Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എരുമേലി കെഎസ്ആര്‍ടിസിക്ക് പഴയ ബസ്സുകള്‍ ബാദ്ധ്യതയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2014, 09:55 pm IST
in Kottayam

എരുമേലി: ജനകീയാസൂത്രണ പദ്ധതിപ്രകാരം സംസ്ഥാനത്ത് ആദ്യമായി നാട്ടുകാരുടെ സഹകരണത്തോടെ പ്രവര്‍ത്തനമാരംഭിച്ച എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന് പഴയ ബസ്സുകള്‍ ബാദ്ധ്യതയായിത്തീര്‍ന്നിരിക്കുന്നു. ശബരിമല തീര്‍ത്ഥാടന വേളയിലടക്കം ജീവനക്കാരുടെ പ്രവര്‍ത്തനമികവും വരുമാനത്തിലുള്ള വന്‍ വര്‍ദ്ധനവും എരുമേലി സെന്ററിന്റെ വളര്‍ച്ചയ്‌ക്ക് വഴിയൊരുക്കുമെന്ന് കരുതിയിരുന്നെങ്കിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പുതിയ ബസ്സുകളൊന്നും ലഭിച്ചില്ല. സെന്റര്‍ തുടങ്ങിയപ്പോള്‍ ലഭിച്ച പഴക്കം ചെന്ന ബസ്സുകളുമായി ശ്വാസംമുട്ടി പ്രവര്‍ത്തിക്കുന്ന എരുമേലിക്ക് പഴയ ബസ്സുകള്‍ തന്നെയാണ് ഇപ്പോള്‍ ശരണം.

രണ്ടുദിവസം ഓടിയാല്‍ നാലുദിവസമെങ്കിലും കടപ്പുറത്ത് കയറുന്ന സ്ഥിരം കാഴ്ചയാണിവിടുള്ളത്. മിക്ക ബസ്സുകള്‍ക്കും പത്തുവര്‍ഷത്തെ പഴക്കമുണ്ട്. പതിനഞ്ച് വര്‍ഷം ചെന്ന ചില ബസ്സുകളാണ് എരുമേലി സെന്ററിന്റെ ശാപമായും വികസനം മുടക്കിയായും തീര്‍ന്നിരിക്കുന്നത്. ഇരുപതോളം സര്‍വ്വീസുകള്‍ക്കായി അധികബസ്സടക്കം ഇരുപത്തിരണ്ട് ബസ്സുകളാണുള്ളത്.

കഴിഞ്ഞദിവസം സര്‍വ്വീസിനിടെ തകരാറിലായ ബസ്സില്‍ നിന്നും യാത്രക്കാരെ ഇറക്കി വിട്ടാണ് ബസ്സ് നന്നാക്കുന്നതിനായി ഷെഡ്ഡില്‍ കയറ്റിയത്. പഴയ ബസ്സുകള്‍ മാറ്റിത്തരണമെന്നാവശ്യപ്പെട്ട് സെന്ററിലെ യൂണിയനുകളും നാട്ടുകാരും ഉന്നതാധികാരികള്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

വര്‍ഷങ്ങള്‍ പഴക്കമുള്ള ചോര്‍ന്നൊലിക്കുന്ന ബസ്സുകളുമായി മലയോരമേഖലയിലെ സ്വകാര്യ ബസ്സുകളുമായി മത്സരിക്കേണ്ട ഗതികേടാണ് സര്‍ക്കാര്‍ ബസ്സുകള്‍ക്ക്. പല സര്‍വ്വീസുകളും മെച്ചപ്പെട്ടതാണെങ്കിലും ബസുകളുടെ പഴക്കമാണ് യാത്രക്കാരെ പ്രതിഷേധത്തിലേക്ക് തള്ളിവിടുന്നത്.

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി തീര്‍ത്ഥാടകരുടെ കൂടി സൗകര്യാര്‍ത്ഥം ആരംഭിച്ച എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന് എന്നും അവഗണന മാത്രമായിരുന്നു ഫലം. സംസ്ഥാനത്ത് മികച്ച സെന്ററുകള്‍ സബ്ഡിപ്പോകളായി ഉയര്‍ത്തിയപ്പോള്‍ എരുമേലിയെ മാത്രം ഒഴിവാക്കി. സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അധികം സ്ഥലം ഏറ്റെടുക്കാനായി പഞ്ചായത്തധികൃതര്‍ വര്‍ഷങ്ങളായി നെട്ടോട്ടമോടുന്നെങ്കിലും ഇതുവരെ എങ്ങുമെത്തിയിട്ടില്ല. സ്ഥലം ലഭിച്ചാല്‍തന്നെ വികസനം ചിലപ്പോള്‍ വരുമെന്നാണ് കെഎസ്ആര്‍ടിസിയിലെ ഉന്നതര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജും ഒരു ശ്രമം നടത്തിയെങ്കിലും അതും വിഫലമായി.

കഴിഞ്ഞ 15വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ഒരടിപോലും മുന്നോട്ട് പോകാന്‍ കഴിയാതെ വികസനത്തിനായി എരുമേലി കെഎസ്ആര്‍ടിസി പിന്നെയും കാത്തിരിപ്പ് തുടരുകയാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ എരുമേലി കെഎസ്ആര്‍ടിസി സെന്ററിനോട് കാണിക്കുന്ന കടുത്ത അവഗണന ജനങ്ങളില്‍ വ്യാപകമായ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. പരിമിതമായ സ്ഥലത്തിനുള്ളില്‍ ബസ്സുകള്‍ വട്ടം കറക്കുന്ന ജീവനക്കാരുടെ സഹകരണം മുതല്‍ക്കൂട്ടാണെങ്കിലും സര്‍ക്കാര്‍ അതിനോട് കാണിക്കുന്ന വഞ്ചനയാണ് എരുമേലിയുടെ വികസനത്തിന് തന്നെ തിരിച്ചടിയായിരിക്കുന്നത്.

മലയോരമേഖലയിലെ കയറ്റങ്ങളും വളവുകളും കയറിയിറങ്ങി പോകണമെങ്കില്‍ ബസ്സുകള്‍ സുരക്ഷിതമായിരിക്കണമെന്നും ജീവനക്കാര്‍തന്നെ പറയുന്നു. മിക്കപ്പോഴും പ്രാര്‍ത്ഥനയോടെയാണ് വിസ്മൃതിയിലാകേണ്ട ബസ്സുകളുമായി സര്‍വ്വീസിന് ഇറങ്ങുന്നതെന്നും ജീവനക്കാര്‍ പറയുന്നു. കാലപ്പഴക്കം ചെന്ന ബസുകളായിട്ടുകൂടി വരുമാനത്തില്‍ റിക്കാര്‍ഡ് കളക്ഷനാണ് ഓടിയെടുക്കുന്നത്. എന്നാല്‍ ബസ്സുകളുടെ കാര്യത്തില്‍ യാതൊരു നിരീക്ഷണവും നടത്താറുമില്ല. സെന്ററിലെ കാലപ്പഴക്കം ചെന്ന ബസ്സുകള്‍ മറ്റ് ഡിപ്പോക്കാര്‍ക്ക് വേണ്ടാത്ത സാഹചര്യത്തില്‍ നന്നാക്കാന്‍ സ്‌പെയര്‍ പാര്‍ട്‌സുകളെങ്കിലും കൃത്യമായി ലഭിക്കണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. കാലപ്പഴക്കം ചെന്ന ബസ്സുകള്‍ ബാദ്ധ്യതയായതോടെ സര്‍വ്വീസുകള്‍ നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ജീവനക്കാര്‍. നല്ല ബസ്സുകള്‍ ലഭിച്ചാല്‍ ചില സബ് ഡിപ്പോകളുടെ വരുമാനത്തേക്കാള്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിയുന്ന എരുമേലി ഓപ്പറേറ്റിംഗ് സെന്ററിന്റെ വികസന സാദ്ധ്യതകളെക്കുറിച്ച് പഠിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാകണമെന്നും പുതിയ ബസ്സുകള്‍ അടിയന്തരമായി എരുമേലിക്ക് അനുവദിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

പുതിയ വാര്‍ത്തകള്‍

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.