ആലുവ: ബീവറേജിന് മുന്നില്‍ ക്യൂനില്ക്കാനുള്ള ബുദ്ധിമുട്ട് ഏറിയതോടെ പലരും ഇപ്പോള്‍ കൂടുതലായി കള്ളിനെ ആശ്രയിക്കാന്‍ തുടങ്ങി. എന്നാല്‍ കള്ള്ഷാപ്പുകളിലാകട്ടെ ആവശ്യത്തിന് കള്ളില്ലായെന്ന പ്രശ്നവുമുണ്ട്. ഇതേ തുടര്‍ന്ന് വ്യാജകള്ളാണ് സുലഭമായി നല്‍കുന്നത്. കള്ളില്‍ സ്പിരിറ്റും ചിലരാസപദാര്‍ത്ഥങ്ങളും കൂട്ടിചേര്‍ത്താണ് വ്യാജനുണ്ടാക്കുന്നത്. ഇതില്‍ ഏതെങ്കിലും പദാര്‍ത്ഥത്തിന്റെ അളവ് കൂടിപ്പോയാല്‍ ദുരന്തമുണ്ടാകുകയും ചെയ്യും. കള്ള് ഷാപ്പുകളില്‍ നിരീക്ഷണം ശക്തമാക്കിയതോടെ ചില വനാന്തരങ്ങളിലാണ് വ്യാജമദ്യം നിര്‍മ്മിക്കുന്നത്. സ്ത്രീകളെ വരെ ഉപയോഗപ്പെടുത്തിയാണ് ഈ മദ്യം പിന്നീട് കള്ള്ഷാപ്പുകളുടെ സമീപത്തിലേക്ക് എത്തിക്കുന്നത്. കള്ള്ഷാപ്പിനകത്ത് ഈ വ്യാജമദ്യം സുക്ഷിക്കാറില്ലെന്നതാണ് മറ്റൊരു വസ്തുത.
അതുകൊണ്ടുതന്നെ വില്‍പ്പന നടത്തുന്ന മുഴുവന്‍ കള്ളിന്റെയും സാമ്പിള്‍ ശേഖരിക്കുവാന്‍ എക്സൈസിന് കഴിയുന്നുമില്ല. സ്പിരിറ്റ് വ്യാപകമായ എത്താനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചത്തലത്തില്‍ രാപകലന്യേ എക്സൈസിന്റെ പ്രത്യേകസ്ക്വാഡുകള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
എവിടെയെങ്കിലും മദ്യദുരന്തമുണ്ടായാല്‍ ആറേഞ്ചിലെ മുഴുവന്‍ എക്സൈസ് ഉദ്യോഗസ്ഥരേയും സസ്പെന്റ് ചെയ്യുമെന്ന കര്‍ശനതാക്കീതും എക്സൈസ് വകുപ്പും മന്ത്രിനല്കിയിട്ടുണ്ട്. എന്നാല്‍ വ്യാജമദ്യനിര്‍മ്മാണം കണ്ടെത്തിയിട്ടില്ലെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. ബീവറേജില്‍ നിന്നും കുറഞ്ഞ വിലയുള്ള മദ്യം ശേഖരിച്ച് കൂടിയവിലയ്ക്ക് പലയിടങ്ങളിലും വില്പ്പനടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മൂന്ന് ലിറ്ററിന് മുകളില്‍ മദ്യം കൈവശം വച്ചാല്‍ മാത്രമെ പിടികൂടുവാന്‍ കഴിയുകയുള്ളൂ. ചിലയിടങ്ങളില്‍ ബീവറേജില്‍ നിന്നും ലഭിക്കുന്നമദ്യത്തില് മറ്റ് ചിലരാസപദാര്ത്ഥങ്ങള് കൂടികര്ത്തിയും വില്‍പ്പന നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: