Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പാണിയേലി പോരിലെ മരണക്കയങ്ങള്‍ തിരിച്ചറിയുന്ന ജോര്‍ജ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2014, 10:39 pm IST
in Ernakulam

പെരുമ്പാവൂര്‍: പാണിയേലി പോരില്‍ എട്ട്‌ വര്‍ഷമായി ഗൈഡായി ജോലി ചെയ്യുന്നാളാണ്‌ പാണിയേലി സ്വദേശി തോമ്പ്രവീട്ടില്‍ ജോര്‍ജ്‌.
വനസംരക്ഷണസമിതിയംഗം, നാട്ടുകാരന്‍, മരണക്കയങ്ങളെക്കുറിച്ച്‌ വ്യക്തമായ ധാരണയുള്ള വ്യക്തിയാണ്‌ ജോര്‍ജ്‌. അദ്ദേഹത്തിന്റ അഭിപ്രായത്തില്‍ ഇവിടയെത്തുന്ന സഞ്ചാരികള്‍ക്ക്‌ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ ധിക്കരിച്ചും അവഗണിച്ചും പോരിലേക്ക്‌ ഇറങ്ങുന്നവരാണ്‌ അപകടത്തില്‍പെടുന്നത്‌. ജോര്‍ജ്‌ ഉള്‍പ്പെടെ എട്ട്‌ ഗൈഡുമാരാണ്‌ ഇവിടെയുള്ളത്‌. പോരിലെത്തുന്ന സഞ്ചാരികള്‍ക്ക്‌ അപകടങ്ങളെക്കുറിച്ചും മരണക്കയങ്ങളെക്കുറിച്ചും കൃത്യമായ സൂചന കൊടുക്കുന്നത്‌ ഇദ്ദേഹമാണ്‌. പാണിയേലി പോരിന്റെ എല്ല വശങ്ങളെക്കുറിച്ചും ശരിക്കറിയാവുന്ന ആളാണ്‌ ഇദ്ദേഹം. കഴിഞ്ഞ വ്യാഴാഴ്ച അപകടത്തില്‍പ്പെട്ട കോളേജ്‌ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍കൊടുത്ത നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നുവെങ്കില്‍ മരണക്കയത്തില്‍ പെടില്ലായിരുവെന്ന്‌ ജോര്‍ജ്‌ ദുഃഖത്തോടെ പറയുന്നു. 19 വയസ്സുകാരന്‍ സേവ്യര്‍ പ്രവീണിന്റെ മൃതദേഹം കൈകളില്‍ എടുത്തപ്പോള്‍, അവിടേയ്‌ക്ക്‌ പോകരുതെന്ന നിര്‍ദ്ദേശം വകവയ്‌ക്കാതെ സേവ്യറിനോടൊപ്പം മുഹമ്മദ്‌ ജമാലും മരണത്തിലേക്ക്‌ പാറക്കെട്ടിലൂടെ ചാടി ചാടി പോവുകയായിരുന്നു എന്ന്‌ ജോര്‍ജ്‌ പറഞ്ഞു. ഞാന്‍ പറഞ്ഞ വാക്ക്‌ ഒന്നു ചെവികൊണ്ടിരുന്നെങ്കില്‍ കുട്ടികള്‍ അപകടത്തില്‍പ്പെടില്ലായിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ അപകടത്തില്‍പെടുന്നത്‌ ചെറായി എറണാകുളം പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്‌. ഞങ്ങള്‍ കടലില്‍ നീന്തി കുളിക്കുന്നവാരാണ്‌, ഈ വെള്ളമൊന്നും ഞങ്ങള്‍ക്ക്‌ പ്രശ്നമല്ല എന്ന അഹങ്കാരത്തോടെ ഇറങ്ങുന്നവരാണ്‌ ഇവരില്‍ ഏറെയും.

പാണിയേലി പോരിലെ അപകട ചുഴിയില്‍ പെട്ടുപോയാല്‍ രക്ഷപ്പെടുത്തിയ ചരിത്രമില്ല. ഇതുവരെ 93പേരാണ്‌ മരിച്ചത്‌. പലരുടെയും മൃതദേഹങ്ങള്‍ കിട്ടാനുണ്ട്‌. പാറയിടുക്കില്‍ പെട്ടുപോയാല്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിയാതെ അഴുകി എപ്പോഴെങ്കിലും അസ്ഥിയും തലയോട്ടിയും കിട്ടാറുണ്ട്‌. മൂന്നാഴ്ച മുമ്പ്‌ പുരുഷന്റേതെന്ന്‌ കരുതുന്ന തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കിട്ടിയിരുന്നു. പാറയിടുക്കില്‍ അകപ്പെട്ടുപോയാല്‍ മുങ്ങിയെടുക്കാന്‍ പറ്റാത്ത അത്രയ്‌ക്ക്‌ അപകടക്കരമാണ്‌ ഇവിടെയുള്ളത്‌. നേവി ഉദ്യോഗസ്ഥന്‍മാര്‍ വരെ ഇവിടെ അപകടത്തില്‍ പെട്ടിട്ടുള്ളതായി ജോര്‍ജ്‌ പറഞ്ഞു. എട്ട്‌ വര്‍ഷത്തെ ഗൈഡ്‌ ജോലിയില്‍ ആദ്യമായിട്ടാണ്‌ ഒരു മൃതദേഹം കിട്ടുന്നത്‌. അത്‌ കഴിഞ്ഞ ആഴ്ച മരിച്ച സേവ്യര്‍ പ്രവീണിന്റേതാണ്‌. പാണിയേലി പോരില്‍ രണ്ട്‌ പോലീസുകാര്‍ തിരക്കുവേളയില്‍ ജോലിയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത്‌ ഇല്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ 1500ഓളം പേര്‍ ഇവിടെ സന്ദര്‍ശകരായി എത്തുന്നുണ്ട്‌. ലഹരി ഉപയോഗിക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ നിഷ്കര്‍ഷ ഉണ്ടെങ്കിലും അടിവസ്ത്രത്തിലും ചോറു പൊതിയിലും മദ്യം ഒളിപ്പിച്ച്‌ പോരിലേക്ക്‌ കൊണ്ടുപോകുന്നവര്‍ ധാരാളമാണ്‌. ഇവരില്‍ പലരും അപകടത്തില്‍ പെടാറുണ്ട്‌. കഴിഞ്ഞ വര്‍ഷക്കാലത്ത്‌ ഇടമലയാര്‍ ഡാം പെട്ടെന്ന്‌ തുറന്ന സന്ദര്‍ഭത്തില്‍ പുഴയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ 16കോളേജ്‌ വിദ്യാര്‍ത്ഥികള്‍ പോരിലെ പാറക്കെട്ടുകളില്‍ അകപ്പെട്ടു. ഇവരെ രക്ഷപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക്‌ വഹിച്ചത്‌ ജോര്‍ജായിരുന്നു. 2013-ല്‍ ഡോ. റംസീന പാറകളില്‍ നിന്ന്‌ പാറകളിലേക്ക്‌ നടക്കുമ്പോള്‍ കയത്തില്‍ വീണുപോയെങ്കിലും ജോര്‍ജ്‌ അവരെ രക്ഷപ്പെടുത്തി. പാണിയേലി പോരില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ പലതും വിളിച്ചു വരുത്തുന്നതും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതുമാണ്‌ ജോര്‍ജ്‌ അനുഭവത്തിലുടെ പറഞ്ഞു.

ടി.എന്‍. സന്തോഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

Kerala

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)
India

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

പുതിയ വാര്‍ത്തകള്‍

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.