Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കരുണയുടെ തെളിനീരുറവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2014, 06:33 pm IST
inVaradyam

അതിശയോക്തിയുടെ പിന്‍ബലമോ അര്‍ത്ഥശങ്കയുടെ വേവലാതിയോ ഒട്ടുമില്ലാതെ തന്നെ പറയാം ‘സുമന്‍’ കരുണയുടെ തെളിനീരുറവയാണെന്ന്‌.

താന്‍ മരിക്കുന്നതിന്‌ മുമ്പ്‌ മാനസിക വിഭ്രാന്തിയുള്ള തന്റെ മകളുടെ മരണം ആവശ്യപ്പെടുന്ന ഒരച്ഛന്റെ വെപ്രാളമാണ്‌ ഡോ. വത്സലാ മന്നാലി എന്ന സൈക്യാട്രിസ്റ്റ്‌ തുടങ്ങിവെച്ച സംരംഭമായ സുമന്‍ റിസര്‍ച്ച്‌ ആന്റ്‌ റീഹാബിലിറ്റേഷന്‍ സെന്റര്‍. 1997 ലെ വിജയദശമിനാളിലാണ്‌ കോഴിക്കോട്‌ ചാലപ്പുറത്തെ വാടക കെട്ടിടത്തില്‍ സുമന്റെ പ്രവര്‍ത്തനാരംഭം. നാല്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെയുള്ള പൊറ്റമ്മല്‍-പാലാഴി റോഡരികിലെ ഒരു പഴയ വീട്ടിലേക്ക്‌ പ്രവര്‍ത്തനം മാറ്റി.

മാനസിക വൈകല്യമുള്ള സ്ത്രീകളെ സംരക്ഷിക്കുകയെന്ന കര്‍ത്തവ്യം ഡോ. വത്സലാ മന്നാലി സ്വയമേറ്റെടുത്തപ്പോള്‍ സമാനമനസ്കരായ കുറച്ച്‌ സ്ത്രീകളും ഈ ആശയത്തെ തുറന്ന മനസ്സോടെ സ്വീകരിച്ചു.

ലാഭം മാത്രം കൊതിക്കുകയും മൂല്യബോധം നഷ്ടപ്പെടുകയും ചെയ്യുന്ന ആധുനിക ലോകത്ത്‌ മാനസിക വൈകല്യമുള്ള സ്ത്രീകള്‍ സ്വന്തം കുടുംബത്തിന്‌ പോലും ഭാരമായി തീരുകയാണ്‌. ഒരു സാധാരണ കുടുംബത്തില്‍ ഈ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണവുമാണ്‌. തങ്ങളുടെ കാലശേഷം ഇത്തരത്തിലുള്ള മക്കളുടെ, പ്രത്യേകിച്ച്‌ പെണ്‍മക്കളുടെ ഭാവിയെക്കുറിച്ചോര്‍ത്ത്‌ മനസ്സ്‌ നീറുന്ന രക്ഷിതാക്കള്‍ക്ക്‌ സുമന്‍ ആശ്വാസമാകുന്നത്‌ അതുകൊണ്ട്‌ തന്നെയാണ്‌. ഇത്തരക്കാര്‍ക്ക്‌ വേണ്ടിയുള്ള ഈ പകല്‍ സമയ അഭയകേന്ദ്രം തെളിനീരുറവയാകുന്നത്‌ സമൂഹത്തിന്‌ അഭിമാനവുമാണ്‌.

മാനസിക വൈകല്യമുള്ള സ്ത്രീകള്‍ക്ക്‌ മാനസികാരോഗ്യത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക, ഇവരെ മാന്യതയും ധൈര്യവും തന്റേടവുമുള്ള ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുക, സ്വാശ്രയശീലം വളര്‍ത്തുക, അവഗണനയില്‍ നിന്നും സാധാരണ ജീവിതത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്തുക എന്നിവയാണ്‌ സുമന്റെ ഉദ്ദേശ്യം. മാനസിക വൈകല്യമുള്ള സ്ത്രീകളുടെ പരിരക്ഷ സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്ന ബോധ്യപ്പെടുത്തല്‍ കൂടിയാണ്‌ സുമന്‍. ലാഭമോ നഷ്ടമോ ഇല്ലാത്തതാണ്‌ പ്രവര്‍ത്തനം. കഴിഞ്ഞ 17 വര്‍ഷത്തിനിടയില്‍ നൂറിലധികം പേര്‍ സുമന്റ സന്മനസ്സ്‌ അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. അസുഖം മാറി സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചു പോയവരുടെ നിരതന്നെയുണ്ടെന്ന്‌ ബന്ധപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. രാവിലെ പത്ത്‌ മണി മുതല്‍ വൈകീട്ട്‌ മൂന്നരവരെയാണ്‌ പ്രവര്‍ത്തന സമയം. ദിവസവും രാവിലെ യോഗ പരിശീലനത്തോടെ തുടക്കം. പതിമൂന്നോളം പേരാണ്‌ ഇപ്പോഴിവിടെയുള്ളത്‌. ഇതില്‍ ചിലരെ രക്ഷിതാക്കള്‍ തന്നെ കൊണ്ടുവരികയും വൈകീട്ട്‌ തിരിച്ചുകൊണ്ടു പോവുകയും ചെയ്യും. മറ്റ്‌ ചിലര്‍ ബസ്സില്‍ ഒറ്റയ്‌ക്ക്‌ യാത്ര ചെയ്ത്‌ വരുന്ന അവസ്ഥയിലും എത്തിയിട്ടുണ്ട്‌. മുതിര്‍ന്ന സ്ത്രീകളും ഇതില്‍പ്പെടും.

നോട്ട്പുസ്തകം, കുട, മെഴുകുതിരി, അച്ചാര്‍ എന്നിവയുടെ നിര്‍മ്മാണം, തുന്നല്‍ എന്നീ ജോലികളിലാണ്‌ സുമന്‍ പരിശീലനം നല്‍കുന്നത്‌. നിര്‍മ്മിക്കുന്ന വസ്തുക്കള്‍ക്ക്‌ ചെറിയ തുക പ്രതിഫലവും നല്‍കുന്നു. ഉല്‍പ്പന്നങ്ങള്‍ സ്കൂളുകളിലും പൊതു വിപണിയിലുമാണ്‌ വില്‍ക്കുന്നത്‌.

സ്വന്തം വീട്ടില്‍ നല്ല സ്വഭാവ രൂപീകരണത്തിനുള്ള ശ്രമവും സുമന്‍ നടത്തുന്നുണ്ട്‌. വീട്ടില്‍ നല്ല ശീലക്കാരായി നിന്നാല്‍ ‘മാര്‍ക്ക്‌’ കൂടുതല്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്നത്‌ ഇതിന്റെ ഭാഗമാണ്‌. രക്ഷിതാക്കളെ കൊണ്ട്‌, തന്നെ കുറിച്ച്‌ നല്ലത്‌ പറയിപ്പിക്കാന്‍ ഇവിടത്തെ അംഗങ്ങള്‍ പരിശ്രമിക്കുമെന്ന്‌ കൂടി അറിയുമ്പോള്‍ മാനസികവൈകല്യമുള്ള ഇത്തരം സ്ത്രീകളില്‍ സുമന്‍ നടത്തുന്ന സ്വാധീനം ബോധ്യപ്പെടുത്തുന്നു. ഒരു മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സാസൗകര്യം ഇവിടെ സൗജന്യമായി ലഭിക്കുന്നുണ്ട്‌.

സ്വന്തം മകളുടെ പെരുമാറ്റത്തിലും മനഃസ്ഥിതിയിലും ആശാവഹമായ പുരോഗതിയുണ്ടെന്ന്‌ ബന്ധുക്കള്‍ പറയുമ്പോള്‍, ഇവിടെ കഴിഞ്ഞ 17 വര്‍ഷമായി പ്രതിഫല തുകയുടെ വലുപ്പത്തെക്കുറിച്ച്‌ ഒട്ടും വേവലാതിയില്ലാതെ ഇത്രയും കാലം പ്രവര്‍ത്തിച്ച ചീഫ്‌ ഇന്‍സ്ട്രക്ടര്‍ പി.എം. ഉഷയുടെയും അക്കൗണ്ടന്റ്‌ വി.എ. പ്രീതയുടെയും മനസ്സില്‍ ആത്മസംതൃപ്തി നിറയുകയാണ്‌. സര്‍ക്കാരില്‍ നിന്ന്‌ നാളിതുവരെ ധനസഹായമൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഉദാരമതികളും സന്മനസ്സുള്ളവരുമാണ്‌ സുമനെ താങ്ങിനിര്‍ത്തുന്നത്‌. ലയണ്‍സ്‌ ക്ലബ്ബ്‌ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ സഹായത്തോടെ സുമന്‍ റിസര്‍ച്ച്‌ ആന്റ്‌ റിഹാബിലിറ്റേഷന്‍ സെന്ററിന്റെ പുതിയ കെട്ടിടം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുമുണ്ട്‌.

ദിശാബോധവും അര്‍പ്പണബോധവും സമ്മേളിച്ചിരിക്കുന്ന സുമന്റെ പ്രവര്‍ത്തനത്തില്‍ മുഴുസമയം വ്യാപൃതരാണ്‌ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഡോ. ഒ.സി. ഇന്ദിരയും സെക്രട്ടറി ഡോ. ലക്ഷ്മി വി. നായരും. കഴിഞ്ഞ കാലത്തെ നിഴലുകള്‍ തട്ടിമാറ്റി മാനസിക വൈകല്യമുള്ള സ്ത്രീകളെ വെളിച്ചത്തിലേക്ക്‌ പ്രവേശിപ്പിക്കുന്നതിനുള്ള സുമന്റെ സന്മനസ്‌ ഇരുള്‍നിറഞ്ഞ വര്‍ത്തമാനകാല സമൂഹത്തില്‍ വെള്ളിനക്ഷത്രം തന്നെ. എന്നാല്‍ മഹത്തായ ഈ സംരംഭത്തിന്‌ നേരെ സര്‍ക്കാറിന്റെ സാമൂഹ്യക്ഷേമ വകുപ്പ്‌ എന്നാണാവോ സഹായഹസ്തം നീട്ടുകയെന്ന ചോദ്യം അവശേഷിക്കുകയുമാണ്‌.

ദിനേശ്‌ പള്ളിക്കര

E-mail: [email protected]

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.