനാട് ജി. ചന്ദ്രശേഖരന്‍നായര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

Kerala

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

Kerala

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

പുതിയ വാര്‍ത്തകള്‍

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.