ജീവിതം നിത്യമെന്ന് അറി ഞ്ഞു കിട്ടിയാല്‍ ഒരു പുഴവക്ക ത്ത് ഇരുപ്പുറപ്പിച്ച് നിങ്ങളൊരു പുല്‍ക്കൊടി കൈവിടും പോലെ തന്റെ ശരീരത്തെ നിസ്സാരമായി ഊരിയെറിയുവാന് ഒരുമ്പെടുന്നവര്‍ അവിടെയുണ്ട്.
തങ്ങള്‍ക്കു മരണമില്ലെന്നുറപ്പുള്ള അവര്‍, അന്തകനെ സ്വന്തം സോദരനെ എന്നപോലെ എതിരേല്ക്കുവാ ന് സന്നദ്ധരാകുന്നു. അതിലാണ് അവരുടെ ധൈര്യം. അതിലാണ് അനേകനൂറ്റാണ്ടുകളിലെ മര്‍ദ്ദനത്തിലും വൈദേശികാക്രമണങ്ങളിലും അധികാരപ്രമത്തതയിലുമെല്ലാം അജയ്യരായി നില്‍ക്കാനുള്ള കരുത്തു കുടികൊള്ളുന്നത്. ആ ജനത ഇന്നും സജീവമായി നിലകൊള്ളുന്നു. കൊടിയ കഷ്ടങ്ങളും ക്ലേശങ്ങളും സംഭവിച്ച കാലഘട്ടങ്ങളിലും അവി ടെ അധ്യാത്മവീരന്മാര് ഉദയം കൊള്ളാതിരുന്നിട്ടില്ല.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: