334. ശതധന്വാനിഷൂദകഃ – ശതധന്വാവിനെ വധിച്ചവന്. ശതധന്വാവ് ഒരു യാദവപ്രമുഖനാണ്. സത്യഭാമയെ ശതധന്വാവിന് ഭാര്യയായി കൊടുക്കാന്‍ സത്രാജിത്ത് തീരുമാനിച്ചിരുന്നു. അത് അവഗണിച്ചാണ് മക ളെ ശ്രീകൃഷ്ണന് കൊടുത്തത്. ആ പരിഭവം ശതധന്വാവിനുണ്ടായിരുന്നു. ശ്രീകൃഷ്ണനും ബലരാമനും അവിടെയില്ലാത്ത ഒരവസരത്തില്‍ അക്രൂരന്റെയും കൃതവര്‍മാവിന്റെയും പ്രേരണയ്ക്കുവഴങ്ങി ശതധന്വാവ് ഉറങ്ങിക്കിടന്ന സത്രാജിത്തിനെ വധിച്ച് സ്യമന്തകരത്നം കൈവശപ്പെടുത്തി. ഇതറിഞ്ഞ ശ്രീകൃഷണന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ശതധന്വാവിനെ പിന്തുടര്ന്നു. മിഥി ല രാജ്യത്തിലെ ഉപവനത്തില്‍ വച്ച് ശതധന്വാവിനെ പി ടികൂടി വധിച്ചു. സ്യമന്തകം ശതധന്വാവ് അക്രൂരനെ ഏ ല്പ്പിച്ചിരുന്നതുകൊണ്ട് സ്യമന്തകം ഭഗവാന് കിട്ടിയില്ല.
79. കുന്തീപുത്രഗുണഗ്രാഹീ അര്‍ജുന പ്രതീകാരകഃ
നകരാരിര് മുരാശിശ്ച ബാണഹസ്തനികൃന്തകഃ
335. കുന്തീപുത്രഗുണാഗ്രഹീ കുന്തീ പുത്രന്മാരുടെ നന്മ തിരിച്ചറിഞ്ഞവന്. കുന്തീപുത്രര്‍ എന്നുപറഞ്ഞുവെങ്കിലും മാദ്രീപുത്രരായ നകുലനും സഹദേവനും ഉള് പ്പെടെ എല്ലാ പാണ്ഡവരെയും ഉദ്ദേശിച്ചാണ് ഈ നാ മം. പ്രസവിച്ചത് മാദ്രിയാണെങ്കിലും അവരെയും വളര് ത്തിയത് കുന്തിയായിരുന്നു. പാണ്ഡവര്‍ അഞ്ചുപേരും ഭഗവാന് പ്രിയപ്പെട്ടവരായത് അവരുടെ ധര്മനിഷ്ഠകാരണമാണ്. ധര്‍മപുത്രരുടെ വാക്കുപാലിക്കാന്‍ വേണ്ടി അവര്‍ അനുഭവിച്ച ക്ലേശങ്ങള്‍ നിരവധിയാണ്. എല്ലാ ക്ലേശങ്ങളും സഹിച്ച് ധര്‍മം കൈവിടാതെ കഴിഞ്ഞ പാണ്ഡവര്‍ക്ക് ആകെയുള്ള ആശ്രയം ശ്രീകൃഷ്ണനായിരുന്നു.
336: അര്ജുനപ്രീതി കാരകഃ – അര്ജുനന് പ്രീതി ചെയ്തവന്. പാണ്ഡവര്‍ അഞ്ചുപേരെയും ഭഗവാന് ഇഷ്ടമായിരുന്നുവെങ്കിലും അര്ജുനനോട് പ്രത്യേകതാത്പര്യം ഭഗവാനുണ്ടായിരുന്നു. ഒരിക്കലും ഇണപിരിയാത്ത നരനാരായണന്മാരുടെ അവതാരമായിരുന്നു അര്‍ജുനനും ശ്രീകൃഷ്ണനും. പാപികളെ നശിപ്പിച്ച് ഭൂഭാരം ഇല്ലാതാക്കുക എന്നതായിരുന്നു. അവതാരലക്ഷ്യം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: