ഭുശുണ്ടന്‍ തുടര്‍ന്നു: ബ്രഹ്മത്തില്‍ നിന്നുണ്ടായ അമൃ ത വര്‍ഷം സൃഷ്ടിയായി കണക്കാക്കപ്പെടുന്നു. എന്നാല്‍ കാല ദേശങ്ങള്‍ വാസ്തവത്തില്‍ ഉള്ളവ അല്ലാത്തതിനാല്‍ കാ ണപ്പെടുന്ന എല്ലാമെല്ലാം ഭഗവാനില്‍ നിന്നും വിഭിന്നമാ കുക അസാധ്യം. ജലം അലകളും ചുഴികളുമായി കാണപ്പെ ടുന്നത് പോലെ, അകലെ നിന്ന് നോക്കുമ്പോള്‍ ആകാശ ത്തിലുയര്‍ന്നു പൊങ്ങുന്ന പുക കാര്‍മേഘമാണെന്ന് തോ ന്നുന്നതു പോലെ, ബോധം, സ്വയം അവബോധിക്കുമ്പോള്‍ ബോധം, ധാരണ എന്നിവയ്‌ക്കിടയ്‌ക്ക് സൃഷ്ടി എന്നൊരു ഘടകം കൂടി ഉടലെടുക്കുന്നു.
തൂണിലോ സ്ഫടികത്തിലോ പതിഞ്ഞ വാഴയുടെ നിഴല്‍പോലെ ഇത് വെറുമൊരു വിക്ഷേപം മാത്രമാണ്. എന്നാല്‍ വേണ്ടപോലെയുള്ള അന്വേഷണം നടത്തുമ്പോള്‍ ഈ സത്യമെന്ന് തോന്നിച്ച വിഷയം തന്നെ അപ്രത്യക്ഷമാ കും. ലോകമെന്ന കാഴ്ച ചിത്രപടത്തിലെ സാമ്രാജ്യത്തിനു സമം. ചിത്രത്തിലെ വിവിധ ഭാഗങ്ങള്‍ അത്യാകര്‍ഷണീയ ങ്ങളായ ചായക്കൂട്ടുകള്‍ കൊണ്ട് വരച്ചു വച്ചിരിക്കുന്നതു പോലെ ലോകവും വൈവിദ്ധ്യമാര്‍ന്ന ഇന്ദ്രിയാനുഭവങ്ങളി ലൂടെ നമ്മെ ആകര്‍ഷിക്കുന്നു.
ഈ കാഴ്ച കാഴ്ചക്കാരന്റെ അഹംഭാവത്തെ ആശ്രയി ച്ചിരിക്കുന്നു. എന്നാല്‍ ഈ അഹംഭാവമെന്നത് അസത്താ ണെന്ന് നമുക്കറിയാം. അപ്പോള്‍ അത് ആത്മാവില്‍ നിന്നും വിഭിന്നമല്ല. ജലത്തില്‍ നിന്നും നനവിനെ വേര്‍പെടുത്താന്‍ വയ്യ. ബോധപ്രകാശം തന്നെയാണ് ആത്മാവ്. ‘ഞാന്‍’ എ ന്ന ധാരണ ആത്മാവില്‍ ഉയരുമ്പോഴാണ് സൃഷ്ടി ആരംഭി ക്കുന്നത്. ഈ ധാരണയിലൂടെയല്ലാതെ മറ്റൊരു സൃഷ്ടിയുമി ല്ല; സ്രഷ്ടാവുമില്ല. ജലത്തിന്റെ സ്വഭാവമാണ് ഒഴുക്ക്. എന്നാ ല്‍ ജലത്തിനെ സംബന്ധിച്ചിടത്തോളം ഒഴുക്കെന്നത് ജല ത്തില്‍ നിന്ന് വേറിട്ടൊരു കാര്യമല്ല. ഒഴുകുന്ന വെള്ളം, വെ ള്ളം തന്നെ. ആകാശംപോലെ അനന്തമാണ് ബോധം. അ തിനുള്ളില്‍ മറ്റൊരാകാശത്തെപ്പറ്റി അതിന് അവബോധി ക്കേണ്ടതില്ല.
ഒരേ ജലത്തിനെ പല ദേശകാലങ്ങളില്‍ കാണുമ്പോള്‍ ചലനം എന്ന ധാരണ ഉണ്ടാകുന്നു. അതുപോലെ ബോധ ത്തിലുണ്ടാവുന്ന അവബോധം കാലദേശധാരണകളുമായി ചേര്‍ന്ന് സൃഷ്ടിയെന്ന ധാരണയെ ഉളവാക്കുന്നു. (വാസ്ത വത്തില്‍ കാലവും ദേശവും ‘ഇല്ലാത്ത’ വസ്തുക്കളാകയാ ല്‍ ഇത്തരം സൃഷ്ടി എന്നത് അസാധ്യമാണ്. മാത്രമല്ല, ബോധത്തെ ജലവുമായി താരതമ്യപ്പെടുത്തുന്നത് കേവ ലം അപര്യാപ്തവുമാണ്.)
മനസ്സിന്റെ, അഹംഭാവത്തിന്റെ, ബുദ്ധിയുടെ, എല്ലാം തലങ്ങളില്‍ നീ എന്തൊക്കെ അറിയുന്നുവോ അതെല്ലാം അജ്ഞാനം മാത്രമാണ്. എന്നാല്‍ ഈ അജ്ഞാനം സ്വപ്ര യത്നത്താല്‍ ഇല്ലാതാക്കാന്‍ സാധിക്കും. ഈ അജ്ഞാന ത്തിന്റെ പകുതി മഹാത്മാക്കളുമായുള്ള സത്സംഗം കൊ ണ്ട് ഇല്ലാതെയാക്കാം. നാലിലൊന്ന് ശാസ്ത്രപഠനം കൊ ണ്ടും പിന്നെയുള്ളത് സ്വപ്രയത്നം കൊണ്ടുമാണ് ഇല്ലാ താക്കാന്‍ സാധിക്കുക.
രാമന്റെ ചോദ്യത്തിനുത്തരമായി വസിഷ്ഠന്‍ വിശദീക രിച്ചു: സാധകന്‍ ജ്ഞാനികളുടെ സാന്നിദ്ധ്യം തേടി അവ രുടെ കൂടെയിരുന്ന് സൃഷ്ടിയെപ്പറ്റിയുള്ള സത്യം ഗ്രഹിക്കാ ന്‍ ശ്രമിക്കണം. മഹാത്മാക്കളായ ഗുരുക്കന്മാരെ കണ്ടുപി ടിച്ച് അവരെ പൂജിക്കണം. കാരണം ശരിയായ മഹാത്മാ ക്കളെ കാണുന്ന മാത്രയില്‍, ആ സത്സംഗം ഒന്നുകൊണ്ടു മാത്രം സാധകനിലെ പകുതി അവിദ്യയും അവസാനമാ യി. അജ്ഞാനത്തിന്റെ ‘പിന്നീടുള്ള നാലിലൊന്ന് ഭാഗം ശാസ്ത്രപഠനം കൊണ്ടും ബാക്കി സ്വപ്രയത്നത്താലും ഇല്ലാതാകുന്നു.’ മഹാത്മാക്കളുമായുള്ള സംസര്‍ഗം സുഖാസക്തിയെ അവസാനിപ്പിക്കുന്നു. അതിനെ സ്വപ്രയത്നത്താല്‍ സുദൃഢമായി പരിത്യജിക്കുമ്പോള്‍ അജ്ഞാനത്തിന് അന്ത്യമായി. ഇതെല്ലാം ഒന്നിച്ചുണ്ടാ കാം, പടിപടിയായും സാധകനില്‍ ഇവ അങ്കുരിക്കാം.
വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ
വിവ: ഡോ. എ.പി.സുകുമാര്‍
















