പാലാ: കാനാട്ടുപാറയിലെ മാലിന്യ സംസ്കരണകേന്ദ്രം പൂട്ടി നഗരത്തെ മാലിന്യ കലവറയാക്കുന്ന നഗരസഭയുടെ നടപടിക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി യുവജന വിഭാഗം രംഗത്ത്.
മാലിന്യ സംസ്കരണം നടക്കാത്തതുമൂലം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 22ന് നഗരസഭാ കാര്യാലയത്തിലേക്ക് പ്രകടനം നടത്തി നഗരത്തിലെ മാലിന്യങ്ങള്‍ ശേഖരിച്ച് അഗ്നിക്കിരയാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 22ന് വൈകിട്ട് 3.45ന് ജനറല്‍ ആശുപത്രി കവലയില്‍ നിന്നും ആരംഭിക്കുന്ന പ്രകടനത്തോടൊപ്പം വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും പ്രതീകാത്മകമായി മാലിന്യശേഖരണവും നടത്തും.
നഗരത്തില്‍ മാലിന്യനീക്കം നടക്കാത്തതിനാല്‍ മാലിന്യ സംസ്കരണത്തിനായി സര്‍ക്കാര്‍ അനുവദിച്ച 1.22 കോടി രൂപ പാഴാകുന്നതായും വ്യാപാരി യുവജന വിഭാഗം കുറ്റപ്പെടുത്തി.
പത്രസമ്മേളനത്തില്‍ യൂത്ത്വിംഗ് ഭാരവാഹികളായ ജയേഷ് പി. ജോര്‍ജ്, അയ്യപ്പന് ഐശ്വര്യ, അനൂപ് ജോര്‍ജ്, സേവി പൊരുന്നോലില്‍, ടാജി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: