Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കാലത്തിന്റെ കവിതയായി ദ്വാരക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2014, 06:10 pm IST
inVaradyam

ഇനിയും എഴുതി തീര്‍ന്നിട്ടില്ല ദ്വാരകയെക്കുറിച്ച്‌. ഒരുപക്ഷേ ഒരിക്കലും തീരില്ലായിരിക്കാം. ചരിത്രവും പുണ്യവും കൂടിക്കുഴഞ്ഞ്‌ മോഹനമായൊരു കവിതയായി ദ്വാരക. കടലെടുത്തതും കടല്‍ തന്നതുമായ കഥകളുമായി ഒത്തിരി ഓര്‍ക്കാനുണ്ട്‌ യാത്രയില്‍ ഈ പൈതൃക ഭൂമിയെക്കുറിച്ച്‌. കാണുമ്പോള്‍ കണ്ണുകൊത്തിവലിച്ച്‌ അകത്തേക്കിടുന്ന കാഴ്ചകള്‍. ഗുജറാത്ത്‌ സംസ്ഥാനത്തിന്റെ പടിഞ്ഞാറ്‌ അറബി കടലോരത്താണ്‌ ദ്വാരക. പ്രധാന നാലു പുണ്യനഗരിയില്‍ ഒന്നും ഏഴ്‌ മോക്ഷദ്വാരകയില്‍ പ്രധാനവുമാണ്‌. ദ്വാരകയുടെ പിറകുഭാഗത്തുകൂടി ഗോമതി നദി ഒഴുകുന്നു. അവിടെതന്നെയാണ്‌ അറബി കടലും ഗോമതീനദിയും ഒത്തുചേരുന്ന സംഗമസ്ഥാനം. സായാഹ്ന സൂര്യന്റെ വര്‍ണരാജികള്‍ ഓളങ്ങളില്‍ അലതല്ലുന്ന മായക്കാഴ്ച. ആ സ്നാനഘട്ടിലെ ഒരു സ്നാനം ആരും കൊതിച്ചുപോകും.

ദ്വാരകവാസന്റെ തിരുസന്നിധിയില്‍ കീര്‍ത്തനങ്ങളുടെ ഗംഗാപ്രവാഹമാണ്‌. ഹിന്ദിയില്‍ “മക്കാന്‍ ചോറ്‌ മക്കാന്‍ ചോറ്‌”യെന്ന വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണനെ വര്‍ണനാതീതമായ കീര്‍ത്തനം പാടി ലാളിക്കുകയാണ്‌ ഭക്തര്‍. ദീപാരാധന സമയമായി. കര്‍ട്ടണ്‍ ഇരുവശങ്ങളിലേക്കും മാറുന്നു.

രാധാസമേതനായ ഭഗവാനെ ദീപപ്രഭാ പൂരത്തില്‍ കാണുന്ന ഭക്തര്‍ കീര്‍ത്തനങ്ങള്‍ ഉച്ചത്തില്‍ പാടി നിര്‍വൃതി അടയുന്നു. ഓരോ പൂജക്കും ഓരോതരം പട്ടാണ്‌ ധരിപ്പിക്കുന്നത്‌. നീലാംബരധാരിയായി, പീതാംബര ധാരിയായി കോടക്കാര്‍വര്‍ണന്‍ മുരളി ഊതി, കാല്‍പിണഞ്ഞ്‌ നമ്മേ ദര്‍ശിക്കുന്ന രൂപം ഹൃദ്യവും അതിലേറെ വശ്യമാണ്‌. ഉള്ളുരുകി പ്രാര്‍ത്ഥിച്ചിറങ്ങുന്നവര്‍ക്ക്‌ എന്തോ ഭാരം ഇറക്കിവെച്ചതായി തോന്നും. അതാണ്‌ ആ ദര്‍ശന മാഹാത്മ്യം. പുരാണങ്ങളിലും ഭഗവദ്‌ പ്രഭാഷണങ്ങളിലും കേട്ട്‌ ചിരപരിചിതമായ ദ്വാരക ഇതാ കണ്‍മുന്നില്‍. ജന്മാഷ്ടമിയും ദീപാവലിയും ഹോളിയുമാണ്‌ ഇവിടെ വിശേഷദിനങ്ങള്‍. വന്‍ജനക്കൂട്ടം എത്തുന്ന ആഘോഷ നാളുകള്‍.

ദ്വാരകദര്‍ശനം കഴിഞ്ഞാല്‍ അടുത്തത്‌ ബേട്ട്‌ ദ്വാരകയാണ്‌. കൃഷ്ണഭഗവാന്‍ കുചേലനെ ആദരിച്ചാനയിച്ച കൊട്ടാരം. ഇത്‌ ഇന്ന്‌ കടലിലെ ഒരു തുരുത്താണ്‌. ദ്വാരകയില്‍നിന്ന്‌ 20കി.മീ. അകലെയാണ്‌. ഓക്കേവഴി റോഡ്‌ മാര്‍ഗ്ഗം പോകണം. പോകുന്നവഴിക്ക്‌ രുഗ്മണി ക്ഷേത്രമുണ്ട്‌, അവിടെ തൊഴുതിട്ടാണ്‌ എല്ലാവരും ബേട്ട്‌ ദ്വാരകാ യാത്രക്ക്‌ പുറപ്പെടുന്നത്‌. ബേട്ട്‌ ദ്വാരകയില്‍ എത്തിയാല്‍ ബോട്ടില്‍ കയറി മൂന്നുകിലോമീറ്റര്‍ സഞ്ചരിച്ച്‌ ക്ഷേത്രത്തില്‍ എത്താം. സുധാമാവ്‌ സതീര്‍ത്ഥ്യനെ കാണാന്‍ അവില്‍ പൊതിയുമായിയെത്തിയത്‌ ഇവിടെയാണ്‌. മഴക്കാലത്ത്‌ മൂന്ന്‌ മാസത്തേക്ക്‌ അവിടെ ആര്‍ക്കും പ്രവേശനമില്ല. മറ്റുള്ള ദിവസങ്ങളില്‍ കാലത്ത്‌ പത്ത്‌ മുതല്‍ ഉച്ചക്ക്‌ രണ്ട്‌ വരെയാണ്‌ പ്രവേശനം. വേലിയിറക്കമായാല്‍ ജലനിരപ്പിന്‌ താഴെ എക്കല്‍ മാത്രമാവും. ഇത്‌ കടലെടുത്ത ദ്വാരകയെന്നും പറയുന്നു.

തന്റെ സമ്മാനമായ ഒരുപിടി അവില്‍ ഭഗവാന്‍ ആര്‍ത്തിയോടെ സ്വീകരിച്ച യദുകുലനാഥപുരി. സംഭവബഹുലമായ പുണ്യപുരാണ ചരിത്രം ആലേഖനം ചെയ്ത ചിത്രങ്ങളും ശില്‍പ്പങ്ങളുമെല്ലാം ഇവിടെ കാണാം. ശ്രീകൃഷ്ണചരിതം ചിത്രത്തിലൂടെ വായിച്ചെടുക്കാന്‍ കഴിയും. ഗംഗാമാതാവിന്റെയും ഋഷിമാരുടേയും സാന്നിധ്യത്തില്‍ അശ്വമേധയാഗം നടന്ന പുണ്യഭൂമി. ഇവിടെ പ്രസാദം അവിലാണ്‌. തൊഴുതിറങ്ങിയാല്‍ ഈ ക്ഷേത്രത്തിന്‌ കിഴക്കുവശത്ത്‌ പാറക്കെട്ടിന്‌ സമീപത്തായി ബോട്ട്‌ കിടപ്പുണ്ടാകും. അതില്‍ കയറി തീരമണയാം.

ബേട്ട്‌ ദ്വാരകയില്‍നിന്ന്‌ ദ്വാരകയിലേക്ക്‌ തിരിച്ചുവരുന്ന വഴിയാണ്‌ നാഗേശ്വര്‍ മഹാദേവക്ഷേത്രം. അത്‌ കഴിഞ്ഞ്‌ ഗോപീപോണ്ട്‌. ഋഷികളും മുനിമാരും ഭഗവാന്‍ ശ്രീകൃഷ്ണനുമായി സംവദിച്ച സ്ഥലമാണ്‌ ഗോപീപോണ്ട്‌. കൂടാതെ കടലിലെ ദ്വീപില്‍ ഭട്കേശ്വര്‍ മഹാദേവക്ഷേത്രം. അര്‍ജ്ജുനന്‌ ഗീത ഉപദേശിച്ച ഗീതാക്ഷേത്രവും ഉണ്ട്‌. ഗുജറാത്തിന്റെ ഐശ്വര്യം ദ്വാരകതന്നെയാണ്‌. ഭഗവാന്റെ മായാവിലാസവും ഭക്തജനലക്ഷങ്ങളുടെ ആത്മനിര്‍വൃതിയുമടങ്ങിയ ദ്വാരക.

ഏലൂര്‍ ഗോപിനാഥ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.