കൂത്താട്ടുകളം: കൂത്താട്ടുകുളം മേഖലയിലുടനീളം വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത് തടയാന്‍ കൂട്ടാക്കാതെ കൃത്രിമ ജലക്ഷാമം സൃഷ്ടിച്ച് കുടിവെള്ളം വില്പന മാഫിയാ സംഘങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രത്നിധികളും ചാകരയൊരുക്കുന്നതായി ആക്ഷേപം.
കൂത്താട്ടുകുളം പഞ്ചായത്തിലെ മുക്കിലും മൂലയിലും ശുദ്ധജലവിതരണത്തിനായി വാട്ടര്‍ അതോറിറ്റി പൈപ്പുകളും പൊതുടാപ്പുകളും സ്ഥാപിച്ചിട്ടിട്ടുണ്ടെങ്കിലും എല്ലാം നോക്കുകുത്തികളായി തുടരുകയാണ്.വേനല്‍ വറുതിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ശുദ്ധജലത്തിനായി വീട്ടമ്മമാര്‍ നെട്ടോട്ടം പായുമ്പോഴും ടൗണില്‍ അമ്പലംഭാഗം,വടകരറോഡില്‍ അഞ്ചിടങ്ങളിലും വലിയവിരിപ്പ്, കിഴക്കൊമ്പ്, മില്ലുംപടി, പൈറ്റക്കുളം, ടിബി ജംഗ്ഷന്,കല്ലോലിക്കല്‍ താഴംഭാഗം,എന്നിവിടങ്ങളിലുമെല്ലാം ജലവിതരണ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുകയാണ്. വിഷയം നാട്ടുകാരും പത്രമാധ്യമങ്ങളുമെല്ലാം അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ശുദ്ധജലവിതരണംകാര്യക്ഷമമാക്കാന് തയ്യാറാകാത്തത് വെള്ളം വില്പന മാഫിയ സംഘത്തിന് അനുകൂല സാഹചര്യമൊരുക്കാനാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തിരുമാറാടി, പാലക്കുഴ പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന നാട്ടുകാരുടെ മുറവിളി വനരോദനമായി തുടരുകയാണ്. ഇലഞ്ഞി പഞ്ചായത്തിലെ വിവിധഭാഗങ്ങളിലും ജലം പാഴാകുകയാണ്. ഇലഞ്ഞി സെന്‍ട്രല്‍ കവല കാലാനിമറ്റം-ചേലക്കല്‍ റോഡ് എന്നിവിടങ്ങളിലെ പൈപ്പുകള്‍ തകര്‍ന്ന നിലയിലാണ്.
ആലപ്പുഴ- മധുര ഹൈവേയുടെ ഭാഗമായ ഇലഞ്ഞി റോഡില്‍ പുതുവേലി മുതല്‍ പെരുമ്പടവം വരെ വിവിധ ഭാഗങ്ങളില്‍ കുഴലുകള്‍ പൊട്ടിയിട്ടുണ്ട്. ഇലഞ്ഞി സെന്‍ട്രല്‍ കവലയില്‍ സര്‍ക്കാര്‍ ആശുപത്രി ബസ് സ്റ്റോപ്പിന് എതിര്‍വശത്തായി റോഡിനടിയിലൂള്ള കുഴല്‍ പൊട്ടിയിട്ട് ദിവസങ്ങളായി.ഈ സ്റ്റോപ്പില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന പൊതുടാപ്പിലേക്ക് വെള്ളമെത്തിച്ചിരുന്ന ഇരുമ്പുകുഴലാണ് തകര്‍ന്നത്. പൊതു ടാപ്പ് ഒഴിവാക്കിയെങ്കിലും ഇരുമ്പ് കുഴല്‍ തുരുമ്പിച്ച് വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. ചേലക്കല്‍ ഭാകത്തേക്ക് കാനാലിമറ്റത്തേക്കുമുള്ള റോഡിലും ജലവിതരണകുഴലുകള്‍ തകര്‍ന്നിട്ടുണ്ട്.കൂത്താട്ടുകുളം മേഖലയിലെ കുടിവെള്ളവിതരണം കാര്യക്ഷമമാക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി,കെ.ചന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: